കാശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔറംഗസേബിനെയാണ് തട്ടിക്കൊണ്ടുപോയത്.
ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം തുടങ്ങിയിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റംസാന്‍ പ്രമാണിച്ച് സൈന്യം നിര്‍ത്തി വച്ചിരുന്ന ഭീകരവിരുദ്ധ നടപടികള്‍ ഭീകരര്‍ മുതലെടുക്കുകയായിരുന്നു. ഭീകരര്‍ കാശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി.
അതേസമയം പുഞ്ച് ജില്ലക്കാരനായ സൈനികനെ തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ഇതുവരേയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയില്‍ സുഹൃത്തിന്‍റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ രജ്പുത്താന റൈഫിള്‍സിലെ ഉമര്‍ ഫായിസ് എന്ന സൈനികോദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയതിന് അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഉമര്‍ ഫയിസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























