കടകംപള്ളി സുരേന്ദ്രനെ പോലെ കാപട്യക്കാരനെ ഒരാളെ ഞാൻ കണ്ടിട്ടില്ല; കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയത് ; മറുപടിയുമായി ശോഭാ സുരേന്ദ്രന്
കടകംപള്ളി സുരേന്ദ്രനെ പോലെ കാപട്യക്കാരനെ ഒരാളെ ഞാൻ കണ്ടിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ . കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി ബിജെപി ഏജന്റുമാരെ പോലെ പൊലീസ് പെരുമാറിയെന്ന് കടകംപള്ളിയുടെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളില്‍ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടല്‍ കൊണ്ട് മാത്രമാണ് പൊലീസ് നടപടിക്ക് തയാറായത്.
തനിക്ക് വോട്ട് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാല്‍ പൊലീസ് തൊപ്പി ഊരി പാര്‍ട്ടി നേതാക്കളുടെ തലയില്‍ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പു മറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കാട്ടായിക്കോണം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കാട്ടായിക്കോണത്ത് പോലീസ് കാണിച്ചത് അന്യായം ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ബിജെപി അജണ്ട അനുസരിച്ച് ആണെന്നും മന്ത്രി വിമര്‍ശിച്ചു.
പൊലീസ് ഇടതുപക്ഷത്തിനു വേണ്ടി ജോലി ചെയ്യുന്നവരല്ലെന്നും നിയമത്തിന് അതീതരാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ കരുതേണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ടു. ഞങ്ങള്‍ കേന്ദ്രത്തിന്റെ ഒബ്‌സെര്‍വറെ വിളിച്ചു. ടീക്കാറാം മീണയെ നേരിട്ട് വിളിച്ചു. ഈ ചെയ്തികള്‍ക്കെല്ലാം കൂട്ടു നില്‍ക്കുന്നവരെ സംരക്ഷിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കോ ഡിവൈഎസ്പിക്കോ വേറെ മാര്‍ഗമുണ്ടായിരുന്നില്ല,' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികളെ പിടിച്ചു കൊണ്ടു പോയതിന്റെ പേരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് തട്ടിക്കയറുകയാണ്. ഇവിടത്തെ നിയമത്തിന് അതീതനാണെന്നാണോ കടകംപള്ളി വിചാരിച്ചത്. ഇങ്ങനെയൊരു ഗുണ്ടാ സംഘത്തിന് നേതൃത്വം കൊടുക്കുകയാണെങ്കില്‍ കടകംപള്ളി പേര് കൊടി സുനി എന്ന് മാറ്റിയാല്‍ മതിയെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha