Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി

04 MAY 2023 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

നായ ചന്തയ്ക്ക് പോയതു പോലെയാണ് കേരള സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗം. പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി . അതുകൊണ്ട് മന്ത്രിമാരാരും ആവശ്യമില്ലാത്ത വിഷയങ്ങളൊന്നും മന്ത്രി സഭയോഗത്തില്‍ ഉന്നയിക്കാറില്ല. എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളില്‍ മന്ത്രിമാര്‍ കൃത്യമായി ക്യാബിനറ്റ് യോഗത്തിനെത്തും. അണ്ടിപ്പരിപ്പും ചായയും കൂടിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് പിരിയും. ഓരോ വകുപ്പുകളിലും നടക്കുന്ന കാര്യങ്ങള്‍ സെക്രട്ടറിമാര്‍ തന്നെ വിവരിക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളോ, സ്വര്‍ണ്ണക്കടത്തോ ഒന്നും അവിടെ ചര്‍ച്ചയാകാറില്ല.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. വകുപ്പു തലവന്‍മാരുടെ അധികാരങ്ങളില്‍ പലതും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കു നല്‍കി പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ്, ഭരണരംഗത്തു നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നു വ്യക്തമായിട്ടും ഇക്കാര്യം ആരും മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചില്ല.അധികാരം മുഴുവന്‍ പൊതുഭരണ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് പിണറായി ഏകാധിപതിയാകാനാണ് തയ്യാറെടുക്കുന്നത്. അതോടെ മന്ത്രി പദവിയൊരു അലങ്കാരമായി മാറും. നിലവില്‍ ഇപ്പോഴും അലങ്കാരത്തിനും അഡാബരത്തിനുമാണ് പലരും മന്ത്രി പദവി കൊണ്ടു നടക്കുന്നത്. സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്നു പോലും പലരും അറിയുന്നില്ല. വകുപ്പ് തലവന്‍മാരുടെ അധികാരം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍മാര്‍ക്ക് നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് മന്ത്രിമാര്‍ പോലും അറിഞ്ഞത്.

മന്ത്രിസഭാ തീരുമാനം ഇല്ലാതെ ഇത്തരം ഉത്തരവ് ഇറക്കിയതിനെതിരെ സിപിഎം, സിപിഐ അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിമാരില്‍ ആരെങ്കിലും ഇക്കാര്യം ഇന്നലത്തെ ക്യാബിനറ്റില്‍ ചൂണ്ടിക്കാട്ടുമെന്നാണു സംഘടനകള്‍ പ്രതീക്ഷിച്ചിരുന്നത്. റോഡ് ക്യാമറ വിവാദവും അജന്‍ഡയില്‍ ഇല്ലാതിരുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ല. ഏതാനും വിഷയങ്ങള്‍ മാത്രം പരിഗണനയ്‌ക്കെടുത്ത ശേഷം മന്ത്രിസഭാ യോഗം പെട്ടെന്നു പിരിയുകയായിരുന്നു.

മന്ത്രിസഭയ്ക്ക് പുറത്ത് കേരളവും കടന്ന് ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുടെ വിവാദം. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം വലിച്ചിട്ടിട്ടും എന്താണിതെന്ന് ചോദിക്കാന്‍ നാവുള്ള ഒരു മന്ത്രി പോലും ഇല്ലാതെ പോയതില്‍ കേരളം വലിയ വിലകൊടുക്കേണ്ടി വരും.

യുവജന പ്രസ്ഥാനങ്ങളിലൂടെ അഴിമതിയ്‌ക്കെതിരെ നാക്കിട്ടടിച്ച് അധികാരത്തിലെത്തിയ യുവതുര്‍ക്കികളായ മന്ത്രിമാര്‍ പോലും ക്യാബിനറ്റ് യോഗത്തില്‍ വായ തുറക്കാറില്ലെന്നെതാണ് വാസ്തവം. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് പച്ചക്കള്ളം എത്രതവണ ആവര്‍ത്തിക്കുന്നതിലും അവര്‍ക്കൊരു നാണക്കേടുമുണ്ടാകാറില്ല.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോഴും, അഴിമതി പുറത്തു വരുമ്പോഴുമൊക്കെ മാധ്യമങ്ങളുടെ മെക്കിട്ടു കയറുന്ന മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ പൂച്ചക്കുട്ടിയ പോലിരിക്കുന്നതിന് പിന്നില്‍ അധികാര മോഹം തന്നെയാണെന്ന് നമുക്ക് പറയാം. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ മന്ത്രിസഭ യോഗത്തില്‍ വന്നിരുന്നു. കരാര്‍ കെല്‍ട്രോണിന് നല്കുകയാണെന്ന ഒറ്റവാക്കില്‍ പറഞ്ഞ് അതിന്‍മേലുള്ള ചര്‍്ച്ച അവസാനിപ്പിക്കുകയായിരുന്നു.

കരാര്‍ എങ്ങനെയെന്നോ, അതിന്റെ ഗുണദോഷങ്ങള്‍ എങ്ങിനെയൊക്കയാണെന്നോ ഗതാഗത വകുപ്പ് മന്ത്രി പോലും ചോദിച്ചതുമില്ല, ആരും അറിയിച്ചിട്ടുമില്ല. ക്യാമറ സ്ഥാപിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കരാറിലും, ഉപകരാറിലും ഞെട്ടിക്കുന്ന കൊള്ളകളാണ് നടന്നിരിക്കുന്നത്. ധനവകുപ്പ് രണ്ട് പ്രാവശ്യം കരാറിനെ എതിര്‍ത്തെങ്കിലും ഒടുവില്‍ ധനവകുപ്പ്ു പോലും അറിയാതെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതായത്, മുഖ്യമന്ത്രിയുടെ ഓഫീസ് നേരി്ട്ട് കാര്യങ്ങള്‍ നടപ്പിലാക്കുകയായിരുന്നെന്ന് വ്യക്തം.

ആഴ്ചത്തോറും മന്ത്രിസഭ യോഗം ചേരുന്നതു തന്നെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ വന്നിട്ടുള്ള അഴിമതി ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയിലാണെത്തുന്നത്. വകുപ്പ് മന്ത്രിമാര്‍ക്ക് ഭരണത്തില്‍ യാതൊരു റോളുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഗതാഗത വകുപ്പിന്റെ കീഴില്‍ സ്ഥാപിച്ച ക്യാമറകളെ കുറിച്ച് ഗതാഗത മന്ത്രിക്കും ഒന്നും അറിയില്ല. പൊട്ടന്‍ കളിച്ച് സുഖിച്ചു നടക്കുന്ന മന്ത്രിമാരെ കേരളം ഇനിയും സഹിക്കേണ്ടി വരും.

ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കുന്ന പലകാര്യങ്ങളിലും ചര്‍ച്ച ഇല്ലായെന്നത് പിണറായി സര്‍ക്കാരിനെ വീണ്ടും വീണ്ടും കുഴികളില്‍ ചാടിയ്ക്കുകയാണ്. പിണറായി ഭക്തരാണ് മന്ത്രിമാരെന്ന് പേഴ്‌സണല്‍ സ്റ്റാഫുകള്‍ അടക്കം പറഞ്ഞ് ചിരിക്കാന്‍ തുടങ്ങിയിട്ടും ആസനം താങ്ങികളായ മന്ത്രി പുംഗവന്‍മാര്‍ അഭിമാനത്തോടെ അള്ളിപ്പിടിച്ചിരിക്കുകയാണ്.

ക്യാമറ വിവാദം ഉണ്ടായപ്പോഴെങ്കിലും അതിനെ കുറിച്ചൊരും ചര്‍ച്ചയുണ്ടാകുമെന്ന് പല മന്ത്രിമാരും കരുതി. ഘടക കക്ഷിമന്ത്രിമാരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയും തെറ്റിച്ചു. അഴിമതിക്കെതിരെ കൊട്ടിപ്പാടി നടക്കുന്ന സിപി ഐ മന്ത്രിമാരും പിണറായി ഭയത്താല്‍ നാവടക്കി ഭരിക്കുകയാണ്. എന്തായാലും കൊള്ളരുതാത്ത ലവലേശം ഉളുപ്പില്ലാത്ത ഈ മന്ത്രി പുംഗവന്‍മാര്‍ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് വരും ദിവസങ്ങളിലറിയാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പൊളിറ്റിക്കൽ ഡ്രാമ ചിത്രം; നിവിന്റെ പ്രതിഛായ മാർച്ച് 26ന് തിയറ്ററുകളിലേക്ക്!!!  (6 minutes ago)

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ  (2 hours ago)

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നി  (3 hours ago)

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക താല്‍ക്കാലികമായി ഇളവ് അനുവദിച്ചു  (3 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവിന്റെ സഹോദര പുത്രന്‍ അറസ്റ്റില്‍  (4 hours ago)

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (4 hours ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (5 hours ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (6 hours ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (6 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (6 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (7 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (7 hours ago)

Malayali Vartha Recommends