സര്‍ക്കാര്‍ ജോലി വേണോ പൊതുജനത്തെ കൊള്ളയടിച്ച് മുന്‍പരിചയം വേണമെന്ന് പി എസ് സി നോട്ടിഫിക്കേഷനില്‍ ഇടംപിടിക്കുന്ന കാലവും വിദൂരമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്
മോട്ടോര്‍ വാഹനവകുപ്പിനെ കൊണ്ട് പണം പിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വിരട്ടലും വിലപേശലും ചെറുതല്ലെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹനങ്ങളെ തടഞ്ഞു നിറുത്തി എന്തെങ്കിലും പറഞ്ഞ് പണം പിരിക്കാനറിയാത്തവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണം കണ്ടെത്തി കൊണ്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഖജനാവ് കാലിയായി തുടങ്ങിയതോടെ സര്‍ക്കാരിന് വരുമാനം നേടിയെടുക്കാന്‍ പറ്റിയ വഴികളാണ് ആലോചച്ചു കൊണ്ടിരുന്നത്. അത്തരത്തിലാണ് മോട്ടോര്‍ വഹന വകുപ്പ് ജീവനക്കാരെ മഴയെന്നോ വെയിലെന്നോ നോക്കാതെ റോഡിലേയ്ക്ക് ഇറക്കി വിട്ടത്.
എ്ന്നാല്‍ പിരിവിന്റെ കാര്യത്തില്‍ പലരും മിടുക്കന്‍മാരല്ലെന്നാണ് വര്‍ഷാന്ത്യ കണക്കെടുപ്പില്‍ പുറത്തു വന്ന വിവരം. സര്‍ക്കാര്‍ ജോലി വേണോ പൊതുജനത്തെ കൊള്ളയടിച്ച് മുന്‍പരിചയം വേണമെന്ന് പി എസ് സി നോട്ടിഫിക്കേഷനില്‍ ഇടംപിടിക്കുന്ന കാലവും വിദൂരമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ നിയമലംഘനങ്ങള്‍ പരമാവധി കുറച്ചിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പോലും പറഞ്ഞത്. ആ സ്ഥിതിയ്ക്ക് പഴയ പോലെ പെറ്റിപണം പിരിച്ചെത്തിക്കാത്ത ജീവനക്കാരെ എണ്ണച്ചട്ടിയിലിട്ട് പൊരിക്കുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴയും കുറഞ്ഞതിന്റെ പേരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി കൊണ്ടാണ് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ വിവാദവും കടുത്തിരിക്കുകയാണ്. വാഹന പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങളൊരുക്കാത്തതാണ് കേസും പിഴത്തുകയും കുറയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്. പല വാഹനങ്ങളുടെയും ബാറ്ററികള്‍ ഉള്‍പ്പെടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്.
മാര്‍ച്ചില്‍ പിഴത്തുക പകുതിയായി കുറഞ്ഞ ഇന്‍സ്‌പെക്ടര്‍മാരോടാണ് വിശദീകരണം ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.പെട്രോള്‍ പമ്പില്‍ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഡീസലടിക്കാനാവാതെ എറണാകുളം ആര്‍.ടി. ഓഫീസില്‍ തന്നെ നാല് വാഹനങ്ങളാണ് ഓടാതെ കിടക്കുന്നത്. കാക്കനാട്ടെ പെട്രോള്‍ പമ്പ് ഉടമയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. പമ്പ് ഉടമകള്‍ ഇന്ധനം കടം നല്‍കില്ലെന്ന് കടുത്ത നിലപാട് എടുത്തതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്‍.ടി. ഓഫീസുകളിലും സമാന സ്ഥിതിയാണ്.
ഉദ്യോഗസ്ഥരില്‍ ചിലര്‍ നടപടി ഭയന്ന് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി സ്വന്തം വാഹനത്തിലാണ് നിയമ ലംഘനങ്ങള്‍ക്ക് കേസെഴുതുന്നത്. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത് തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ വാഹനമില്ലാതെ സ്വന്തം വാഹനം ഉപയോഗിച്ച് റോഡ് വ്ക്കില്‍ നിന്ന് വാഹനങ്ങള്‍ കൈകാണിച്ചാല്‍ പോലും നിറുത്താറില്ല. എന്നിട്ടും ക്വാറി വാഹനങ്ങളെയും, മണല്‍ വാഹനങ്ങളെയും തപ്പി പിടിച്ച് സര്‍ക്കാര്‍ പറഞ്ഞ തുകയായ നാല് ല്കഷം വരെ അടപ്പിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ മാസവും അത്തരം തന്ത്രങ്ങള്‍ പ്രായോഗികമല്ല. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ നല്കുന്ന സഹായം കൊണ്ടാണ് പലപ്പോഴും ടാര്‍ഗെറ്റ് തികയ്ക്കുന്നത്. എന്നിട്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ ചിലവിനായി പണം കൊടുക്കാറില്ലെന്നാണ് ജീവനക്കാരുടെ പരാതി. വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിയാറുമില്ല. സിപിഎം ലോബി തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പും ഭരിക്കുന്നത്.
എ.ഐ. ക്യാമറകളുടെ വരവ് ആശ്വാസമായെന്ന് കരുതിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കെതിരെ വീണ്ടും ഭീഷണിയും അച്ചടക്ക നടപടിയും കര്‍ശമായതോടെയാണ് സര്‍ക്കാര്‍ പീഡനങ്ങള്‍ പുറത്തായി തുടങ്ങിയത്. ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനും കേരളീയര്‍ എതിരല്ല. മറിച്ച് മദ്യവും , ലോട്ടറിയും പോലെ സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയായി പിഴ ഈടാക്കലും മാറുന്നിടത്താണ് ജനകീയ ധാര്‍മ്മിക രോഷം അണപ്പൊട്ടിയൊഴുകുന്നത്. ക്യ്മറകള്‍ പ്രവര്‍ത്തിപ്പിക്കാനും പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പിച്ചിരിക്കുന്നത് വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ പിരിവിനുവേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha