കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 20 ജനതാദളിന് 13 ഉം മന്ത്രസ്ഥാനങ്ങൾ; രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രിസിന് നല്‍കും; മന്ത്രിസ്ഥാനം പങ്ക് വെയ്ക്കുന്നതിനായുള്ള ചര്‍ച്ചകൾ കോണ്‍ഗ്രസ്സ് ജനതാദള്‍ നേതാക്കൾക്കിടയിൽ സജീവം

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 20 ജനതാദളിന് 13 ഉം മന്ത്രസ്ഥാനങ്ങളുണ്ടാകും.രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രിസിന് നല്‍കുമെന്നാണറിയുന്നത്. മന്ത്രിസ്ഥാനം പങ്ക് വെയ്ക്കുന്നതിനായുള്ള ചര്‍ച്ച കോണ്‍ഗ്രസ്സ് ജനതാദള്‍ നേതാക്കള്‍ തമ്മില്‍ നടക്കുകയാണ്. വകുപ്പ് വിഭജനം സംബന്ധിച്ചും ഇരുപാര്‍ട്ടികളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധനകാര്യം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കൈകാര്യം ചെയ്യുമ്പോള്‍ ആഭ്യന്തരം കോണ്‍ഗ്രസിന്റെ കൈവശമായിരിക്കുമെന്നാണറിയുന്നത്.
അതേസമയം കോണ്‍ഗ്രസിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിലാണ് .പിസിസി അധ്യക്ഷന്‍ ജി പരമേശ്വര, ഡികെ ശിവകുമാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടുണ്ടാകും. ബുധനാഴ്ച്ച കുമാരസ്വാമിയോടൊപ്പം ഉപമുഖ്യമന്ത്രിമാര്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് സാധ്യത. ജെഡിഎസു മായി സഖ്യത്തില്‍ മത്സരിച്ച് ഒരുസീറ്റില്‍ വിജയം നേടിയ ബിഎസ്പി യെ മന്ത്രി സഭയില്‍ ഉള്‍പെടുത്തുമോ എന്ന് വ്യക്തമല്ല.സര്‍ക്കാര്‍ രൂപീകരണത്തിന് പിന്‍തുണയുമായി രംഗത്തുള്ള സ്വതന്ത്രനും കെപിജെപിയുടെ ഏക അംഗത്തിനും മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും തീരുമാനായിട്ടില്ല.
സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം മന്ത്രിസഭാ വികസനമുണ്ടാകും ഇതില്‍ കൃത്യമായ സാമുദായിക പരിഗണന പാലിക്കുന്നതിനാണ് കോണ്‍ഗ്രസും ജെഡിഎസ്സും ശ്രമിക്കുന്നത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തുടരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ജയാനഗറിലും ആര്‍ആര്‍ നഗറിലും നടക്കാനുള്ള തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ധാരണയിലാകും മത്സരിക്കുക. അതേസമയം ബിജെപിയാകട്ടെ മന്ത്രിസ്ഥാനം ലഭിക്കാതെ വരുന്ന അസംതൃപ്തരെ കൂടെ കൂട്ടുന്നതിനുള്ള നീക്കം നടത്തുന്നതായാണ് വിവരം. രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് സഭയിലെ അംഗസംഖ്യ ഉയര്‍ത്തുന്നതിനായി ശക്തമായ പ്രചരണ പരിപാടികളും ബിജെപി ഈ മണ്ഡലങ്ങളില്‍ നടത്തും.
https://www.facebook.com/Malayalivartha


























