Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മഹാമൗനി മുഖ്യന് സ്പീക്കറുടെ പതിനെട്ടാം അടവ് തോല്പിച്ചു കളയുമെന്ന് ഭീഷണി മാന്തിക്കീറി പ്രതിപക്ഷം.

14 MARCH 2023 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

കേരള മുഖ്യമന്ത്രി മഹാമൗനത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഒരുവാക്കെങ്കിലും പറയുമെന്ന് കരുതിയ പ്രതിപക്ഷത്തിന് പൂര്‍ണ്ണമായും തെറ്റി.പഴയ വിജയനോ പുതിയ വിജയനോ മറുപടി നല്കുമെന്ന പ്രതീക്ഷകളെല്ലാം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തെറ്റിച്ചു. ഇന്നലത്തെ സഭാ സമ്മേളനത്തില്‍ മന്ത്രി എം.ബി.രാജേഷ് മുഖ്യന്റെ സംരക്ഷകനായി നിന്നെങ്കില്‍ ഇന്ന് ആ ഉത്തരവാദിത്വം സ്പീക്കറാണ് ഏറ്റെടുത്തത്. പരിസ്ഥിതി മലിനീകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ബ്രഹ്‌മപുരം പ്ലാന്റിന്റെ വിഷയത്തെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചാലും മറുപടി പറയുന്നത് മറ്റ് മന്ത്രിമാരായിരിക്കും. ഇത്തരത്തില്‍ ഒളിച്ചു കളിക്കുന്ന മുഖ്യന്റെ മഹാമൗനത്തിനെതിരെ എല്ലാ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണുയരുന്നത്. ശ്വാസം മുട്ടി മരണത്തിനോട് മല്ലിടുന്ന ജനത്തോട് പോലും ഒരക്ഷരം മിണ്ടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ചൈനീസ് പ്രസിഡന്റിന് ആശംസ നേര്‍ന്നതും ഏറെ വിവാദമായിരുന്നു.

സോണ്‍ട കമ്പനിക്ക് കരാര്‍ നല്കിയത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു. സോണ്‍ട കമ്പനി രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ചാണ് കരാര്‍ വളഞ്ഞ വഴിയിലൂടെ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. കൊച്ചി മാലിന്യത്തിന്റെ പേരില്‍ കോര്‍പ്പറേഷന്‍ മേയറെ തടഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തടഞ്ഞ പോലീസ് തല്ലിച്ചതച്ച വിഷയത്തിലുള്ള അടിന്തിര പ്രമേയ നോ്ട്ടീസിന് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പകരം മുഖ്യനായി സ്പീക്കറാണ് പ്രതിപക്ഷത്തെ വിരട്ടിയത്.

പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യന്റെ രക്ഷകനായി മാറി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എന്‍.ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.

'ടി.ജെ.വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. 16-ാം സഭയില്‍ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോല്‍ക്കും.അവിടെ തോല്‍ക്കും'-സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ നിയമസഭയില്‍ നടന്ന ഇത്തരം ദൃശ്യങ്ങളൊന്നും സഭ ടിവി പുറത്തുവിട്ടില്ല. സ്പീക്കറേയും മന്ത്രിമാരേയും ചോദ്യം ചോദിക്കുന്നവരേയുമാണ് സഭ ടിവിയിലൂടെയുള്ള ദൃശ്യങ്ങളില്‍ നിന്നും പുറത്തുവന്നത്. പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധ്ങ്ങളൊന്നു പുറത്തു വന്നിട്ടില്ല. എന്നാല്‍ സ്പീക്കറുടെ വാക്കുകളില്‍ നിന്ന് എ്ല്ലാം വ്യക്തമാവുകയും ചെയ്തു. പ്രതിപക്ഷത്തെ യുവാക്കളായി ഓരോ എംഎല്‍എമാരുടെയും പേര് പറഞ്ഞാണ് സ്പീക്കര്‍ പരിഹസിച്ചത്. പരിഹാസത്തിന് എംഎല്‍എ മാര്‍ മറുപടി പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നിന്നും. മന്ത്രിമാരും കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല.

ബ്ര്ഹമപുരത്തെ ബയോമാലിന്യം സംസ്‌കരിക്കാന്‍ സാണ്‍ട കമ്പനി ഏറ്റെടുത്ത കരാറിന് പിന്നില്‍ സര്‍ക്കാരിന്റെ നല്ല ഇടപെടലുണ്ടായിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. കൊല്ലം കോര്‍പ്പറേഷന്‍ ഓടിച്ച കമ്പനിയാണ് കൊച്ചിയിലെത്തി കരാര്‍ ഏറ്റെടുത്ത് പന്ത്രണ്ട് കോടി രൂപയുമായി കടന്നത്. കോര്‍പ്പറേഷനോ കരാര്‍ നല്കിയ കെ എസ് ഐ ഡി സി യോ ബ്ര്ഹമപുരത്ത് എന്ത് നടക്കുന്നുണ്ടെന്ന് നാളിതുവരെ അന്വേഷിച്ചില്ലെന്നത് മറ്റൊരു വസ്തുത. ബ്ര്ഹ്‌മപുരത്ത് മാലിന്യം അപകടാവസ്ഥയിലാണെന്ന് കാട്ടി ഒരു വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്കിയിരുന്നു. കഴിഞ്ഞ ദിവസം ഫയര്‍ ഫോഴ്‌സ് ഡിജിപി ബി.സന്ധ്യയാണ് ഈ വിവരം പുറത്തു വിട്ടത്. അതുപോലെ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2018 ല്‍ തന്നെ സര്‍ക്കാരിന് ബ്ര്ഹമപുരത്തിന്റെ ആപത്തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിരുന്നു. മാലിന്യം കൂട്ടിയിടുന്നതും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്നത്.

എല്ലാ മുന്നറിയിപ്പുകളുമുണ്ടായിരുന്നിട്ടും കൊച്ചിയിലെ ജനങ്ങള്‍ക്ക് ദുരിത പെരുമഴയായി മാറുകയായിരുന്നു ബ്രഹ്‌മപുരം. ഇവിടത്തെ ആയിരങ്ങള്‍ ഇപ്പോഴും പലവിധ ബുദ്ധിമുട്ടുകളില്‍ വീടുകളിലും ആശുപത്രിയിലുമായി കഴിയുകയാണ്. വരും ദിവസങ്ങളിലുണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പ്രകൃതിയിലേയ്ക്ക് പുകഞ്ഞ് എത്തിയിരിക്കുന്ന ഡയോക്‌സിന്‍ വരുംദിവസങ്ങളില്‍ ഭൂമിയിലെത്തി ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തില്‍ എത്തിച്ചേരുകയും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

കൊച്ചി മാത്രമല്ല തൊട്ടടുത്ത ജില്ലകളേയും വിഷപുക മൂടിയിരിക്കുകയണ് . ഇവ ആസിഡ് മഴയായി പുറംതള്ളുമെന്നാണ് കണക്കാ്ക്കുന്നത്. ജലാശയങ്ങളും ഭൂമിയും കൃഷിയും എല്ലാം നാശത്തിലേയ്ക്ക് എത്തിച്ചേരുമെന്ന കണക്കുക്കൂട്ടലിലാണ് വിദഗ്ദ്ധര്‍. എന്നിട്ടും കേരള സര്‍ക്കാരിന് ഇതിന്‍മേല്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലയിലാണ് പെരുമാറുന്നത്. വിഷപുകയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന മാധ്യമങ്ങളെ കുതിര കേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.കരാരിനെ കുറിച്ചോ , തീയിട്ടതിനോ കുറിച്ചോ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോര്‍പ്പറേഷനെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ശ്രമിക്കന്നത്. നിയമസഭയില്‍ പോലും വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയക്കുകയാണ്.ഇതൊക്കെ തെളിയിക്കുന്നത് മടിയില്‍ കനമുണ്ടെന്ന് തന്നെയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends