എ ഐ കാമറ ഇടപാടിൽ ടെൻഡർ കിട്ടിയ വ്യക്തി മുഖ്യമന്ത്രിയുടെ മകന്‍റെ അമ്മാവന്റെ ബിനാമിയാണ്; കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത് ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണായകമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. എ ഐ കാമറ ഇടപാടിൽ ടെൻഡർ കിട്ടിയ വ്യക്തി മുഖ്യമന്ത്രിയുടെ മകന്‍റെ അമ്മാവന്റെ ബിനാമിയാണെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് . കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത് ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കൈ വശമുണ്ടെന്നും കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും അവർ അറിയിച്ചു.
ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മരുമകളുടെ പിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല എന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നത്, മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ്. ഇതിനിടയിൽ ബിജെപി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യമുയർന്നു. അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വി ഡി സതീശൻ പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണെന്നും അവര്‍ ആരോപിച്ചു . തനിക്ക് വിശ്വാസവും ഉറപ്പുമില്ലാത്ത ഒരു കാര്യവും താൻ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും ശോഭ വെല്ലുവിളിച്ചു. എന്തായാലൂം പുതിയ ആരോപണങ്ങൾ കൂടെ ബിജെപി ഈ വിഷയത്തിൽ ഉന്നയിച്ചിരിക്കുകയാണ്.
അതേസമയം, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ചില വെളിപ്പെടുത്തലുകൾ ഇതുമായി ബന്ധപെട്ട് നേരെത്തെ നടത്തിയിരുന്നു. തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നാണ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളി. ഈ അധികാരത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുകയാണ്.
അവരാണ് അധികാരം നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നുവെന്നും ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ നടക്കുന്നത് ഒരേ പാറ്റേണിലുള്ള അഴിമതിയാണ് . സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു . എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനം ലജ്ജാകരമാണ്
https://www.facebook.com/Malayalivartha