ഒളിക്യാമറയിൽ കുടുങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍... ഇനി തലയിൽ മുണ്ടിടാം... കോൺഗ്രസിനുള്ളിൽ ചേരി തിരിവ് രൂക്ഷം...
പോളിങ് ദിവസം യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടിയുടെ അവസ്ഥയെ പറ്റി ദാരുണമായി വിവരിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സംസാരം ആരംഭിക്കുന്നത്. കോൺഗ്രസിന് ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും എം.പി കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്‌താവന. കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇവരാണ് എല്ലാ നിയന്ത്രിക്കുന്നത്. നേതൃത്വത്തിന് പിന്നാലെയല്ല മറിച്ച് നേതാക്കൾക്ക് പിന്നലെയാണ് പാട്ടിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമാണ്. ബൂത്തുലവലില്‍ പോലും കോണ്‍ഗ്രസിന് കമ്മറ്റികള്‍ ഇല്ലന്നും അദേഹം പറഞ്ഞു. പ്രമുഖ മാധ്യമമായ ടൈംസ് നൗ നടത്തിയ കാൻഡിഡ് ക്യാമറ ഓപ്പറേഷനിലിടെയാണ് ഉണ്ണിത്താന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതുകൂടാതെ, കേരളത്തില്‍ ദിനംപ്രതി ബിജെപി ശക്തമാകുകയാണ്. കൃത്യമായ അടിത്തറ ഉറപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം. ഇതു കോണ്‍ഗ്രസിനെ ആദ്യം തകര്‍ക്കുമെന്നും ഉണ്ണിത്താന്‍ പറയുന്നുണ്ട്.
അതിനാല്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഭാവി ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തില്‍ ഇല്ല. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാന്‍ അന്ത്യം പൂര്‍ണമാകും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ അടക്കം ബിജെപിയിലേക്ക് ഒഴുകുകയാണ്. ഇതു പിടിച്ച് നിര്‍ത്താന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. അവര്‍ക്ക് ഗ്രൂപ്പു വളര്‍ത്തല്‍ മാത്രമാണ് ലക്ഷ്യമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നുണ്ട്.
വോട്ടുകൾ രേഖപ്പെടുത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശ എത്രത്തോളം വോട്ടിനെ സ്വാധീനിക്കും എന്ന കാര്യത്തിൽ കോൺ്രസ് നേതൃത്വത്തിന് പോലും സംശംയം ഉയരുന്നുണ്ട്. ഇതിനെതിരെ നേതൃത്വം എത്തരത്തിലുള്ള നിലപാട് എടുക്കും എന്നുള്ളത് വളരെ നിർണായകമാണ്. ബിജെപി ശക്തിയാർജിക്കുന്നതായി പ്രബലകക്ഷിയായ കോൺഗ്രസ് നേതാക്കൾ തന്നെ കരുതുമ്പോൾ വരും കാലങ്ങളിൽ കേരളത്തിലും താമര വിരിയുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.
അതേസമയം, കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ നേരത്തേ. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തര പരാമർശം നടത്തിയത്.
https://www.facebook.com/Malayalivartha