Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

13 MARCH 2023 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധജാഥ ശരിക്കും സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. ജാഥ തുടങ്ങിയ ദിവസം മുതല്‍ ഇപി ജയരാജന്‍, തില്ലങ്കേരി, സ്വപ്‌ന, ഏറ്റവും ഒടുവിലായി കെയ്ത്ത് നിറുത്തി വെച്ചതുവരെ വിവാദ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. എങ്കിലും ജാഥയില്‍ ഒന്നുണ്ട് നേട്ടം ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കണമെന്ന് സത്യത്തില്‍ ജയരാജനും പത്രക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ എന്നു സംശയം.ഇപി വരുമോ ഇല്ലയോ' എന്നതു മാത്രമായി ജാഥയുടെ ആദ്യനാളുകളിലെ ചര്‍ച്ച.സിപിഎം സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദന്‍ കയറിയിരുന്നതിലുള്ള കുശുമ്പു മുതല്‍ 'വൈദേകം' റിസോര്‍ട്ട് വിവാദമാക്കിയ പി.ജയരാജന്റെ കുന്നായ്മ വരെ ഇപി വരാത്തതിനു കാരണമാണെന്നു വാര്‍ത്തകള്‍ മെനഞ്ഞു കൊണ്ടിരുന്നു.  ഒന്നു വന്നിട്ടു പോയാല്‍ പുലിവാല് ഒഴിയുമല്ലോ എന്നു ഗോവിന്ദനും തോന്നിത്തുടങ്ങിയെന്നു കരുതണം. അങ്ങനെയാണ് ജാഥ രണ്ടാഴ്ച ആയപ്പോള്‍ തൃശൂരില്‍ ജയരാജന്‍ ട്രെയിനില്‍ എത്തുന്നത്.

ട്രെയിനില്‍ ലാന്‍ഡ് ചെയ്തു എന്നു വെറുതേ പറഞ്ഞതല്ല. ഇന്‍ഡിഗോവിമാനം ജയരാജനെയും ജയരാജന്‍ വിമാനത്തെയും മത്സരിച്ചു വിലക്കിയതുകൊണ്ട് യാത്ര പഴയതുപോലെ എളുപ്പമല്ല കക്ഷിക്ക്. എന്നെ വിളിച്ചോ എന്ന് ഇടയ്ക്കിടയ്ക്കു ജയരാജന്‍ ചോദിക്കാതെ ചോദിക്കുന്നുണ്ടെങ്കിലും ഇന്‍ഡിഗോ ഗൗനിച്ചതായി തെളിവൊന്നുമില്ല. ജയരാജന്‍ ഒപ്പം വേണമെന്നില്ലാത്ത കാര്യത്തില്‍ ഗോവിന്ദനും ഇന്‍ഡിഗോയുമൊക്കെ ഒരുപോലെയായത് സമയദോഷം എന്നു കരുതണം.

വൈകിയെത്തിയെങ്കിലും ജയരാജന്‍ കേടു തീര്‍ത്തു. ഒറ്റമണിക്കൂര്‍ പ്രസംഗത്തില്‍ പെണ്ണുങ്ങളുടെ വസ്ത്രധാരണം മുതല്‍ സ്ത്രീ പുരുഷ സമത്വം വരെ ഇടതുപക്ഷം കുത്തകവച്ചു നടത്തിയ പല പുരോഗമന സങ്കല്‍പങ്ങളെയും എടുത്തു കുടഞ്ഞു. 'കണ്ടാല്‍ ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാന്‍ പറ്റാതെ ജീന്‍സുമിട്ട് മുടിയും ക്രോപ് ചെയ്ത് പൊലീസിനെ പറ്റിക്കാന്‍ ഇറങ്ങി നടക്കുന്നുവെന്ന്' പെണ്ണുങ്ങളെ കണക്കിനു ചീത്ത പറഞ്ഞു. കുടുംബ വിവാദത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല  എന്നു സഖാക്കളെ ബോധ്യപ്പെടുത്താനെന്ന മട്ടില്‍ പിണറായിയുടെ കുടുംബത്തിന്റെ ഗുണങ്ങള്‍ പലവട്ടം പറഞ്ഞു. കേന്ദ്രവിരുദ്ധമെന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും പെട്ടുകിടക്കുന്ന കുടുക്കുകളെ പ്രതിരോധിക്കാനാണ് ഗോവിന്ദന്റെ ജാഥ എന്നാണു ജനം ധരിച്ചിരുന്നത്. അത് ഒന്നുകൂടി ഉറപ്പിക്കാന്‍ ഇ.പി.ജയരാജന്റെ പ്രസംഗത്തിനായി.

ഗോവിന്ദന്റെ ജാഥാവഴിയില്‍ ഒരു അള്ളുകൂടി വിതറിയിട്ടേ ഇപി അടങ്ങിയുള്ളൂ. തനിക്കെതിരായ പാര്‍ട്ടി ഗൂഢാലോചനയില്‍ പി. ജയരാജനു പങ്കുണ്ടെന്നുകൂടി പറഞ്ഞുവച്ചു. ഇതെല്ലാം ഒറ്റയ്ക്കു പ്രതിരോധിക്കാന്‍ ഗോവിന്ദനെക്കൊണ്ട് ആവുമെന്നു തോന്നുന്നില്ല. എങ്കിലും സ്വപ്‌ന വിഷയത്തില്‍ തന്റെ മുന്‍ഗാമികളെ കടത്തിവെട്ടി ഗോവിന്ദന്‍ ഒരടി കൂടി മുന്നോട്ട്ു പോയി. ഒന്നല്ല ആയിരം വട്ടം കേസ് കൊടുക്കുമെന്ന് പത്രക്കാര്‍ക്ക് മുന്നില്‍ ഒരാവേശത്തിന് വച്ചുകീച്ചി. സ്വാഭാവികമായി ഉയരുന്ന സംശയമായിരുന്നു മുഖ്യമന്ത്രിക്ക് മാനാഭിമാനമൊന്നുമില്ലേയെന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് ക്യാപ്‌സൂളിറക്കി ഗോവിന്ദന്‍ തടിതപ്പുകയും ചെയ്തു. അതിന് ശേഷം കേരളം തിരയുന്നത് മുഖ്യന്റെ മാനത്തെ കുറിച്ചാണെന്നതും ശ്രദ്ധേയം.

 മുഖ്യമന്ത്രിയുടെ കുടുംബം, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെ സ്വപ്നയ്ക്കു മുന്നില്‍ മുന്‍പേ വീണുകിടക്കുന്നവര്‍ ഏറെയാണ്. അപമാനത്തിലും ഒരു മാനമുണ്ടെന്നു കണ്ടെത്തി അടങ്ങിയിരിക്കുകയാണ് അവരെല്ലാം. പക്ഷേ, ഗോവിന്ദന്‍ അങ്ങനെയല്ല. മാനാഭിമാനമുള്ള മാഷാണ്. നിയമനടപടിക്കു തന്നെയാണു നീക്കം. അതു തങ്ങളെ കുരുക്കിലാക്കാനുള്ള ദുരഭിമാനമാണോ എന്നു കൂട്ടുകാര്‍ക്കു തോന്നിതിരിക്കാനായാണ് ഗോവിന്ദന്‍ മുഖ്യന് വേറെ പണിയുണ്ടെന്ന് തട്ടിവിട്ടത്.

ഇതെല്ലാം ചേര്‍ത്ത് ആകെ പ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് ഗോവിന്ദനെ ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്റ്റേജില്‍ മൈക്കുകാരനെത്തിയത്. സങ്കടവും നിരാശയും അയാളോടു തീര്‍ത്തു. 'നിന്റെ മൈക്കിന്റെ കുഴപ്പത്തിനു ഞാനാണോ ഉത്തരവാദി ' എന്നൊക്കെ പരസ്യമായി വിരട്ടി. പാവം പേടിച്ചുപോയി. വേണ്ടിയിരുന്നില്ല. ഒരു തൊഴിലാളിയാണെന്ന മിനിമം പരിഗണന തൊഴിലാളിപ്പാര്‍ട്ടിയുടെ നേതാവു നല്‍കേണ്ടതായിരുന്നു. ഒച്ചപ്പാടായപ്പോള്‍ ' മൈക്കുകാരനു ക്ലാസെടുത്തതാണ്' എന്നായി വിശദീകരണം. ഇങ്ങനെയാണ് ക്ലാസിന്റെ രീതിയെങ്കില്‍ കേട്ടിരിക്കാന്‍ കേരളത്തിലെ തൊഴിലാളി നില്‍ക്കില്ലെന്ന് സത്യം ഇനിയും മനസിലാക്കിയിട്ടില്ല. ബംഗാളിലെ പട്ടിണിപ്പാവങ്ങളായ പഴയ സഖാക്കള്‍ നില്‍ക്കുമായിരിക്കും. അവരെല്ലാം മൈക്കാടു പണിക്കാരായി ഇവിടെയുള്ളതിനാല്‍ യാത്രച്ചെലവില്ല. ദിവസക്കൂലി കൊടുത്താല്‍ മതിയെന്നാണ് വിലയിരുത്തല്‍.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (3 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends