Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കോടികള്‍ എങ്ങനെ തട്ടാമെന്ന പുതിയൊരു സൂത്രവിദ്യ കൂടി കേരളത്തില്‍ സിപിഎം അവതരിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് പിന്നാലെ സിപിഎം അവതരിപ്പിച്ചിരിക്കുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ പദ്ധതി നാനാതുറകളില്‍ നിന്നും മികച്ച കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

24 APRIL 2023 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കോടികള്‍ എങ്ങനെ തട്ടാമെന്ന പുതിയൊരു സൂത്രവിദ്യ കൂടി കേരളത്തില്‍ സിപിഎം അവതരിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് പിന്നാലെ സിപിഎം അവതരിപ്പിച്ചിരിക്കുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ പദ്ധതി നാനാതുറകളില്‍ നിന്നും മികച്ച കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാഹന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനായി സ്ഥാപിച്ച ക്യാമറകളുടെ പേരില്‍ സ്ഥാപിച്ചവര്‍ തന്നെ ആദ്യം അഴിക്കുള്ളിലാകുന്ന സ്ഥിതിയാണ് വന്നു കൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന് ശിഖണ്ഡി വേഷം കൊടുത്ത് നടത്തിയ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കരാറിനെയും ഉപകരാറിനെയും എതിര്‍ത്ത ധനവകുപ്പിനെ പഞ്ഞിക്കിട്ട ശേഷം നടത്തിയ പദ്ധതികളുടെ അഴിമതി എത്തി നില്ക്കുന്നതും പിണറായി വിജയനിലേയക്കും മകള്‍ വീണ വിജയനിലേയ്ക്കുമാണ്.

എഐ ക്യാമറാ വിവാദത്തില്‍  കെല്‍ട്രോണ്‍ പറയുന്നത് പദ്ധതിയുടെ ഉപകരാറുകള്‍ സ്രിറ്റ് (SRIT) എന്ന കമ്പനിയാണ് നല്‍കിയതെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നുമാണ്. ക്യാമറ നിര്‍മാണത്തില്‍ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായുള്ള കരാര്‍. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ചേര്‍ന്നാണ് 232 കോടി രൂപ ചെലവായതെന്നും നിര്‍മാണച്ചെലവ് 160 കോടി രൂപയാണെന്നും കെല്‍ട്രോണ്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സര്‍ക്കാരല്ല കെല്‍ട്രോണാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതിനു പിന്നാലെയാണ് കെല്‍ട്രോണ്‍ വിശദീകരണം നല്കിയത്. പദ്ധതി തയാറാക്കിയത് മോട്ടര്‍ വാഹന വകുപ്പല്ല, കെല്‍ട്രോണാണ്.

കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പ്പിച്ചത്. 2018ലാണ് ഈ പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത്. 2021ലാണ് താന്‍ മന്ത്രിയായതെന്നും അതിനു മുന്‍പു തന്നെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും ആന്റണി രാജു പറഞ്ഞു. പദ്ധതിയില്‍ എന്തെങ്കിലും സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് കെല്‍ട്രോണാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഴിമതിയുടെ പാപഭാരം മുഴുവന്‍ കെല്‍ട്രോണിന്റെ തലയില്‍ വെച്ചു കെട്ടാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ ശ്രമം മുളയിലെ കെല്‍ട്രോണ്‍ നുള്ളി കളഞ്ഞതോടെ വിവാദം കത്തിക്കയറി കൊണ്ടിരിക്കുകയാണ്.

 കമ്പനികള്‍ ഉണ്ടാക്കിയ കരാറില്‍ 72 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നുണ്ട്. ഇത് എങ്ങനെ 232 കോടി രൂപ ആയതെന്ന് ചെന്നിത്തല ചോദിച്ചു. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയിരിക്കുന്നത്. ഇതിനായി 151.22 കോടി രൂപ ഏല്‍പ്പിച്ചിട്ടുണ്ട്. ടെന്‍ഡറില്‍ വേറെ കമ്പനികള്‍ പങ്കെടുത്തോ? ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കരാര്‍ നല്‍കിയത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ കരാര്‍ കമ്പനിയായ കെല്‍ട്രോണ്‍ മറ്റു സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിര്‍ദേശം കേട്ടതായി ഭാവിയ്ക്കാതെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നു. പദ്ധതിയിലെ ഈ സ്വകാര്യ പങ്കാളിത്തമാണ് ഇപ്പോള്‍ വിവാദത്തിനു കാരണമായതും. പദ്ധതിക്കു സമഗ്ര അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ എത്തിയപ്പോഴാണ് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റായി  കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഉപകരണങ്ങള്‍ ഗതാഗത വകുപ്പിനു നേരിട്ടു വാങ്ങാവുന്നതാണെന്നും ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ഈ നിര്‍ദേശം അട്ടിമറിക്കാന്‍ ഗതാഗത വകുപ്പു ഫയല്‍ നേരിട്ടു മന്ത്രിസഭയിലെത്തിച്ച് 232 കോടിയുടെ എഐ ക്യാമറ പദ്ധതിക്ക് അന്തിമ അനുമതി നേടിയെടുക്കുകയായിരുന്നു. ഇതില്‍ നിന്നു തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്. പിഎംസിയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം നേരിട്ട് ഉപകരണങ്ങള്‍ വാങ്ങാനും മന്ത്രിസഭ കെല്‍ട്രോണിന് അനുമതി നല്‍കി. കണ്‍സല്‍റ്റന്റ് തന്നെ ഉപകരണങ്ങള്‍ വാങ്ങിയാല്‍ വന്‍ അഴിമതിക്കു കാരണമാകുമെന്നതിനാലായിരുന്നു ധനവകുപ്പ് എതിര്‍ത്തത്. ഉപകരണങ്ങള്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് ഇതിനു കെല്‍ട്രോണ്‍ നിരത്തുന്ന ന്യായം.

ഏതു കമ്പനിക്കാണ് ഉപകരാര്‍ നല്‍കിയതെന്നു മന്ത്രിസഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച കുറിപ്പിലും രഹസ്യമാക്കി വച്ചു. പദ്ധതി നടപ്പാക്കുന്നതിനു കെല്‍ട്രോണിന് അനുവദിച്ച കണ്‍സല്‍റ്റന്‍സി ഫീസ് 7.56 കോടി രൂപയാണ്. ഈ മാസം 12നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു പദ്ധതിക്ക് സമഗ്ര അംഗീകാരം നല്‍കിയത്. പദ്ധതി നടപ്പാക്കാന്‍ ഘട്ടം ഘട്ടമായി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സമഗ്ര അംഗീകാരം വേണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിലെത്തിയ കുറിപ്പിലെ ആവശ്യം.

235 കോടിയുടെ പദ്ധതിയാണ് കെല്‍ട്രോണ്‍ ആദ്യം സമര്‍പ്പിച്ചതെങ്കിലും പിന്നീട് 232 കോടിയായി കുറയ്ക്കുകയായിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് ധനവകുപ്പ് ആവശ്യപ്പെട്ട ശേഷമാണു കെല്‍ട്രോണ്‍ സമര്‍പ്പിച്ചത്. കെല്‍ട്രോണ്‍ സ്വന്തമായി നിര്‍മിച്ച സാധനങ്ങള്‍ക്ക് കണ്‍സല്‍റ്റന്‍സി ചാര്‍ജ് ഈടാക്കിയതു ശരിയായില്ലെന്നു ധനവകുപ്പ് എതിര്‍ത്തപ്പോള്‍ ഒരു സാധനവും നേരിട്ടു വിതരണം ചെയ്തിട്ടില്ലെന്നും മറ്റു കമ്പനികളില്‍ നിന്നു വാങ്ങുകയായിരുന്നു എന്നുമാണു കെല്‍ട്രോണ്‍ മറുപടി നല്‍കിയത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (1 hour ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (1 hour ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (2 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (6 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (6 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (6 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (7 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (7 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (7 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (7 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (7 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

Malayali Vartha Recommends