Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ; ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നുവെന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ ആരും തെറ്റിദ്ധരിക്കരുത്; നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ലെന്ന അവസ്ഥയിലേക്ക് കടന്ന് കേരളം

04 MAY 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ... ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നു എന്ന ആരെങ്കിലും പറയുന്നത് കേട്ടാൽ. ആരും തെറ്റുധരിക്കരുത് കേട്ടോ. അത് നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചേ അല്ല പറയുന്നത്. നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ല എന്ന അവസ്ഥയിലേക്ക് കേരളം കടക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ് ജനങ്ങളെ പറ്റിക്കുന്ന പരിപാടി. അതിപ്പോൾ എ ഐ ക്യാമറയിൽ വന്നു നിൽക്കുകയാണ്. അതിലും അഴിമതി. അതും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കും. അടുത്ത ബന്ധുവിലേക്കും. നശിച്ച് നാരാണകല്ലെടുത്തിരിക്കുകയാണ് കേരളം. എഐ ക്യാമറയിൽ ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദ്ദേശം നടപ്പായില്ല. പക്ഷെ റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങും എന്ന സർക്കാർ പറയുന്നത് എന്ത് ആത്മവിശ്വാസത്തിലാണോ എന്തോ..ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും.ആദ്യമാസം ചെല്ലാൻ എത്താത്തിന് കാരണം കെട്രോണിന്റെ പിടിവാശിയാണ്.

കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്. ഇതോടെ മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. പുറത്തു വന്ന വിവരങ്ങളിൽ ഉപകരാറുകളിലൂടെ കെൽട്രോൺ ഈ പദ്ധതിയിൽ ഒരു പണിയും എടുക്കാതെ ലാഭമുണ്ടാക്കുകയായിരുന്നു. എന്നിട്ടും മന്ത്രി പറയുന്നത് പോലും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ പ്രവർത്തിച്ചില്ല.ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒരു വലിയ ബോംബ് തന്നെയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്..കുറെ കാലമായി മാധ്യമ ചർച്ചകളിലും പൊതു പരിപാടികളിൽ ഒന്നും കാണാൻ ഇല്ലായിരുന്ന ശോഭ ഇന്നലെ മാധ്യമങ്ങളെ കാണാൻ വരുമ്പോൾ..കൈയിൽ ഉണ്ടായിരുന്നത്..മുഖ്യനെതിരെയുള്ള ഒരു ആയുധം ആകുമെന്ന് കരുതിയില്ല..ഇത്രയും എ ഐ ക്യാമറയും കെൽട്രോണും , ഉപകരാർ നൽകിയ കമ്പനിയുമായിരുന്നു ചർച്ചയിൽ എങ്കിൽ, ഇന്നലെ ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലുകളോട് കൂടി അന്വേഷണത്തിന്റെ ദിശ തന്നെ മാറുകയാണ്..അന്വേഷണം നേരെ ഇപ്പോൾ മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞ അവസ്ഥയാണ്...അതിൽ ഇത്രയും നാൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിനിട്ട് താങ്ങാനും ശോഭ സുരേന്ദ്രൻ മടിച്ചില്ല...എ.ഐ ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി കമ്പനിയാണെന്ന് മനസിലാക്കിയിട്ടും

ആ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ.കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണ് സതീശനെ ജനം കാണുന്നത്. പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്ഥാപിച്ചതിന് പിന്നിൽ എന്ന് പറയുമ്പോഴും ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പേര് പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ധ്യക്ഷൻ പറയുന്നത് തന്നെ ഉപാദ്ധ്യക്ഷയും പറയണമെന്ന് ശഠിക്കരുത് എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നിലെ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകി. സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ തന്റെ വഴിക്കു കൊണ്ടുപോകുന്നതിൽ മിടുക്കുള്ളയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നാണ് സർക്കാരിന്റെ അവകാശവാദം. ആ പട്ടിക പുറത്തു വിടാൻ പി.എസ്.സിയെ വെല്ലുവിളിക്കുന്നു.ബിനാമി പേരിൽ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകൻ്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിൻറെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്തത്.

വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്ത് എന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല.

മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു എഐ ക്യാമറ പദ്ധതിക്കുള്ള മന്ത്രിസഭാനുമതിയെന്നും വ്യക്തമാകുകയാണ്. നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന. ഫയൽ അനുമതിക്കായി ആദ്യം വന്നപ്പോൾത്തന്നെ പദ്ധതിയുടെ സാമ്പത്തികമാതൃകയിൽ ധനവകുപ്പ് അവ്യക്തത ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരെ സുതാര്യമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതൊന്നും നടന്നില്ല. അങ്ങനെ അടിമുടി ദുരൂഹമാണ് ഈ പദ്ധതി.

അതിലാണ് മന്ത്രിയുടെ പ്രഖ്യാപനം കെൽട്രോൺ തള്ളിയതും. അതിനിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിന് വേണ്ടിയാണ് അഴിമതിയെന്ന വാദവും ചർച്ചകളിലുണ്ട്.നിർമ്മിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനുമുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല.ആകെ മൊത്തം കേരളത്തെ കുട്ടിച്ചോറാക്കാൻ ആണോ ഇവരെയെല്ലാം വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നോർത്ത് നാണിച്ചു തല താഴ്ത്തുകയാണ് കേരളം.

മുഖ്യമന്ത്രി പിണറായി വിജയനോ മറ്റേതെങ്കിലും മന്ത്രിമാർക്കോ..മാധ്യമങ്ങളുടെ മുൻപിൽ വന്നോ..അതോ ജനങളുടെ മുഖത്ത് നോക്കിയോ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ പറയാൻ പറ്റുമോ...ഏതെങ്കിലും ഒരു പദ്ധതിയെങ്കിലും ഞങൾ അഴിമതി നടത്താതെയാണ് ചെയ്തിരിക്കുന്നത്..ഇല്ല പറയാൻ സാധിക്കില്ല...കഷ്ട്ടം എന്നെ പറയാൻ സാധിക്കു..അഴിമതിയിൽ മുങ്ങിയ നാടായി നമ്മുടെ കേരളം മാറി ഇരിക്കുകയാണ്.ഏതായാലും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് തിരിഞ്ഞിരിക്കുകയാണ്..വിവാദമായ എ.ഐ ക്യാമറ ഇടപാടിൽ അഴിമതിയാരോപണത്തിന്റെ ഫോക്കസ് മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും തിരിഞ്ഞതോടെ, സമ്മർദ്ദത്തിലായ സർക്കാർ കെൽട്രോണുമായി ഉണ്ടാക്കിയ കരാർ മരവിപ്പിക്കാൻ ഒരുങ്ങുന്നു. നിയമോപദേശം തേടിയശേഷം ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. കരാർ റദ്ദാക്കാൻ ഗതാഗത വകുപ്പ് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.ഇനി ആരൊക്കെ എന്തൊക്കെ ആരോപണങ്ങളും തെളിവുകളുമായിട്ട് വരുമെന്നുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (3 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (3 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (4 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (4 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (4 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (5 hours ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (5 hours ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (5 hours ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (5 hours ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (5 hours ago)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍വച്ച് വെട്ടേറ്റ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങി  (5 hours ago)

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്  (6 hours ago)

പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും: മന്ത്രി ജെ. ചിഞ്ചുറാണി...  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിടപ്പ് മുറിയിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മരണ പിടച്ചിലിനിടെ സംഭവിച്ചത്  (6 hours ago)

Malayali Vartha Recommends