Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

13 MARCH 2023 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധജാഥ ശരിക്കും സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. ജാഥ തുടങ്ങിയ ദിവസം മുതല്‍ ഇപി ജയരാജന്‍, തില്ലങ്കേരി, സ്വപ്‌ന, ഏറ്റവും ഒടുവിലായി കെയ്ത്ത് നിറുത്തി വെച്ചതുവരെ വിവാദ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. എങ്കിലും ജാഥയില്‍ ഒന്നുണ്ട് നേട്ടം ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കണമെന്ന് സത്യത്തില്‍ ജയരാജനും പത്രക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ എന്നു സംശയം.ഇപി വരുമോ ഇല്ലയോ' എന്നതു മാത്രമായി ജാഥയുടെ ആദ്യനാളുകളിലെ ചര്‍ച്ച.സിപിഎം സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദന്‍ കയറിയിരുന്നതിലുള്ള കുശുമ്പു മുതല്‍ 'വൈദേകം' റിസോര്‍ട്ട് വിവാദമാക്കിയ പി.ജയരാജന്റെ കുന്നായ്മ വരെ ഇപി വരാത്തതിനു കാരണമാണെന്നു വാര്‍ത്തകള്‍ മെനഞ്ഞു കൊണ്ടിരുന്നു.  ഒന്നു വന്നിട്ടു പോയാല്‍ പുലിവാല് ഒഴിയുമല്ലോ എന്നു ഗോവിന്ദനും തോന്നിത്തുടങ്ങിയെന്നു കരുതണം. അങ്ങനെയാണ് ജാഥ രണ്ടാഴ്ച ആയപ്പോള്‍ തൃശൂരില്‍ ജയരാജന്‍ ട്രെയിനില്‍ എത്തുന്നത്.

ട്രെയിനില്‍ ലാന്‍ഡ് ചെയ്തു എന്നു വെറുതേ പറഞ്ഞതല്ല. ഇന്‍ഡിഗോവിമാനം ജയരാജനെയും ജയരാജന്‍ വിമാനത്തെയും മത്സരിച്ചു വിലക്കിയതുകൊണ്ട് യാത്ര പഴയതുപോലെ എളുപ്പമല്ല കക്ഷിക്ക്. എന്നെ വിളിച്ചോ എന്ന് ഇടയ്ക്കിടയ്ക്കു ജയരാജന്‍ ചോദിക്കാതെ ചോദിക്കുന്നുണ്ടെങ്കിലും ഇന്‍ഡിഗോ ഗൗനിച്ചതായി തെളിവൊന്നുമില്ല. ജയരാജന്‍ ഒപ്പം വേണമെന്നില്ലാത്ത കാര്യത്തില്‍ ഗോവിന്ദനും ഇന്‍ഡിഗോയുമൊക്കെ ഒരുപോലെയായത് സമയദോഷം എന്നു കരുതണം.

വൈകിയെത്തിയെങ്കിലും ജയരാജന്‍ കേടു തീര്‍ത്തു. ഒറ്റമണിക്കൂര്‍ പ്രസംഗത്തില്‍ പെണ്ണുങ്ങളുടെ വസ്ത്രധാരണം മുതല്‍ സ്ത്രീ പുരുഷ സമത്വം വരെ ഇടതുപക്ഷം കുത്തകവച്ചു നടത്തിയ പല പുരോഗമന സങ്കല്‍പങ്ങളെയും എടുത്തു കുടഞ്ഞു. 'കണ്ടാല്‍ ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാന്‍ പറ്റാതെ ജീന്‍സുമിട്ട് മുടിയും ക്രോപ് ചെയ്ത് പൊലീസിനെ പറ്റിക്കാന്‍ ഇറങ്ങി നടക്കുന്നുവെന്ന്' പെണ്ണുങ്ങളെ കണക്കിനു ചീത്ത പറഞ്ഞു. കുടുംബ വിവാദത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല  എന്നു സഖാക്കളെ ബോധ്യപ്പെടുത്താനെന്ന മട്ടില്‍ പിണറായിയുടെ കുടുംബത്തിന്റെ ഗുണങ്ങള്‍ പലവട്ടം പറഞ്ഞു. കേന്ദ്രവിരുദ്ധമെന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും പെട്ടുകിടക്കുന്ന കുടുക്കുകളെ പ്രതിരോധിക്കാനാണ് ഗോവിന്ദന്റെ ജാഥ എന്നാണു ജനം ധരിച്ചിരുന്നത്. അത് ഒന്നുകൂടി ഉറപ്പിക്കാന്‍ ഇ.പി.ജയരാജന്റെ പ്രസംഗത്തിനായി.

ഗോവിന്ദന്റെ ജാഥാവഴിയില്‍ ഒരു അള്ളുകൂടി വിതറിയിട്ടേ ഇപി അടങ്ങിയുള്ളൂ. തനിക്കെതിരായ പാര്‍ട്ടി ഗൂഢാലോചനയില്‍ പി. ജയരാജനു പങ്കുണ്ടെന്നുകൂടി പറഞ്ഞുവച്ചു. ഇതെല്ലാം ഒറ്റയ്ക്കു പ്രതിരോധിക്കാന്‍ ഗോവിന്ദനെക്കൊണ്ട് ആവുമെന്നു തോന്നുന്നില്ല. എങ്കിലും സ്വപ്‌ന വിഷയത്തില്‍ തന്റെ മുന്‍ഗാമികളെ കടത്തിവെട്ടി ഗോവിന്ദന്‍ ഒരടി കൂടി മുന്നോട്ട്ു പോയി. ഒന്നല്ല ആയിരം വട്ടം കേസ് കൊടുക്കുമെന്ന് പത്രക്കാര്‍ക്ക് മുന്നില്‍ ഒരാവേശത്തിന് വച്ചുകീച്ചി. സ്വാഭാവികമായി ഉയരുന്ന സംശയമായിരുന്നു മുഖ്യമന്ത്രിക്ക് മാനാഭിമാനമൊന്നുമില്ലേയെന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് ക്യാപ്‌സൂളിറക്കി ഗോവിന്ദന്‍ തടിതപ്പുകയും ചെയ്തു. അതിന് ശേഷം കേരളം തിരയുന്നത് മുഖ്യന്റെ മാനത്തെ കുറിച്ചാണെന്നതും ശ്രദ്ധേയം.

 മുഖ്യമന്ത്രിയുടെ കുടുംബം, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെ സ്വപ്നയ്ക്കു മുന്നില്‍ മുന്‍പേ വീണുകിടക്കുന്നവര്‍ ഏറെയാണ്. അപമാനത്തിലും ഒരു മാനമുണ്ടെന്നു കണ്ടെത്തി അടങ്ങിയിരിക്കുകയാണ് അവരെല്ലാം. പക്ഷേ, ഗോവിന്ദന്‍ അങ്ങനെയല്ല. മാനാഭിമാനമുള്ള മാഷാണ്. നിയമനടപടിക്കു തന്നെയാണു നീക്കം. അതു തങ്ങളെ കുരുക്കിലാക്കാനുള്ള ദുരഭിമാനമാണോ എന്നു കൂട്ടുകാര്‍ക്കു തോന്നിതിരിക്കാനായാണ് ഗോവിന്ദന്‍ മുഖ്യന് വേറെ പണിയുണ്ടെന്ന് തട്ടിവിട്ടത്.

ഇതെല്ലാം ചേര്‍ത്ത് ആകെ പ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് ഗോവിന്ദനെ ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്റ്റേജില്‍ മൈക്കുകാരനെത്തിയത്. സങ്കടവും നിരാശയും അയാളോടു തീര്‍ത്തു. 'നിന്റെ മൈക്കിന്റെ കുഴപ്പത്തിനു ഞാനാണോ ഉത്തരവാദി ' എന്നൊക്കെ പരസ്യമായി വിരട്ടി. പാവം പേടിച്ചുപോയി. വേണ്ടിയിരുന്നില്ല. ഒരു തൊഴിലാളിയാണെന്ന മിനിമം പരിഗണന തൊഴിലാളിപ്പാര്‍ട്ടിയുടെ നേതാവു നല്‍കേണ്ടതായിരുന്നു. ഒച്ചപ്പാടായപ്പോള്‍ ' മൈക്കുകാരനു ക്ലാസെടുത്തതാണ്' എന്നായി വിശദീകരണം. ഇങ്ങനെയാണ് ക്ലാസിന്റെ രീതിയെങ്കില്‍ കേട്ടിരിക്കാന്‍ കേരളത്തിലെ തൊഴിലാളി നില്‍ക്കില്ലെന്ന് സത്യം ഇനിയും മനസിലാക്കിയിട്ടില്ല. ബംഗാളിലെ പട്ടിണിപ്പാവങ്ങളായ പഴയ സഖാക്കള്‍ നില്‍ക്കുമായിരിക്കും. അവരെല്ലാം മൈക്കാടു പണിക്കാരായി ഇവിടെയുള്ളതിനാല്‍ യാത്രച്ചെലവില്ല. ദിവസക്കൂലി കൊടുത്താല്‍ മതിയെന്നാണ് വിലയിരുത്തല്‍.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (12 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (36 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (44 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (56 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends