മാർച്ച് തടയണമെന്നല്ല ബിജെപി ആവശ്യപ്പെട്ടത്; ഓഫീസിലെത്തി ഹാജർ നൽകിയ ശേഷം സർക്കാർ ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്; സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യാഗസ്ഥർക്കെതിരെ നടപടി വേണം; ഉത്തരവ് ഇറക്കിയല്ല ആരും സമരത്തിൽ പങ്കെടുക്കുന്നത്; തുറന്നടിച്ച് കെ.സുരേന്ദ്രൻ
രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കോടതിയെന്നും അത്തോളിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മാർച്ച് തടയണമെന്നല്ല ബിജെപി ആവശ്യപ്പെട്ടത്. ഓഫീസിലെത്തി ഹാജർ നൽകിയ ശേഷം സർക്കാർ ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്. ഉത്തരവ് ഇറക്കിയല്ല ആരും സമരത്തിൽ പങ്കെടുക്കുന്നത്. പങ്കെടുത്തവരെ കണ്ടുപിടിക്കാൻ കഴിയും. തെളിവുകൾ ഹൈക്കോടതിക്ക് നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ രാജ്ഭവൻ മാർച്ച് നിയമവാഴ്ചയ്ക്ക് എതിരാണെന്ന് വ്യക്തമായി. സർക്കാർ തന്നെ നിയമവാഴ്ച തകർക്കാൻ ശ്രമിക്കുകയാണ്. സിപിഎം രാജ്ഭവൻ മാർച്ചിൽ ഉന്നയിക്കുന്ന ആവശ്യം ജനങ്ങളും തള്ളുമെന്നുറപ്പാണ്. മറ്റു വിസിമാരും ഫിഷറീസ് സർവ്വകലാശാല വിസിയെ പോലെ നാണംകെട്ട് ഇറങ്ങി പോവേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഈ വിഷയത്തിൽ ഹൈക്കോടതി നിർണായക പരാമർശം നടത്തിയിരിക്കുകയാണ്. രാജ്ഭവൻ മാർച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ഹര്‍ജിക്കാരന്‍. കെ സുരേന്ദ്രനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരിക്കുകയാണ്.
മാർച്ചിലെ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്ന എങ്ങനെ അറിയും എന്നാണ് ഹൈക്കോടതി ചോദിക്കുന്നത് സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് ഉത്തരവ് എവിടെയെന്നും ഹൈക്കോടതി ചോദിച്ചു. മാർച്ച് നടത്തേണ്ടെന്നു എങ്ങനെ പറയും എന്നും കോടതി ചോദിക്കുകയുണ്ടായി. സുരേന്ദ്രന്റെ പരാതി പരിഗണിക്കാൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം കൊടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha