കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 700 ഓളം സൈനിക ഉദ്യോഗസ്ഥര്‍: സര്‍വീസില്‍ നിന്ന് സ്വമേധയാ പിരിഞ്ഞുപോയത് ഏകദേശം 9000പേർ: സൈനികര്‍ക്കിടയില്‍ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

സൈനികര്‍ക്കിടയില്‍ ആത്മഹത്യ വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാര്‍ലമെന്ററി പാനലിന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 700 ഓളം സൈനിക ഉദ്യോഗസ്ഥരാണ്. ഇതിനെകുറിച്ച് പഠനം നടത്തിയ കമ്മിറ്റി പറയുന്നത് സൈനികരിലെ ആത്മഹത്യാ നിരക്ക് ഉയരുന്നത് ആശങ്കജനകമാണെന്നും ഇത് ആഭ്യന്തര മന്ത്രാലയം ഗൗരവമായി കാണുന്നുണ്ടെന്നുമാണ്. 2012-ല്‍ മാത്രം 189 സിആര്‍പിഎഫ് ജവാന്മാരാണ് ആത്മഹത്യ ചെയ്തത്. ഇക്കാലയളവില്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണങ്ങളില്‍ 175 ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2001-ല്‍ അതിര്‍ത്തി രക്ഷാ സേനയിലെ 529 സൈനികര്‍ ആത്മഹത്യ ചെയ്തു. അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 491 പേര്‍ കൊല്ലപ്പെട്ടു.
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയിലും ആത്മഹത്യ ഉയരുന്നുണ്ട്. 2006-ലെ കണക്ക് അനുസരിച്ച് 62 പേര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. ഈ കാലഘട്ടത്തില്‍ 16 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2013-ല്‍ കേന്ദ്ര ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി സേനയുടെ 63 സൈനികര്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍, ഈ കാലയളവില്‍ ആക്രമണത്തില്‍ ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടത്. 2014-ലെ കണക്ക് അനുസരിച്ച് ആസാം റൈഫിള്‍സിലെ 27 സൈനികള്‍ ആത്മഹത്യ ചെയ്യുകയും 33 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജോലിയിലെ അസ്ഥിരത, ഏകാന്തത, സേനയ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ എന്നിവയെ തുടര്‍ന്നാണ് വിവിധ വിഭാഗങ്ങളിലെ സൈനികര്‍ക്കിടയില്‍ ആത്മഹത്യ കൂടിവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറുവർഷത്തിനിടെ സര്‍വീസില്‍ നിന്ന് സ്വമേധയാ പിരിഞ്ഞുപോയത് ഏകദേശം 9000പേരാണ്.
https://www.facebook.com/Malayalivartha

























