Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മുഖ്യമന്ത്രിയേയും കുടംബത്തേയും നിരവധി തവണ പരസ്യമായി ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും പറയുന്നത് നല്ല കമ്മ്യൂണിസ്റ്റ് നയമായി കൂട്ടാം. എന്നാല്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ നൂറ്റി പത്തൊന്‍പ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതേ മുഖ്യമന്ത്രിയെ അപകീര്‍്ത്തിപ്പെടുത്തിയന്നെ് ആരോപിച്ചാണ്.

12 MARCH 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

മാനഭിമാങ്ങളുടെ കണക്കെടുപ്പാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അപശബ്ദം ഉയര്‍ന്നാല്‍ പോലും അവരെയെല്ലാം ജയിലിനുള്ളിലാക്കുന്ന മുഖ്യമന്ത്രിയും സിപിഎം സഖാക്കളുമുള്ള നാടാണ് നമ്മുടേത്. മുഖ്യമന്ത്രിയേയും കുടംബത്തേയും നിരവധി തവണ പരസ്യമായി ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും പറയുന്നത് നല്ല കമ്മ്യൂണിസ്റ്റ് നയമായി കൂട്ടാം. എന്നാല്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ നൂറ്റി പത്തൊന്‍പ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതേ മുഖ്യമന്ത്രിയെ അപകീര്‍്ത്തിപ്പെടുത്തിയന്നെ് ആരോപിച്ചാണ്.

വിമാനത്തില്‍ രണ്ട് പേര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ എന്നെ കൊല്ലാന്‍ വരുന്നേയെന്ന് നിലവിളിച്ചതും ഇതേ മുഖ്യമന്ത്രിയാണ്. സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് പറയാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാത്തതിന് പിന്നിലെ ദുരൂഹത ചോദ്യം ചെയ്യുന്നതിന് പകരം മുഖ്യനെ സംരക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ വൈരുദ്ധ്യാത്മക ഭൗതീക സിദ്ധാന്തം കേട്ടാല്‍ തൊലിക്കട്ടിയ്ക്ക് മുഖ്യന് പേറ്റന്റ് നല്കുന്നതിന് തുല്യമാണെന്ന് തോന്നും. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മാനാഭിമാനമുള്ളവരാണെന്നാണ് മുന്‍ ദേശാഭിമാനി ലേഖകനും ഇടത് ചിന്തകനുമായ ജി.ശകതിധരന്‍ പറഞ്ഞു വെയ്ക്കുന്നത്. അല്ലാതെ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചു നടക്കുന്നവരോ കോടികള്‍ വാരിയെറിഞ്ഞ് സൈബര്‍ അടിമകളെ കൊണ്ട് ഞാന്‍ നല്ലവനാണെന്ന് വിളിച്ചു പറയിക്കുന്നവരോ അല്ല കമ്മ്യൂണിസ്റ്റ് എന്നദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

ജി.ശ്ക്തിധരന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് പറയുന്നതിങ്ങനെയാണ്.
പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യന്ത്രി ജ്യോതിബസുവിന്, തന്നെയും തന്റെ മന്ത്രിസഭയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത ആരെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് ചെയ്യുന്നവര്‍ക്കെതിരെ കയ്യോടെ കോടതിയില്‍ പോയി അതിന് നഷ്ടപരിഹാരം തേടുമായിരുന്നു. അതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാരോ പാര്‍ട്ടിയോ അതിന് വിലങ്ങുതടി ആയിട്ടില്ല. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി കേരള മുഖ്യമന്ത്രിയെ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞു തെരുവിലിട്ട് അലക്കിയാലും ആയിരം വട്ടം 'കള്ളാ കള്ളാ' എന്നുവിളിച്ചാലും മുഖ്യമന്ത്രിക്ക് ഒരു ചേതവുമില്ല. മുഖ്യമത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കടുംകട്ടിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മാനത്തിന് കിഴക്കമ്പലത്തു നിര്‍മ്മിക്കുന്ന കഞ്ഞിക്കലത്തിന്റെ മാത്രം കട്ടിയുമാണെന്നാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഗോവിന്ദഭാഷ്യം!

. മുഖ്യമന്ത്രിയെ ആയിരം വട്ടം അവഹേളിച്ചാലും അപകീര്‍ത്തിപ്പെടുത്തിയാലും അതിനെതിരെ ഒരു കോടതിയെയും സമീപിക്കില്ലന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്. അതേസമയം അതേ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നവരെ കോടതികയറ്റുമെന്നും അതേ ശ്വാസത്തില്‍ സംസ്ഥാന സെക്രട്ടറി വിളിച്ചുപറയുന്നു? എന്തിന്റെ കേടാണ് ഈ സെക്രട്ടറിക്ക്. ഏതു ലോകത്താണ് ഇവര്‍ ജീവിക്കുന്നത്? ഒരു കൂട്ടിക്കൊടുപ്പിന്റെ സ്വരമാണ് ഇവിടെ മുഴങ്ങുന്നതെന്ന് പറയാതിരിക്കാനാകില്ല. ലജ്ജിക്കണം. ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങിനെയാകാമോ? പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ അടിമയാകാമോ? സെക്രട്ടറി എന്തിനു മുഖ്യമന്ത്രിയെ ഭയക്കണം? സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയുമൊക്കെ ചേരുമ്പോള്‍ അവിടെ ഇരിക്കുന്നത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണോ? അതോ ഗോര്‍ബച്ചേവ് കൊണ്ടിരിരുത്തിയിരുന്ന ഏറാന്‍ മൂളികളാണോ. സംശയം ആരു തീര്‍ക്കും.

മൂളികളോ? കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ സെക്രട്ടറിയുടെ പദവി മഹനീയമാണ് . മുഖ്യമന്ത്രിക്കു മുന്നില്‍ മുട്ടിട്ട് ഇഴയലല്ല. സെക്രട്ടറിയുടെ പണി. സെക്രട്ടറിയുടെ കൂട്ടായ നേതൃത്വത്തിന് കീഴ്‌പ്പെട്ടാണ് പാര്‍ട്ടിയും സെക്രട്ടറിയും പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രി കണ്ണിരുട്ടിയാല്‍ മൂത്രം പോകുന്ന സെക്രട്ടറി കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഭൂഷണമല്ല.അതുവല്ല സലിം മടവൂര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ കാണൂ. മുഖ്യമന്ത്രിക്ക് ആയിരം കൂട്ടം പണിയുണ്ടത്രേ! ചെമ്പ് പാത്രം കഴുകലാണോ ക്ലിഫ് ഹൗസിലെ പണി? .

ജ്യോതിബസുവിന് ആയിരം കൂട്ടം പണിയില്ലാതിരുന്നത് കൊണ്ടാണോ ലോകപ്രശസ്തമായിരുന്ന 'സ്റ്റേറ്റ്സ്മാന്‍' പത്രത്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഇറങ്ങിയത്.?

പശ്ചിമബംഗാളിലെ വോട്ടര്‍മാര്‍ ഒറ്റസീറ്റില്‍ പോലും സിപിഎമ്മിനെ വിജയിപ്പിക്കുന്നില്ല. പക്ഷെ ഒന്നോര്‍ക്കണം, 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നു തിമിര്‍ത്താടിയിട്ടും ഒറ്റ നേതാവ് പോലും ജയിലില്‍ ഇല്ല. കേരളത്തിലോ? വൈകാതെ ഉന്നത കമ്മിറ്റികള്‍ പോലും ജയിലില്‍ കൂടേണ്ട അവസ്ഥയാണ്. തിന്നുമുടിക്കുന്നത് സൈബര്‍ ഗൂണ്ടകള്‍ ആണ്. പിണറായി ഭക്തി വഴിഞ്ഞൊഴുകുന്ന ക്യാപ്‌സ്യൂള്‍ സൂക്തത്തിന്റെ മറവില്‍ മറിയുന്നത് എത്രകോടിയാണെന്ന് ആരെങ്കിലും മനസിലാക്കുന്നുണ്ടോ? ജ്യോതിബസു കേസ് നല്‍കിയത് ഇന്ത്യയിലെ പേരുകേട്ട ഇംഗ്ലീഷ് പത്രമായ സ്റ്റേറ്റ്‌സ്മാന്‍ എതിരേയായിരുന്നു. കൊല്‍ക്കത്തയിലും ദില്ലിയിലും നിന്ന് അന്ന് പ്രസിദ്ധീകരിച്ച പത്രമായിരുന്നു അത്.പ്രശസ്ത അഭിഭാഷകനായ ഉജ്ജ്വല്‍ ചക്രവര്‍ത്തിയായിരുന്നു ബസുവിനു വേണ്ടി ഹാജരായത്.'അടിമുടി അപകീര്‍ത്തികരമായ വാര്‍ത്ത അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് പത്രത്തിന്റെ ഒന്നാം പേജില്‍ ക്ഷമാപണം നല്‍കണമെന്നായിരുന്നു ബസു ആവശ്യപ്പെട്ടത്. |'അവസാനിക്കാത്ത അക്രമം ' എന്ന തലക്കെട്ടില്‍ സ്റ്റേറ്‌സ്മാന്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയെ ആക്രമിക്കുന്നതിന് ,പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗത്തില്‍ ആരോപിച്ചിരുന്നു. മുഖപ്രസംഗം അപകീര്‍ത്തിപ്പടുത്തുന്നതിനോ മാനഭംഗപ്പെടുത്തുന്നതിനോ ഉള്ളതല്ലെന്ന് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് സി ആര്‍ ഇറാനി മറുപടി നല്‍കി.

1981 ല്‍ ബിജന്‍ സേതുവില്‍ 18 ആനന്ദ മാര്‍ഗികളെ ചുട്ടുകൊന്ന സംഭവത്തിനെ ബസു ന്യായീകരിച്ചതിനെതിരെ എഴുതിയ മുഖപ്രസംഗമാണ് വിവാദത്തിനിടയാക്കിയത്. സര്‍വ്വകക്ഷിയോഗം വിളിച്ച ജ്യോതിബസുവിന്റെ നടപടിയെ പത്രം ശ്ലാഘിക്കുകയാണ് ചെയ്തതെന്നും ,പക്ഷെ യോഗം വിളിക്കാതിരുന്നതുകൊണ്ടാണ് വിമര്‍ശിച്ചതെന്നും ഇറാനി വ്യക്തമാക്കി.ഒരുവിഭാഗം പത്രങ്ങള്‍ അന്തരീക്ഷം മലിനപ്പെടുത്തുകയാണെന്ന് ബസു എപ്പോഴും ആരോപിക്കാറുള്ളതാണ്. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം അന്ന് സൂചിപ്പിക്കുന്നതിനിടയില്‍ , സ്റ്റേറ്റ്സ്മാന്‍, ദി ടെലിഗ്രാഫ്,ബര്‍ത് മാന്‍ ,ആനന്ദ ബസാര്‍ പത്രിക തുടങ്ങിയ പത്രങ്ങള്‍ ബൂര്‍ഷാകളുമായി ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ക്കുകയാണെന്നും ബസു പറഞ്ഞു.നിരുത്തരവാദ പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ആവുന്നില്ലെന്നത് കൊണ്ടാണ് അപകീര്‍ത്തിക്കേസുമായി മുന്നോട്ടു പോകാന്‍ പാര്‍ട്ടി ദൃഢ തീരുമാനം എടുത്തിരിക്കുന്നതെന്നും വ്യക്തമാക്കി.

ഇത്തരം ഭീഷണി കൊണ്ടൊന്നും നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറ്റാനാകില്ലെന്നും സ്റ്റേറ്റ്സ്മാന്‍ തുറന്നടിച്ചു.യഥാര്‍ത്ഥത്തില്‍ മലയാള മാധ്യമങ്ങളില്‍ സര്‍ക്കാരിന് പ്രതികൂലമായി വരുന്ന വാര്‍ത്തകളുടെ ഗൗരവത്തിന്റെയും വ്യാപ്തിയുടെയും അളവു വെച്ചുനോക്കിയാല്‍ മാധ്യമങ്ങള്‍ക്കെതിരെ .ഇത്രയേറെ ആക്രമണവും ഒളി ആക്രമണവും നടത്തേണ്ടതുണ്ടോ? എത്രകോടി രൂപയാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി ചെലവിടുന്നത്. കോഴയാണിത്. പല തലങ്ങളിലായാണ് പണം ഒഴുകുന്നത്. ഇത്തരത്തിലുള്ള 10 ഗുണഭോക്താക്കളുടെ പ്രതിമാസ പ്രതിഫലവും ചീഫ് സെക്രട്ടറിക്ക് ഒരു മാസം ലഭിക്കുന്ന ശമ്പളവും തമ്മില്‍ താരതമ്യ പഠനത്തിന് എടുത്തുനോക്കണം. ചീഫ് സെക്രട്ടറി ഇളിഭ്യനാകും.

കടുംവെട്ടാണ് നടക്കുന്നത്. കടുംവെട്ട്.മുഖ്യമന്ത്രിയെ വാഴ്ത്താന്‍ എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ അച്ചടിച്ചുവരുന്ന ഓരോ വാക്കിന് പിന്നിലും ദശലക്ഷണങ്ങളുടെ അഴിമതികറയുണ്ട് സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ സഹായിക്കാന്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്ലാഘിക്കണം.പക്ഷെ സംഭവിക്കുന്നതോ മറുകുറ്റി പായിക്കലാണ് .കേരളം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയെന്ന് ചരിത്രം നാളെ രേഖപ്പെടുത്താനിടയുള്ള ഒരു അഴിമതി രാജാവിനെ വെള്ളപൂശാന്‍ ചെലവിടുന്ന ഓരോ വാക്കിനും നഷ്ടമാകുന്ന പണം എത്രയെന്ന് അറിയണമെങ്കില്‍ ഹിറ്റ്‌ലറുടെ ആത്കഥ 'മെയ്ന്‍ കാഫിനെ' കുറിച്ച് നോര്‍മന്‍ കസിന്‍സ് എഴുതിയ താരതമ്യം വായിക്കണം. എന്നദ്ദേഹം പറഞ്ഞു വെയ്ക്കുന്നു.

ഹിറ്റ്‌ലറുടെ അതേ രീതിയില്‍ സ്വയം അല്ലെങ്കില്‍ മറ്റുള്ളവരെ കൊണ്ട് തന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടിക്കുന്നത് ഒരിക്കലും ഒരു കമ്മ്യൂണിസ്‌ററിനെന്നല്ല , മനുഷ്യര്‍ക്ക് ചേര്‍ന്ന ഗുണമല്ല. അതെല്ലാം അല്പന്മാരുടെ ആറാട്ടായി മാത്രമേ കാണാനാകൂ. സൈബറിടങ്ങളിലിരുന്ന് ന്യായീകര സൂക്തങ്ങള്‍ മെനയുന്നവരുടെ മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്.പിണറായി വിജയന്‍ ഒരു കൊലകൊമ്പനായിരുന്നോ അതോ ഊതിവീര്‍പ്പിച്ച ബലൂണായിരുന്നോ.        

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (3 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (4 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (4 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (4 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (5 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (5 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (5 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (6 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (7 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (7 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (7 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends