Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

മഹാമൗനി മുഖ്യന് സ്പീക്കറുടെ പതിനെട്ടാം അടവ് തോല്പിച്ചു കളയുമെന്ന് ഭീഷണി മാന്തിക്കീറി പ്രതിപക്ഷം.

14 MARCH 2023 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

കേരള മുഖ്യമന്ത്രി മഹാമൗനത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഒരുവാക്കെങ്കിലും പറയുമെന്ന് കരുതിയ പ്രതിപക്ഷത്തിന് പൂര്‍ണ്ണമായും തെറ്റി.പഴയ വിജയനോ പുതിയ വിജയനോ മറുപടി നല്കുമെന്ന പ്രതീക്ഷകളെല്ലാം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തെറ്റിച്ചു. ഇന്നലത്തെ സഭാ സമ്മേളനത്തില്‍ മന്ത്രി എം.ബി.രാജേഷ് മുഖ്യന്റെ സംരക്ഷകനായി നിന്നെങ്കില്‍ ഇന്ന് ആ ഉത്തരവാദിത്വം സ്പീക്കറാണ് ഏറ്റെടുത്തത്. പരിസ്ഥിതി മലിനീകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ബ്രഹ്‌മപുരം പ്ലാന്റിന്റെ വിഷയത്തെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചാലും മറുപടി പറയുന്നത് മറ്റ് മന്ത്രിമാരായിരിക്കും. ഇത്തരത്തില്‍ ഒളിച്ചു കളിക്കുന്ന മുഖ്യന്റെ മഹാമൗനത്തിനെതിരെ എല്ലാ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണുയരുന്നത്. ശ്വാസം മുട്ടി മരണത്തിനോട് മല്ലിടുന്ന ജനത്തോട് പോലും ഒരക്ഷരം മിണ്ടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ചൈനീസ് പ്രസിഡന്റിന് ആശംസ നേര്‍ന്നതും ഏറെ വിവാദമായിരുന്നു.

സോണ്‍ട കമ്പനിക്ക് കരാര്‍ നല്കിയത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു. സോണ്‍ട കമ്പനി രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ചാണ് കരാര്‍ വളഞ്ഞ വഴിയിലൂടെ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. കൊച്ചി മാലിന്യത്തിന്റെ പേരില്‍ കോര്‍പ്പറേഷന്‍ മേയറെ തടഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തടഞ്ഞ പോലീസ് തല്ലിച്ചതച്ച വിഷയത്തിലുള്ള അടിന്തിര പ്രമേയ നോ്ട്ടീസിന് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പകരം മുഖ്യനായി സ്പീക്കറാണ് പ്രതിപക്ഷത്തെ വിരട്ടിയത്.

പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യന്റെ രക്ഷകനായി മാറി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എന്‍.ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.

'ടി.ജെ.വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. 16-ാം സഭയില്‍ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോല്‍ക്കും.അവിടെ തോല്‍ക്കും'-സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ നിയമസഭയില്‍ നടന്ന ഇത്തരം ദൃശ്യങ്ങളൊന്നും സഭ ടിവി പുറത്തുവിട്ടില്ല. സ്പീക്കറേയും മന്ത്രിമാരേയും ചോദ്യം ചോദിക്കുന്നവരേയുമാണ് സഭ ടിവിയിലൂടെയുള്ള ദൃശ്യങ്ങളില്‍ നിന്നും പുറത്തുവന്നത്. പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധ്ങ്ങളൊന്നു പുറത്തു വന്നിട്ടില്ല. എന്നാല്‍ സ്പീക്കറുടെ വാക്കുകളില്‍ നിന്ന് എ്ല്ലാം വ്യക്തമാവുകയും ചെയ്തു. പ്രതിപക്ഷത്തെ യുവാക്കളായി ഓരോ എംഎല്‍എമാരുടെയും പേര് പറഞ്ഞാണ് സ്പീക്കര്‍ പരിഹസിച്ചത്. പരിഹാസത്തിന് എംഎല്‍എ മാര്‍ മറുപടി പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നിന്നും. മന്ത്രിമാരും കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല.

ബ്ര്ഹമപുരത്തെ ബയോമാലിന്യം സംസ്‌കരിക്കാന്‍ സാണ്‍ട കമ്പനി ഏറ്റെടുത്ത കരാറിന് പിന്നില്‍ സര്‍ക്കാരിന്റെ നല്ല ഇടപെടലുണ്ടായിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. കൊല്ലം കോര്‍പ്പറേഷന്‍ ഓടിച്ച കമ്പനിയാണ് കൊച്ചിയിലെത്തി കരാര്‍ ഏറ്റെടുത്ത് പന്ത്രണ്ട് കോടി രൂപയുമായി കടന്നത്. കോര്‍പ്പറേഷനോ കരാര്‍ നല്കിയ കെ എസ് ഐ ഡി സി യോ ബ്ര്ഹമപുരത്ത് എന്ത് നടക്കുന്നുണ്ടെന്ന് നാളിതുവരെ അന്വേഷിച്ചില്ലെന്നത് മറ്റൊരു വസ്തുത. ബ്ര്ഹ്‌മപുരത്ത് മാലിന്യം അപകടാവസ്ഥയിലാണെന്ന് കാട്ടി ഒരു വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്കിയിരുന്നു. കഴിഞ്ഞ ദിവസം ഫയര്‍ ഫോഴ്‌സ് ഡിജിപി ബി.സന്ധ്യയാണ് ഈ വിവരം പുറത്തു വിട്ടത്. അതുപോലെ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2018 ല്‍ തന്നെ സര്‍ക്കാരിന് ബ്ര്ഹമപുരത്തിന്റെ ആപത്തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിരുന്നു. മാലിന്യം കൂട്ടിയിടുന്നതും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്നത്.

എല്ലാ മുന്നറിയിപ്പുകളുമുണ്ടായിരുന്നിട്ടും കൊച്ചിയിലെ ജനങ്ങള്‍ക്ക് ദുരിത പെരുമഴയായി മാറുകയായിരുന്നു ബ്രഹ്‌മപുരം. ഇവിടത്തെ ആയിരങ്ങള്‍ ഇപ്പോഴും പലവിധ ബുദ്ധിമുട്ടുകളില്‍ വീടുകളിലും ആശുപത്രിയിലുമായി കഴിയുകയാണ്. വരും ദിവസങ്ങളിലുണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പ്രകൃതിയിലേയ്ക്ക് പുകഞ്ഞ് എത്തിയിരിക്കുന്ന ഡയോക്‌സിന്‍ വരുംദിവസങ്ങളില്‍ ഭൂമിയിലെത്തി ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തില്‍ എത്തിച്ചേരുകയും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

കൊച്ചി മാത്രമല്ല തൊട്ടടുത്ത ജില്ലകളേയും വിഷപുക മൂടിയിരിക്കുകയണ് . ഇവ ആസിഡ് മഴയായി പുറംതള്ളുമെന്നാണ് കണക്കാ്ക്കുന്നത്. ജലാശയങ്ങളും ഭൂമിയും കൃഷിയും എല്ലാം നാശത്തിലേയ്ക്ക് എത്തിച്ചേരുമെന്ന കണക്കുക്കൂട്ടലിലാണ് വിദഗ്ദ്ധര്‍. എന്നിട്ടും കേരള സര്‍ക്കാരിന് ഇതിന്‍മേല്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലയിലാണ് പെരുമാറുന്നത്. വിഷപുകയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന മാധ്യമങ്ങളെ കുതിര കേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.കരാരിനെ കുറിച്ചോ , തീയിട്ടതിനോ കുറിച്ചോ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോര്‍പ്പറേഷനെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ശ്രമിക്കന്നത്. നിയമസഭയില്‍ പോലും വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയക്കുകയാണ്.ഇതൊക്കെ തെളിയിക്കുന്നത് മടിയില്‍ കനമുണ്ടെന്ന് തന്നെയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (9 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (33 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (41 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (53 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends