കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെയുള്ള ആയുധമായി പാകിസ്ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോൺഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്ന് അമിത് ഷാ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ രംഗത്ത്. കശ്മീര്‍ വിഷയത്തിൽ തന്നെയാണ് രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരയും അമിത് ഷാ തുറന്നടിച്ചത്. കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെയുള്ള ആയുധമായി പാകിസ്ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോൺഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടിയെ രാജ്യം മുഴുവന്‍ അംഗീകരിക്കുകയാണ്. എന്നാലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തുകയുണ്ടായി. കോൺഗ്രസിനെ മുന്നിൽ കണ്ടാണ് ഇത്തരത്തിലൊരു പരാമർശം അമിത് ഷാ നടത്തിയത്. മാത്രമല്ല പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ വാദങ്ങളും അവർ ഉപയോഗപെടുത്തുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് തുടരുകയാണ്. രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്താനില്‍ ആര്‍പ്പുവിളിയാണ്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തിയ സാഹചര്യമുണ്ടായിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി . കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെ പാകിസ്‌ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. കശ്മീർ മാത്രമല്ല മറ്റു പല കാര്യങ്ങളും കോൺഗ്രസ് ചോദ്യം ചെയ്യുകയുണ്ടായി. ഇന്ത്യന്‍ സൈന്യം നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്റെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ആധികാരികത കോണ്‍ഗ്രസ് ചോദ്യം ചെയ്‌തു. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി അണിനിരക്കുന്നതെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശമീരില്‍ പ്രശ്‌നങ്ങളില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറയുകയുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ ഈ കാര്യം ചൂണ്ടിക്കാട്ടി സ്‌മൃതി ഇറാനിയും രാഹുലിനെതിരെ തിരിഞ്ഞിരുന്നു.രാഹുല്‍ ഗാന്ധി പാക്കിസ്ഥാന് എന്നും പ്രിയങ്കരനാണെന്ന ആക്ഷേപമാണ് ബിജെപി നേതാവ് സ്‌മൃതി ഇറാനി നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളെടുത്ത് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. ഈ സംഭവം എടുത്തു കാട്ടിയായിരുന്നു രാഹുലിനെതിരെ സ്‌മൃതി ആഞ്ഞടിച്ചത്. .ത്രിവര്‍ണപാതാകയെ നിസ്സാരമായി കാണുന്ന രാഹുലിനെ പോലത്തെ ഒരു നേതാവ് ഇന്ത്യയുടെ നിര്‍ഭാഗ്യമാണെന്ന് പറഞ്ഞ അവർ , രാഹുൽ പാക്കിസ്ഥാനെന്ന ശത്രുരാജ്യത്തിന്റെ സൗഭാഗ്യമാണെന്നും പറയുകയുണ്ടായി . ഇത് ആദ്യമായിട്ടല്ലല്ലോ രാഹുലിന്റെ വാക്കുകളെ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിക്കൂടിയായ സ്‌മൃതി ചൂണ്ടി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ കോൺഗ്രസ്സിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha