Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

13 MARCH 2023 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധജാഥ ശരിക്കും സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. ജാഥ തുടങ്ങിയ ദിവസം മുതല്‍ ഇപി ജയരാജന്‍, തില്ലങ്കേരി, സ്വപ്‌ന, ഏറ്റവും ഒടുവിലായി കെയ്ത്ത് നിറുത്തി വെച്ചതുവരെ വിവാദ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. എങ്കിലും ജാഥയില്‍ ഒന്നുണ്ട് നേട്ടം ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കണമെന്ന് സത്യത്തില്‍ ജയരാജനും പത്രക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ എന്നു സംശയം.ഇപി വരുമോ ഇല്ലയോ' എന്നതു മാത്രമായി ജാഥയുടെ ആദ്യനാളുകളിലെ ചര്‍ച്ച.സിപിഎം സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദന്‍ കയറിയിരുന്നതിലുള്ള കുശുമ്പു മുതല്‍ 'വൈദേകം' റിസോര്‍ട്ട് വിവാദമാക്കിയ പി.ജയരാജന്റെ കുന്നായ്മ വരെ ഇപി വരാത്തതിനു കാരണമാണെന്നു വാര്‍ത്തകള്‍ മെനഞ്ഞു കൊണ്ടിരുന്നു.  ഒന്നു വന്നിട്ടു പോയാല്‍ പുലിവാല് ഒഴിയുമല്ലോ എന്നു ഗോവിന്ദനും തോന്നിത്തുടങ്ങിയെന്നു കരുതണം. അങ്ങനെയാണ് ജാഥ രണ്ടാഴ്ച ആയപ്പോള്‍ തൃശൂരില്‍ ജയരാജന്‍ ട്രെയിനില്‍ എത്തുന്നത്.

ട്രെയിനില്‍ ലാന്‍ഡ് ചെയ്തു എന്നു വെറുതേ പറഞ്ഞതല്ല. ഇന്‍ഡിഗോവിമാനം ജയരാജനെയും ജയരാജന്‍ വിമാനത്തെയും മത്സരിച്ചു വിലക്കിയതുകൊണ്ട് യാത്ര പഴയതുപോലെ എളുപ്പമല്ല കക്ഷിക്ക്. എന്നെ വിളിച്ചോ എന്ന് ഇടയ്ക്കിടയ്ക്കു ജയരാജന്‍ ചോദിക്കാതെ ചോദിക്കുന്നുണ്ടെങ്കിലും ഇന്‍ഡിഗോ ഗൗനിച്ചതായി തെളിവൊന്നുമില്ല. ജയരാജന്‍ ഒപ്പം വേണമെന്നില്ലാത്ത കാര്യത്തില്‍ ഗോവിന്ദനും ഇന്‍ഡിഗോയുമൊക്കെ ഒരുപോലെയായത് സമയദോഷം എന്നു കരുതണം.

വൈകിയെത്തിയെങ്കിലും ജയരാജന്‍ കേടു തീര്‍ത്തു. ഒറ്റമണിക്കൂര്‍ പ്രസംഗത്തില്‍ പെണ്ണുങ്ങളുടെ വസ്ത്രധാരണം മുതല്‍ സ്ത്രീ പുരുഷ സമത്വം വരെ ഇടതുപക്ഷം കുത്തകവച്ചു നടത്തിയ പല പുരോഗമന സങ്കല്‍പങ്ങളെയും എടുത്തു കുടഞ്ഞു. 'കണ്ടാല്‍ ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാന്‍ പറ്റാതെ ജീന്‍സുമിട്ട് മുടിയും ക്രോപ് ചെയ്ത് പൊലീസിനെ പറ്റിക്കാന്‍ ഇറങ്ങി നടക്കുന്നുവെന്ന്' പെണ്ണുങ്ങളെ കണക്കിനു ചീത്ത പറഞ്ഞു. കുടുംബ വിവാദത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല  എന്നു സഖാക്കളെ ബോധ്യപ്പെടുത്താനെന്ന മട്ടില്‍ പിണറായിയുടെ കുടുംബത്തിന്റെ ഗുണങ്ങള്‍ പലവട്ടം പറഞ്ഞു. കേന്ദ്രവിരുദ്ധമെന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും പെട്ടുകിടക്കുന്ന കുടുക്കുകളെ പ്രതിരോധിക്കാനാണ് ഗോവിന്ദന്റെ ജാഥ എന്നാണു ജനം ധരിച്ചിരുന്നത്. അത് ഒന്നുകൂടി ഉറപ്പിക്കാന്‍ ഇ.പി.ജയരാജന്റെ പ്രസംഗത്തിനായി.

ഗോവിന്ദന്റെ ജാഥാവഴിയില്‍ ഒരു അള്ളുകൂടി വിതറിയിട്ടേ ഇപി അടങ്ങിയുള്ളൂ. തനിക്കെതിരായ പാര്‍ട്ടി ഗൂഢാലോചനയില്‍ പി. ജയരാജനു പങ്കുണ്ടെന്നുകൂടി പറഞ്ഞുവച്ചു. ഇതെല്ലാം ഒറ്റയ്ക്കു പ്രതിരോധിക്കാന്‍ ഗോവിന്ദനെക്കൊണ്ട് ആവുമെന്നു തോന്നുന്നില്ല. എങ്കിലും സ്വപ്‌ന വിഷയത്തില്‍ തന്റെ മുന്‍ഗാമികളെ കടത്തിവെട്ടി ഗോവിന്ദന്‍ ഒരടി കൂടി മുന്നോട്ട്ു പോയി. ഒന്നല്ല ആയിരം വട്ടം കേസ് കൊടുക്കുമെന്ന് പത്രക്കാര്‍ക്ക് മുന്നില്‍ ഒരാവേശത്തിന് വച്ചുകീച്ചി. സ്വാഭാവികമായി ഉയരുന്ന സംശയമായിരുന്നു മുഖ്യമന്ത്രിക്ക് മാനാഭിമാനമൊന്നുമില്ലേയെന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് ക്യാപ്‌സൂളിറക്കി ഗോവിന്ദന്‍ തടിതപ്പുകയും ചെയ്തു. അതിന് ശേഷം കേരളം തിരയുന്നത് മുഖ്യന്റെ മാനത്തെ കുറിച്ചാണെന്നതും ശ്രദ്ധേയം.

 മുഖ്യമന്ത്രിയുടെ കുടുംബം, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെ സ്വപ്നയ്ക്കു മുന്നില്‍ മുന്‍പേ വീണുകിടക്കുന്നവര്‍ ഏറെയാണ്. അപമാനത്തിലും ഒരു മാനമുണ്ടെന്നു കണ്ടെത്തി അടങ്ങിയിരിക്കുകയാണ് അവരെല്ലാം. പക്ഷേ, ഗോവിന്ദന്‍ അങ്ങനെയല്ല. മാനാഭിമാനമുള്ള മാഷാണ്. നിയമനടപടിക്കു തന്നെയാണു നീക്കം. അതു തങ്ങളെ കുരുക്കിലാക്കാനുള്ള ദുരഭിമാനമാണോ എന്നു കൂട്ടുകാര്‍ക്കു തോന്നിതിരിക്കാനായാണ് ഗോവിന്ദന്‍ മുഖ്യന് വേറെ പണിയുണ്ടെന്ന് തട്ടിവിട്ടത്.

ഇതെല്ലാം ചേര്‍ത്ത് ആകെ പ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് ഗോവിന്ദനെ ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്റ്റേജില്‍ മൈക്കുകാരനെത്തിയത്. സങ്കടവും നിരാശയും അയാളോടു തീര്‍ത്തു. 'നിന്റെ മൈക്കിന്റെ കുഴപ്പത്തിനു ഞാനാണോ ഉത്തരവാദി ' എന്നൊക്കെ പരസ്യമായി വിരട്ടി. പാവം പേടിച്ചുപോയി. വേണ്ടിയിരുന്നില്ല. ഒരു തൊഴിലാളിയാണെന്ന മിനിമം പരിഗണന തൊഴിലാളിപ്പാര്‍ട്ടിയുടെ നേതാവു നല്‍കേണ്ടതായിരുന്നു. ഒച്ചപ്പാടായപ്പോള്‍ ' മൈക്കുകാരനു ക്ലാസെടുത്തതാണ്' എന്നായി വിശദീകരണം. ഇങ്ങനെയാണ് ക്ലാസിന്റെ രീതിയെങ്കില്‍ കേട്ടിരിക്കാന്‍ കേരളത്തിലെ തൊഴിലാളി നില്‍ക്കില്ലെന്ന് സത്യം ഇനിയും മനസിലാക്കിയിട്ടില്ല. ബംഗാളിലെ പട്ടിണിപ്പാവങ്ങളായ പഴയ സഖാക്കള്‍ നില്‍ക്കുമായിരിക്കും. അവരെല്ലാം മൈക്കാടു പണിക്കാരായി ഇവിടെയുള്ളതിനാല്‍ യാത്രച്ചെലവില്ല. ദിവസക്കൂലി കൊടുത്താല്‍ മതിയെന്നാണ് വിലയിരുത്തല്‍.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (12 minutes ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (1 hour ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (1 hour ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (2 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (2 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (2 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (3 hours ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (3 hours ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (3 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (3 hours ago)

നാല് സ്ഥലങ്ങളിൽ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.  (4 hours ago)

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (4 hours ago)

Malayali Vartha Recommends