Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക; കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക; രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി; വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ അവരത് സാധിച്ചു

24 JUNE 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി അഭിമാനത്തോടെ നില്‍ക്കുകയാണവര്‍. പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക എന്നതായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക എന്നതും. രണ്ടും നേടിയിരിക്കുന്നു. വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെയാണ് അവരത് സാധിച്ചതും.

അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തെ അവര്‍ വെട്ടിലാക്കുകയായിരുന്നു. 2017-ലും മുര്‍മുവിനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണച്ചിരുന്നു. അന്ന് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേണ്ട വോട്ട് അവര്‍ക്കുതന്നെ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി പക്ഷേ അങ്ങനെയല്ല. പ്രതിപക്ഷത്തു നിന്നു കൂടി വോട്ടു വേണ്ടതുണ്ട്. സ്ഥാനാര്‍ഥിയായി മുര്‍മു വന്നാല്‍ അത് എളുപ്പം നടക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. ഒറ്റയടിക്ക് രണ്ടും സാധിച്ചു. അങ്ങനെ അവര്‍ ആഗ്രഹിച്ച പോലെ പ്രതിപക്ഷം കലങ്ങി മറിഞ്ഞു.

പ്രതിപക്ഷത്ത് കോണ്‍ഗ്രസ്, ത്രിണമൂലിന് പിറകിലുമായി. ദ്രൗപതി മുര്‍മു തന്നെയാകും രാഷ്ട്രപതിയുടെ കസേരയില്‍ എത്തുക എന്നും ഉപ്പിച്ചു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന സംശയങ്ങളും മാറും. അതിന്റെ സൂചനകളും വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്. സുദൃഢമായ പ്രതിപക്ഷ ഐക്യം എന്ന സങ്കല്‍പ്പം വീണ്ടും പൊളിയുകയാണ്. ദൂരവ്യപകമായ ഫലങ്ങളായിരിക്കും ഭരണ പ്രതിപക്ഷ ഐക്യങ്ങളുടെ കാര്യത്തില്‍ ഇനിയുണ്ടാവുക. വോട്ടു ചോദിക്കാനായി പ്രതിപക്ഷ സ്ഥാനാര്‍ഥി ജാര്‍ഖണ്ഡിലേക്ക് നടത്താനിരുന്ന യാത്ര അപ്രതീക്ഷിതമായി മാറ്റിവച്ചു.

നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ട വോട്ടുമൂല്യം 5.43 ലക്ഷമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്‍.ഡി.എ യുടെ വോട്ടുമൂല്യം 5.2 ലക്ഷമായിരുന്നു. ഇപ്പോള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.ഡി യുടെ വോട്ടു കൂടിച്ചേര്‍ന്നാല്‍ മൂല്യം 5.5 ലക്ഷം കവിയും. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ജെ.ഡി.എം. ജെ.ഡി.എസ് എന്നിവയുടെ വോട്ടുംകൂടി ചേര്‍ന്നാല്‍ വോട്ടുമൂല്യം 6.22 ആകും. 57.3 ശതമാനം വോട്ട് എന്ന് മറ്റൊരു രീതിയില്‍ പറയാം.

കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും കലങ്ങിത്തെളിഞ്ഞുവരുന്ന മഹാരാഷ്ട്രയിലെ വോട്ടുകളുടെ എണ്ണവും കൂടി വരുമ്പോള്‍ മൂര്‍മുവിന്റെ വോട്ടു ശതമാനം കൂടാനാണ് സാധ്യത. മുര്‍മു നല്ല സ്ഥാനാര്‍ഥിയാണെന്ന മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ വാക്കുകള്‍ ഇപ്പോള്‍ പിന്‍തുണയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷയോഗത്തില്‍ നിന്നു അദ്ദേഹം വിട്ടുനിന്നു എന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം.

സ്വന്തം സംസ്ഥാനത്തു നിന്ന് പ്രചരണം ആരംഭിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് സിന്‍ഹ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ജെ.എം.എമ്മില്‍ നിന്ന് മുര്‍മുവിനുള്ള പിന്തുണ സൂചിതമായപ്പോഴാണ് യാത്ര ഒഴിവാക്കിയത്. കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ ഭരണം പങ്കിടുന്ന കക്ഷിയാണ് ജെ.എം.എം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രതിപക്ഷ കക്ഷികളുടെ ആലോചനാ യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥി എന്നതിലുപരിയായി മറ്റു പലരും അവര്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട വനിതയാണെന്ന കാര്യം പരിഗണിച്ചേക്കും. അങ്ങനെയാണെങ്കില്‍ ഇനിയും മുര്‍മുവിന് കിട്ടാനുള്ള വോട്ടില്‍ വര്‍ധനയുണ്ടാകാനേ സാധ്യതയുള്ളൂ. പാര്‍ട്ടികളുടെ നിലപാടുകള്‍ക്കപ്പുറത്ത് മനസാക്ഷി വോട്ടിനുള്ള സാധ്യതയുമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് പരിഗണിക്കേണ്ടതില്ല. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദന് കോണ്‍ഗ്രസില്‍ നിന്നു പോലും ഇവ്വിധം വോട്ടുകള്‍ ലഭിച്ചിരുന്നു.

ആം ആദ്മി, ടി.എസ്.ആര്‍, വൈ.എസ്.ആര്‍, ബി.ജെ.ഡി., ആകാലിദള്‍, സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരൊന്നും പ്രതിപക്ഷ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ ഒന്നോ രണ്ടോ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ദ്രൗപദി മുര്‍മുവിന്റെ വിജയത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. വരും ദിവസങ്ങളില്‍ ഇപ്പോഴത്തെ സ്ഥിതമാറാനുള്ള സാധ്യതയും കുറവാണ്.

അതീവ ഗൗരവമുള്ള രണ്ടു രാഷ്ട്രീയകാര്യങ്ങള്‍ കൂടി രാഷ്ട്രപതി തെരഞ്ഞെടുപ്പിനനുബന്ധിച്ച് സംഭവിച്ചിട്ടുണ്ട്. അതില്‍ ഒന്ന് 2024-ല്‍ നടക്കുന്ന പാര്‍ളമെന്റു തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം എന്നത് ഒരു മരീചികയായിരിക്കും എന്നുള്ളതാണ്. ബി.ജെ.പിക്ക് ശക്തമായ ബദല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും അത്ര എളുപ്പമായിരിക്കില്ല. പ്രദേശിക പാര്‍ട്ടികള്‍ക്ക് അവരവരുടെ അജണ്ടകളാണ് പ്രധാനം എന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അതിനാല്‍ ബി.ജെ.പിക്ക് ഒരു ഊഴത്തിനു കൂടി സാധ്യത തളിയുന്നതിന്റെ സൂചനകളും വായിക്കും. രണ്ട് മമതാ ബാനര്‍ജിക്ക് പ്രതിപക്ഷനിരയില്‍ കിട്ടുന്ന നേതൃപദവിയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നൊക്കെ അഭിമാനിക്കുന്ന കോണ്‍ഗ്രസിനെയാണ് അവര്‍ രണ്ടാം സ്ഥാനത്തേക്ക് വലിച്ചിറക്കിയിരിക്കുന്നത്. അപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്നു എന്നതിനപ്പുറത്ത് പ്രതിപക്ഷ ഐക്യത്തേയും ബ.ജെ.പി ശിഥിലമാക്കിയിരിക്കുന്നു എന്നു ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂറോപ ലീഗ് ഫുട്ബോളിനായി ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം...  (15 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (52 minutes ago)

വെച്ചൂച്ചിറ സ്വദേശിയായ യുവാവ് തെറിച്ചുവീണ് അപകടത്തില്‍ പെട്ടതായി  (1 hour ago)

ഓഫീസുകളില്‍ മൊബൈല്‍ ഫെയ്‌സ് റെക്കഗ്‌നീഷന്‍ പഞ്ചിംഗ്  (1 hour ago)

ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു  (1 hour ago)

30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ  (1 hour ago)

കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ല....  (2 hours ago)

കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും  (2 hours ago)

തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി  (2 hours ago)

നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

ക്ലാസിക് റൊമാന്റിക് കോമഡി ചിത്രം 'ഹം തും' മെയ് 16 ന് തിയറ്ററുകളില്‍ വീണ്ടും റിലീസിന്  (2 hours ago)

3 വിമാനത്താവളങ്ങളിൽ സ്ഫോടനം..! 5 ദിവസത്തേക്ക് ഈ 32 വിമാനത്താവളങ്ങൾ അടച്ചിടുന്നു..!ഒന്നും പറക്കില്ല  (2 hours ago)

ഒരാഴ്ചക്കുശേഷം ടൂര്‍ണമെന്റ് വീണ്ടും തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ്  (3 hours ago)

മെയ്ഡ് ഇൻ ചൈന പപ്പടം പോലെ പൊട്ടി... പാകിസ്ഥാനെ ചൈന പറ്റിച്ചു... പൊട്ടിച്ചിരിച്ച് ഇന്ത്യ  (3 hours ago)

ഓപ്പറെഷൻ സിന്ധുവിനെ ചെറുക്കാൻ പാകിസ്ഥാന്റെ ‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം; തിരിച്ചടി നൽകി ഇന്ത്യ  (3 hours ago)

Malayali Vartha Recommends