രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്
രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണെന്നും രാജ്യ സുരക്ഷയെ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിൽ പാകിസ്ഥാൻറെ അസ്വസ്ഥത തുടരുകയാണ്. എന്നാൽ പാകിസ്ഥാൻ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാക്കോട്ടിനേക്കാള്‍ ശക്തിയേറിയ തിരിച്ചടികള്‍ക്ക് ഇന്ത്യ പദ്ധതിയിടുന്നതായി പായ്ക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാക്‌സൈനിക വൃത്തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിഷത്തോടെ പ്രതികരിക്കവെയാണ് രവി ശങ്കർ പ്രസാദ് ഈ കാര്യം വ്യക്തമാക്കിയത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും രാജ്യം നല്‍കുകയെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതേ സമയം അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ് . ഇന്ന് രജൗരിയിലെ നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഇന്നലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പിനു മുതിര്‍ന്ന പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിർത്ത മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു .നായിക് തന്‍വീര്‍, ലാന്‍സ് നായിക് തൈമൂര്‍, സിപോയ് റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 5 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളി.
https://www.facebook.com/Malayalivartha