എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ചു ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി; 'സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്' എന്നാണ് എസ് എഫ് ഐയുടെ ഇപ്പോഴത്തെ നിർവചനം എന്നും ആക്ഷേപം
യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ സംഘര്‍ഷത്തിൽ എസ്.എഫ്.ഐയെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി രംഗത്ത്. എസ്.എഫ്.ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആക്ഷേപം. കോഴിക്കോട്ട് ബി.ജെ.പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് എസ്.എഫ്.ഐക്കെതിരെ അബ്ദുള്ളക്കുട്ടി തിരിഞ്ഞത്. അബ്ദുള്ളക്കുട്ടി പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. പക്ഷെ ഇപ്പോൾ അത് സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയിരിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെ പിരിച്ചു വിടാനാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.എന്നാൽ എസ്.എഫ്.ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നു അബ്ദുള്ളക്കുട്ടി പറഞ്ഞു. കോളേജുകളിൽ കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത് എന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha