Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...


പതിവ് തെറ്റാതെ പെയിന്റ് ഗോഡൗണിൽ ജോലിക്കെത്തി കോടിപതി: ശരത്തിന്റെ പെരുമാറ്റം ഞെട്ടിച്ചെന്ന് ബാങ്ക് മാനേജർ...

പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക; കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക; രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി; വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ അവരത് സാധിച്ചു

24 JUNE 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

മാത്യു കുഴൽനാടൻ എംഎൽഎക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി

വലിയ കൊള്ള നടന്നിട്ടും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല; ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണം; ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിച്ചു;ട്രെഡ് മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരുക്ക്

രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി അഭിമാനത്തോടെ നില്‍ക്കുകയാണവര്‍. പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക എന്നതായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക എന്നതും. രണ്ടും നേടിയിരിക്കുന്നു. വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെയാണ് അവരത് സാധിച്ചതും.

അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തെ അവര്‍ വെട്ടിലാക്കുകയായിരുന്നു. 2017-ലും മുര്‍മുവിനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണച്ചിരുന്നു. അന്ന് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേണ്ട വോട്ട് അവര്‍ക്കുതന്നെ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി പക്ഷേ അങ്ങനെയല്ല. പ്രതിപക്ഷത്തു നിന്നു കൂടി വോട്ടു വേണ്ടതുണ്ട്. സ്ഥാനാര്‍ഥിയായി മുര്‍മു വന്നാല്‍ അത് എളുപ്പം നടക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. ഒറ്റയടിക്ക് രണ്ടും സാധിച്ചു. അങ്ങനെ അവര്‍ ആഗ്രഹിച്ച പോലെ പ്രതിപക്ഷം കലങ്ങി മറിഞ്ഞു.

പ്രതിപക്ഷത്ത് കോണ്‍ഗ്രസ്, ത്രിണമൂലിന് പിറകിലുമായി. ദ്രൗപതി മുര്‍മു തന്നെയാകും രാഷ്ട്രപതിയുടെ കസേരയില്‍ എത്തുക എന്നും ഉപ്പിച്ചു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന സംശയങ്ങളും മാറും. അതിന്റെ സൂചനകളും വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്. സുദൃഢമായ പ്രതിപക്ഷ ഐക്യം എന്ന സങ്കല്‍പ്പം വീണ്ടും പൊളിയുകയാണ്. ദൂരവ്യപകമായ ഫലങ്ങളായിരിക്കും ഭരണ പ്രതിപക്ഷ ഐക്യങ്ങളുടെ കാര്യത്തില്‍ ഇനിയുണ്ടാവുക. വോട്ടു ചോദിക്കാനായി പ്രതിപക്ഷ സ്ഥാനാര്‍ഥി ജാര്‍ഖണ്ഡിലേക്ക് നടത്താനിരുന്ന യാത്ര അപ്രതീക്ഷിതമായി മാറ്റിവച്ചു.

നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ട വോട്ടുമൂല്യം 5.43 ലക്ഷമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്‍.ഡി.എ യുടെ വോട്ടുമൂല്യം 5.2 ലക്ഷമായിരുന്നു. ഇപ്പോള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.ഡി യുടെ വോട്ടു കൂടിച്ചേര്‍ന്നാല്‍ മൂല്യം 5.5 ലക്ഷം കവിയും. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ജെ.ഡി.എം. ജെ.ഡി.എസ് എന്നിവയുടെ വോട്ടുംകൂടി ചേര്‍ന്നാല്‍ വോട്ടുമൂല്യം 6.22 ആകും. 57.3 ശതമാനം വോട്ട് എന്ന് മറ്റൊരു രീതിയില്‍ പറയാം.

കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും കലങ്ങിത്തെളിഞ്ഞുവരുന്ന മഹാരാഷ്ട്രയിലെ വോട്ടുകളുടെ എണ്ണവും കൂടി വരുമ്പോള്‍ മൂര്‍മുവിന്റെ വോട്ടു ശതമാനം കൂടാനാണ് സാധ്യത. മുര്‍മു നല്ല സ്ഥാനാര്‍ഥിയാണെന്ന മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ വാക്കുകള്‍ ഇപ്പോള്‍ പിന്‍തുണയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷയോഗത്തില്‍ നിന്നു അദ്ദേഹം വിട്ടുനിന്നു എന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം.

സ്വന്തം സംസ്ഥാനത്തു നിന്ന് പ്രചരണം ആരംഭിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് സിന്‍ഹ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ജെ.എം.എമ്മില്‍ നിന്ന് മുര്‍മുവിനുള്ള പിന്തുണ സൂചിതമായപ്പോഴാണ് യാത്ര ഒഴിവാക്കിയത്. കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ ഭരണം പങ്കിടുന്ന കക്ഷിയാണ് ജെ.എം.എം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രതിപക്ഷ കക്ഷികളുടെ ആലോചനാ യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥി എന്നതിലുപരിയായി മറ്റു പലരും അവര്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട വനിതയാണെന്ന കാര്യം പരിഗണിച്ചേക്കും. അങ്ങനെയാണെങ്കില്‍ ഇനിയും മുര്‍മുവിന് കിട്ടാനുള്ള വോട്ടില്‍ വര്‍ധനയുണ്ടാകാനേ സാധ്യതയുള്ളൂ. പാര്‍ട്ടികളുടെ നിലപാടുകള്‍ക്കപ്പുറത്ത് മനസാക്ഷി വോട്ടിനുള്ള സാധ്യതയുമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് പരിഗണിക്കേണ്ടതില്ല. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദന് കോണ്‍ഗ്രസില്‍ നിന്നു പോലും ഇവ്വിധം വോട്ടുകള്‍ ലഭിച്ചിരുന്നു.

ആം ആദ്മി, ടി.എസ്.ആര്‍, വൈ.എസ്.ആര്‍, ബി.ജെ.ഡി., ആകാലിദള്‍, സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരൊന്നും പ്രതിപക്ഷ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ ഒന്നോ രണ്ടോ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ദ്രൗപദി മുര്‍മുവിന്റെ വിജയത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. വരും ദിവസങ്ങളില്‍ ഇപ്പോഴത്തെ സ്ഥിതമാറാനുള്ള സാധ്യതയും കുറവാണ്.

അതീവ ഗൗരവമുള്ള രണ്ടു രാഷ്ട്രീയകാര്യങ്ങള്‍ കൂടി രാഷ്ട്രപതി തെരഞ്ഞെടുപ്പിനനുബന്ധിച്ച് സംഭവിച്ചിട്ടുണ്ട്. അതില്‍ ഒന്ന് 2024-ല്‍ നടക്കുന്ന പാര്‍ളമെന്റു തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം എന്നത് ഒരു മരീചികയായിരിക്കും എന്നുള്ളതാണ്. ബി.ജെ.പിക്ക് ശക്തമായ ബദല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും അത്ര എളുപ്പമായിരിക്കില്ല. പ്രദേശിക പാര്‍ട്ടികള്‍ക്ക് അവരവരുടെ അജണ്ടകളാണ് പ്രധാനം എന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അതിനാല്‍ ബി.ജെ.പിക്ക് ഒരു ഊഴത്തിനു കൂടി സാധ്യത തളിയുന്നതിന്റെ സൂചനകളും വായിക്കും. രണ്ട് മമതാ ബാനര്‍ജിക്ക് പ്രതിപക്ഷനിരയില്‍ കിട്ടുന്ന നേതൃപദവിയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നൊക്കെ അഭിമാനിക്കുന്ന കോണ്‍ഗ്രസിനെയാണ് അവര്‍ രണ്ടാം സ്ഥാനത്തേക്ക് വലിച്ചിറക്കിയിരിക്കുന്നത്. അപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്നു എന്നതിനപ്പുറത്ത് പ്രതിപക്ഷ ഐക്യത്തേയും ബ.ജെ.പി ശിഥിലമാക്കിയിരിക്കുന്നു എന്നു ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിടിച്ചെടുത്ത് ഐഡിഎഫും ഷിൻ ബെറ്റും  (11 minutes ago)

എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ' എന്നു ചോദിച്ചായിരുന്നു ആക്രമണം.... സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സനൂപ്....    (22 minutes ago)

കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം  (35 minutes ago)

വെള്ളിയാഴ്ച വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിക്കുമെന്ന് എസ് പി  (53 minutes ago)

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 15 അദ്ധ്യാപക തസ്തികകള്‍  (7 hours ago)

ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഭര്‍ത്താവിന്റെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി  (7 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തിലെ കുപ്പത്തൊട്ടിയില്‍ 1.5 കോടി വില വരുന്ന സ്വര്‍ണം  (7 hours ago)

തന്റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി സനൂപ്  (8 hours ago)

ചേര്‍ത്തല ദേശീയപാതയില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (8 hours ago)

കഫ് സിറപ്പ് പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം  (8 hours ago)

ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് മുളകുപൊടി വിതറി ഭാര്യ  (9 hours ago)

സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം  (10 hours ago)

പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് വി.ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends