Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ; ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നുവെന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ ആരും തെറ്റിദ്ധരിക്കരുത്; നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ലെന്ന അവസ്ഥയിലേക്ക് കടന്ന് കേരളം

04 MAY 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ... ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നു എന്ന ആരെങ്കിലും പറയുന്നത് കേട്ടാൽ. ആരും തെറ്റുധരിക്കരുത് കേട്ടോ. അത് നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചേ അല്ല പറയുന്നത്. നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ല എന്ന അവസ്ഥയിലേക്ക് കേരളം കടക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ് ജനങ്ങളെ പറ്റിക്കുന്ന പരിപാടി. അതിപ്പോൾ എ ഐ ക്യാമറയിൽ വന്നു നിൽക്കുകയാണ്. അതിലും അഴിമതി. അതും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കും. അടുത്ത ബന്ധുവിലേക്കും. നശിച്ച് നാരാണകല്ലെടുത്തിരിക്കുകയാണ് കേരളം. എഐ ക്യാമറയിൽ ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദ്ദേശം നടപ്പായില്ല. പക്ഷെ റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങും എന്ന സർക്കാർ പറയുന്നത് എന്ത് ആത്മവിശ്വാസത്തിലാണോ എന്തോ..ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും.ആദ്യമാസം ചെല്ലാൻ എത്താത്തിന് കാരണം കെട്രോണിന്റെ പിടിവാശിയാണ്.

കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്. ഇതോടെ മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. പുറത്തു വന്ന വിവരങ്ങളിൽ ഉപകരാറുകളിലൂടെ കെൽട്രോൺ ഈ പദ്ധതിയിൽ ഒരു പണിയും എടുക്കാതെ ലാഭമുണ്ടാക്കുകയായിരുന്നു. എന്നിട്ടും മന്ത്രി പറയുന്നത് പോലും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ പ്രവർത്തിച്ചില്ല.ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒരു വലിയ ബോംബ് തന്നെയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്..കുറെ കാലമായി മാധ്യമ ചർച്ചകളിലും പൊതു പരിപാടികളിൽ ഒന്നും കാണാൻ ഇല്ലായിരുന്ന ശോഭ ഇന്നലെ മാധ്യമങ്ങളെ കാണാൻ വരുമ്പോൾ..കൈയിൽ ഉണ്ടായിരുന്നത്..മുഖ്യനെതിരെയുള്ള ഒരു ആയുധം ആകുമെന്ന് കരുതിയില്ല..ഇത്രയും എ ഐ ക്യാമറയും കെൽട്രോണും , ഉപകരാർ നൽകിയ കമ്പനിയുമായിരുന്നു ചർച്ചയിൽ എങ്കിൽ, ഇന്നലെ ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലുകളോട് കൂടി അന്വേഷണത്തിന്റെ ദിശ തന്നെ മാറുകയാണ്..അന്വേഷണം നേരെ ഇപ്പോൾ മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞ അവസ്ഥയാണ്...അതിൽ ഇത്രയും നാൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിനിട്ട് താങ്ങാനും ശോഭ സുരേന്ദ്രൻ മടിച്ചില്ല...എ.ഐ ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി കമ്പനിയാണെന്ന് മനസിലാക്കിയിട്ടും

ആ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ.കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണ് സതീശനെ ജനം കാണുന്നത്. പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്ഥാപിച്ചതിന് പിന്നിൽ എന്ന് പറയുമ്പോഴും ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പേര് പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ധ്യക്ഷൻ പറയുന്നത് തന്നെ ഉപാദ്ധ്യക്ഷയും പറയണമെന്ന് ശഠിക്കരുത് എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നിലെ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകി. സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ തന്റെ വഴിക്കു കൊണ്ടുപോകുന്നതിൽ മിടുക്കുള്ളയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നാണ് സർക്കാരിന്റെ അവകാശവാദം. ആ പട്ടിക പുറത്തു വിടാൻ പി.എസ്.സിയെ വെല്ലുവിളിക്കുന്നു.ബിനാമി പേരിൽ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകൻ്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിൻറെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്തത്.

വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്ത് എന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല.

മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു എഐ ക്യാമറ പദ്ധതിക്കുള്ള മന്ത്രിസഭാനുമതിയെന്നും വ്യക്തമാകുകയാണ്. നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന. ഫയൽ അനുമതിക്കായി ആദ്യം വന്നപ്പോൾത്തന്നെ പദ്ധതിയുടെ സാമ്പത്തികമാതൃകയിൽ ധനവകുപ്പ് അവ്യക്തത ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരെ സുതാര്യമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതൊന്നും നടന്നില്ല. അങ്ങനെ അടിമുടി ദുരൂഹമാണ് ഈ പദ്ധതി.

അതിലാണ് മന്ത്രിയുടെ പ്രഖ്യാപനം കെൽട്രോൺ തള്ളിയതും. അതിനിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിന് വേണ്ടിയാണ് അഴിമതിയെന്ന വാദവും ചർച്ചകളിലുണ്ട്.നിർമ്മിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനുമുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല.ആകെ മൊത്തം കേരളത്തെ കുട്ടിച്ചോറാക്കാൻ ആണോ ഇവരെയെല്ലാം വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നോർത്ത് നാണിച്ചു തല താഴ്ത്തുകയാണ് കേരളം.

മുഖ്യമന്ത്രി പിണറായി വിജയനോ മറ്റേതെങ്കിലും മന്ത്രിമാർക്കോ..മാധ്യമങ്ങളുടെ മുൻപിൽ വന്നോ..അതോ ജനങളുടെ മുഖത്ത് നോക്കിയോ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ പറയാൻ പറ്റുമോ...ഏതെങ്കിലും ഒരു പദ്ധതിയെങ്കിലും ഞങൾ അഴിമതി നടത്താതെയാണ് ചെയ്തിരിക്കുന്നത്..ഇല്ല പറയാൻ സാധിക്കില്ല...കഷ്ട്ടം എന്നെ പറയാൻ സാധിക്കു..അഴിമതിയിൽ മുങ്ങിയ നാടായി നമ്മുടെ കേരളം മാറി ഇരിക്കുകയാണ്.ഏതായാലും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് തിരിഞ്ഞിരിക്കുകയാണ്..വിവാദമായ എ.ഐ ക്യാമറ ഇടപാടിൽ അഴിമതിയാരോപണത്തിന്റെ ഫോക്കസ് മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും തിരിഞ്ഞതോടെ, സമ്മർദ്ദത്തിലായ സർക്കാർ കെൽട്രോണുമായി ഉണ്ടാക്കിയ കരാർ മരവിപ്പിക്കാൻ ഒരുങ്ങുന്നു. നിയമോപദേശം തേടിയശേഷം ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. കരാർ റദ്ദാക്കാൻ ഗതാഗത വകുപ്പ് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.ഇനി ആരൊക്കെ എന്തൊക്കെ ആരോപണങ്ങളും തെളിവുകളുമായിട്ട് വരുമെന്നുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends