കൂടെ നിന്ന് കാല് വാരി... സ്വന്തം സ്ഥാനാർഥിയെ മൊട്ടയിടീക്കാൻ ഇറങ്ങിയ മന്ത്രി തിലോത്തമന്റെ പി.എയെ പാർട്ടി പുറത്താക്കി....
ഇടത് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സംസ്ഥാന ഭക്ഷവകുപ്പ് മന്ത്രി പി. തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെയാണ് സിപിഐയില്‍ നിന്ന് പുറത്താക്കിയത്. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി. പ്രദ്യുതിനെയാണ് പുറത്താക്കിയത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രസാദിനെ തോൽപ്പിക്കണമെന്ന് പ്രദ്യുത് പലരോടും പറഞ്ഞതായും പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു.
പി. പ്രസാദിനെതിരെയുള്ള പ്രദ്യുതിന്റെ ഇടപെടലിനെ കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കരുവ ലോക്കല്‍ കമ്മിറ്റി കൂടി പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. മന്ത്രി തിലോത്തമൻ, മണ്ഡലം സെക്രട്ടറി എം. സി. സിദ്ധാർത്ഥൻ, അസിസ്റ്റന്റ് സെക്രട്ടറി യു. മോഹനൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
പി തിലോത്തമന്റെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു കേൾക്കുന്നുണ്ട്. മന്ത്രി പി. തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പുറത്താക്കിയ പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി.
മന്ത്രി ആയിരിക്കെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. പാര്‍ട്ടി നിരന്തരം പരിഗണിച്ച ഒരാള്‍ തിരഞ്ഞെടുപ്പില്‍ പി. പ്രസാദിനെതിരെ പ്രവര്‍ത്തിച്ചത് നേതൃത്വത്തെയും നല്ല രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് ജില്ലയിലാകെ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും കോണ്‍ഗ്രസും ബി.ജെ.പിയും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നുവെന്നും അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മലമ്പുഴയും പാലക്കാടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരന്‍ വരുന്നതോടു കൂടി ശ്രീധരന് അനുകൂലമായിട്ടുള്ള നിലപാട് സ്വീകരിക്കും. കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിക്ക് കൊടുത്താലും തിരിച്ചായാലും ജില്ലയില്‍ എല്‍.ഡി.എഫിന്റെ ഒന്‍പത് സീറ്റ് നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് വിഹിതം വര്‍ധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരന്‍ എണ്‍പത്തിയെട്ടാമത്തെ വയസില്‍ പാലക്കാട് മത്സരിക്കാന്‍ എത്തിയത്. അത് കോണ്‍ഗ്രസിന്റെ ഉറപ്പിനെ തുടര്‍ന്നാണ്. പിന്നാലെയാണ് ഞാനാകും മുഖ്യമന്ത്രി അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയാകും മുഖ്യമന്ത്രിയെന്ന് ശ്രീധരന്‍ പറയാന്‍ നിര്‍ബന്ധിതനായത്. സാധാരണ നിലയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. നേതാവ് പറയില്ലല്ലോ.
പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ ജയിക്കാന്‍ വേണ്ടി ഇവര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അത് വ്യക്തമാണ്. കോണ്‍ഗ്രസും ബി.ജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നും അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മലമ്പുഴയും പാലക്കാടുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha