വട്ടിയൂർക്കാവിൽ ബി ജെപിക്ക് ജയസാധ്യതയേറെ ; കുമ്മനത്തിനു പതിനായിരത്തിനു മേൽ വോട്ട് കിട്ടുമെന്ന് പ്രതീക്ഷ
സംസ്ഥാനത്തു അഞ്ചു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അപൂർവം മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ് .ഇക്കുറി ബി ജെ പി ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.അതിനാൽ തന്നെ ഏറ്റവും ജനപ്രിയനായ സ്ഥാനാർത്ഥിയെ തന്നെയാണ് ഇറക്കാൻ തീരുമാനം. വട്ടിയൂർക്കാവിൽ ഏറ്റവും ജനകീയ മുഖം നിലവിൽ കുമ്മനം തന്നെയായതിനാൽ സംസ്ഥാന ബി ജെ പി നേതൃത്വവും പ്രാദേശിക ഘടകവും അദ്ദേഹത്തിന്റെ പേര് തന്നെയാണ് പരിഗണിക്കുന്നത് .ഇക്കുറി ബി ജെ പി യ്ക്ക് ഏറ്റവും ഉറച്ച സീറ്റും വട്ടിയൂക്കാവ് തന്നെയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .
ക്രോസ്സ് വോട്ടിങ്ങും ന്യൂനപക്ഷ ദ്രുവീകരണവും ഉണ്ടാവാതിരുന്നാൽ ബി ജെ പിക്ക് അനായാസം വട്ടിയൂർക്കാവ് നേടാൻ കഴിയും എന്ന് തന്നെയാണ് കണക്കുകൂട്ടുന്നത് .2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാത്ഥിയായിരുന്ന കുമ്മനം നാൽപ്പതു ശതമാനത്തിൽ അധികം വോട്ടുകൾ നേടി വിജയിക്കും എന്ന സർവ്വേ ഫലങ്ങളാണ് ന്യൂന പക്ഷ ദ്രുവീകരണങ്ങൾ ഉണ്ടാക്കാൻ കാരണം എന്ന് വ്യക്തമായി ബി ജെ പി ആരോപിക്കുന്നു .അതിനാൽ തന്നെ ഇക്കുറിയും സി പി എം കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് സാധ്യത അണിയറയിൽ ഒരുങ്ങി കഴിഞ്ഞതായും ബി ജെ പി സ്ഥാനാർത്ഥികളെ ഏതു വിധേയവും പരാജയ പെടുത്താൻ ഇടതു വലതു മുന്നണികൾ ശ്രമിക്കുന്നു എന്ന് ബി ജെ പി ആരോപണം ശക്തമാണ്.അതിനാൽ തന്നെ അൻപതു ശതമാനത്തിലേറെ വോട്ടുകൾ നേടി വിജയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടു തന്നെയാണ് ബി ജെ പി പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha