പിണറായി വിജയന്റെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറയ്‌ക്കെതിരെ കെ.ബി .ഗണേശ് കുമാര്‍ എംഎല്‍എയും എത്തിയതോടെ ക്യാമറ പരിപാടിയില്‍ ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയാണ്
പിണറായി വിജയന്റെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറയ്‌ക്കെതിരെ കെ.ബി .ഗണേശ് കുമാര്‍ എംഎല്‍എയും എത്തിയതോടെ ക്യാമറ പരിപാടിയില്‍ ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയാണ്. ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ക്യാറയുടെ കൊള്ളകളെ കുറിച്ച് പൊതുയോഗത്തില്‍ പറഞ്ഞത്. രോഡപകടങ്ങള്‍ കുറയ്‌ക്കേണ്ടതാണ്. റോഡില്‍ ഒരു ജീവനും പൊലിയാന്‍ പാടില്ല. അതിന് നിരീക്ഷണങ്ങള്‍ ആവശ്യമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി യോടിക്കുന്നതിനും, സീറ്റ് ബെല്‍റ്റില്ലെതെ വണ്ടി യോടിക്കുന്നതിനും , ലൈന്‍ മാറി ഓടുന്നതിനും നിയമ പ്രകാരമുള്ള ഫൈന്‍ ഈടാക്കേണ്ടതാണ്.
എന്നാല്‍ രണ്ട് കുട്ടികളുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ തന്റെ കുടുംബത്തിന്റെ യാത്രയ്ക്കായി ഒരു സ്‌കൂട്ടര്‍ വാങ്ങിയാല്‍ അവന് കുടുംബവുമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കുട്ടികളെ ഉപേക്ഷിച്ചിട്ട് യാത്ര ചെയ്യാന്‍ ആരും തയ്യാറുമല്ല. അത്തരക്കാര്‍ക്ക് കാറെന്നെത് സ്വപ്‌ന കാണാന്‍ പോലു കഴിയില്ല. എന്നാല്‍ സര്‍ക്കാര്‍ എ.ഐ. ക്യാമറ വെച്ചിട്ട് പറയുന്നത് എല്ലാവരും കാറില്‍ യാത്ര ചെയ്താല്‍ മതിയെന്നാണ്. എന്തൊരു ഗതികേടാണിതെന്നാണ് ഗണേശ് കുമാര്‍ ചോദിക്കുന്നത്.
കുഞ്ഞുങ്ങളെ ചാക്കില്‍ കയറ്റി കൊണ്ടു പോകുന്നതൊക്കെ കാണുമ്പോള്‍ ജനങ്ങളുടെ ദുരിതം മനസിലാക്കുന്നുണ്ട്. കുഞ്ഞുങ്ങളെ കൊണ്ടു പോകുമ്പോള്‍ അവര്‍ക്കും ഹെല്‍മെറ്റ് വെയ്ച്ച് ഓടിക്കട്ടെ. നമുക്ക് കാര്‍ വാങ്ങാന്‍ കാശില്ല. നടപ്പിലാക്കുന്നവര്‍ക്ക് അതിനുള്ള ശേഷിയുണ്ട്. കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തിരുത്തി യാത്ര ചെയ്യുന്ന മാതാപിതാക്കളെ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണാം. എന്നാല്‍ കേരളത്തില്‍ മാത്രം കുഞ്ഞുങ്ങള്‍ വേണ്ടായെന്നാണ് പറയുന്നത്.
ഞാന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ ഏകദേശം ഇരുപത്തിയാറായിരം പ്രൈവറ്റ് ബസുകളുണ്ടായിരുന്നു.2001 ലെ കണക്കാണിത്. അന്ന് നാലായിരത്തി അഞ്ഞൂറ് കെ.എസ്.ആര്‍.ടി സി ബസുകളും ഒാടിയിരുന്നു. എന്നാലിപ്പോള്‍ പ്രൈവറ്റ് ബസുകള്‍ ഏഴായിരത്തില്‍ താഴെ മാത്രമാണ് ഒടുന്നത്. കെ.എസ്.ആര്‍.ടിസി ഇന്നും നാലായിരിത്തിനടത്ത വാഹനങ്ങളെ ഓടിക്കുന്നുള്ളൂ. അപ്പോള്‍ പൊതുഗതാഗതം വളര്‍ന്നിട്ടില്ല. ജനങ്ങള്‍ സ്‌കൂട്ടര്‍ പോലുള്ള സ്വകാര്യ വാഹനങ്ങളിലേയ്ക്ക മാറിയിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ക്യാമറകളിലൂടെ ഇത്തരം കൊള്ളകള്‍ക്ക് രൂപം നല്കിയിരിക്കുന്നതെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പൊതുഗതാഗതം തകര്‍ന്നപ്പോള്‍ സ്‌കൂട്ടര്‍ വാങ്ങി യാത്ര ചെയ്യുന്നവരുടെ ജ്യൂസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ എതിര്‍ക്കും. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങളും അതിന്റെ പുറകില്‍ നടക്കുന്ന കൊള്ളത്തരങ്ങളും എതിര്‍ക്കേണ്ടത് തന്നെയാണ്. നിയമസഭയില്‍ ഈ വിഷയം വന്നാല്‍ എതിര്‍ക്കുമെന്നും ഗണേഷ് കുമാര്‍ പറയുന്നു.
കാര്‍ വാങ്ങാത്തവരെ തൂക്കിലേറ്റുന്ന നിയമം കൊണ്ടു വരുമോയെന്ന് സംശയമുണ്ട്. എന്നാല്‍ കേരളത്തിലെ സാധാരണക്കാരന്റെ മനസ് പിടയുന്നതോ, നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നതോ സര്‍ക്കാര്‍ കാണുന്നില്ല. ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നാണ് സിപിഎം പ്രതികരിച്ചിരിക്കുന്നത്. ഗണേഷ് പറഞ്ഞത് തികച്ചും പൊതുജനത്തിന് ഉപയോഗമുള്ള കാര്യങ്ങളാണെന്ന് പൊതുവേ അഭിപ്രായം ഉയരുന്നുണ്ട്. ജനങ്ങളുടെ പക്ഷത്ത് നിന്ന് ചിന്തിക്കാതെ സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ലാഭം ഉണ്ടാക്കി കൊടുക്കാനായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കൊണ്ടു വരുന്ന ഇത്തരം പദ്ധതികള്‍ തികഞ്ഞ അഴിമതിയ്ക്കുള്ളതാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ജ്യൂസെടുക്കാന്‍ നോക്കിയാല്‍ അതിനെ എതിര്‍ക്കപ്പെടേണ്ടത് തന്നെ. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളെ എന്തു ചെയ്യണമെന്ന് ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കിയിട്ടില്ല. സ്വാകര്യ കമ്പനിയക്ക് ക്വട്ടേഷന്‍ നല്കിയിരിക്കുകയാണ് കേരളത്തിലെ ജനങ്ങളുടെ ജ്യൂസെടുക്കാനെന്ന പൊതു ധാരണ പരത്താന്‍ ഗണേഷിന്‍െ പ്രസംഗത്തിനായിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ പോലും ക്യാമറകള്‍ പെറ്റി അടിച്ചു കൊണ്ടിരിക്കും. ഇതിനെ ജ്യൂസെടുക്കലെന്നല്ലാതെ എന്തു പറയാനാണെന്ന് പൊതുജനങ്ങളും ചോദിക്കുന്നു. വാഹന ഗതാഗതത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടികളെടുക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തില്‍ കേരളത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ പൊതുജത്തെ പിഴിയാനുള്ള പദ്ധതിയെ കേരളം ശക്തമായി എതിര്‍ക്കുകയാണ്. എ.ഐ ക്യാമറകളില്‍ നിന്ന് വര്‍ഷം സര്‍ക്കാര്‍ 424 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വഴിയേ പോകുന്ന മുഴുവന്‍ പേരെയും പിരിച്ചെടുക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഭരണ പക്ഷ എംഎല്‍എ തന്നെ തുറന്നു പറയുമ്പോള്‍ പൊതുജനം കയ്യടിക്കാതിരിക്കുന്നതെങ്ങനെയാണ്.
https://www.facebook.com/Malayalivartha