Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി

04 MAY 2023 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

നായ ചന്തയ്ക്ക് പോയതു പോലെയാണ് കേരള സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗം. പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി . അതുകൊണ്ട് മന്ത്രിമാരാരും ആവശ്യമില്ലാത്ത വിഷയങ്ങളൊന്നും മന്ത്രി സഭയോഗത്തില്‍ ഉന്നയിക്കാറില്ല. എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളില്‍ മന്ത്രിമാര്‍ കൃത്യമായി ക്യാബിനറ്റ് യോഗത്തിനെത്തും. അണ്ടിപ്പരിപ്പും ചായയും കൂടിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് പിരിയും. ഓരോ വകുപ്പുകളിലും നടക്കുന്ന കാര്യങ്ങള്‍ സെക്രട്ടറിമാര്‍ തന്നെ വിവരിക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളോ, സ്വര്‍ണ്ണക്കടത്തോ ഒന്നും അവിടെ ചര്‍ച്ചയാകാറില്ല.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. വകുപ്പു തലവന്‍മാരുടെ അധികാരങ്ങളില്‍ പലതും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കു നല്‍കി പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ്, ഭരണരംഗത്തു നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നു വ്യക്തമായിട്ടും ഇക്കാര്യം ആരും മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചില്ല.അധികാരം മുഴുവന്‍ പൊതുഭരണ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് പിണറായി ഏകാധിപതിയാകാനാണ് തയ്യാറെടുക്കുന്നത്. അതോടെ മന്ത്രി പദവിയൊരു അലങ്കാരമായി മാറും. നിലവില്‍ ഇപ്പോഴും അലങ്കാരത്തിനും അഡാബരത്തിനുമാണ് പലരും മന്ത്രി പദവി കൊണ്ടു നടക്കുന്നത്. സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്നു പോലും പലരും അറിയുന്നില്ല. വകുപ്പ് തലവന്‍മാരുടെ അധികാരം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍മാര്‍ക്ക് നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് മന്ത്രിമാര്‍ പോലും അറിഞ്ഞത്.

മന്ത്രിസഭാ തീരുമാനം ഇല്ലാതെ ഇത്തരം ഉത്തരവ് ഇറക്കിയതിനെതിരെ സിപിഎം, സിപിഐ അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിമാരില്‍ ആരെങ്കിലും ഇക്കാര്യം ഇന്നലത്തെ ക്യാബിനറ്റില്‍ ചൂണ്ടിക്കാട്ടുമെന്നാണു സംഘടനകള്‍ പ്രതീക്ഷിച്ചിരുന്നത്. റോഡ് ക്യാമറ വിവാദവും അജന്‍ഡയില്‍ ഇല്ലാതിരുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ല. ഏതാനും വിഷയങ്ങള്‍ മാത്രം പരിഗണനയ്‌ക്കെടുത്ത ശേഷം മന്ത്രിസഭാ യോഗം പെട്ടെന്നു പിരിയുകയായിരുന്നു.

മന്ത്രിസഭയ്ക്ക് പുറത്ത് കേരളവും കടന്ന് ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുടെ വിവാദം. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം വലിച്ചിട്ടിട്ടും എന്താണിതെന്ന് ചോദിക്കാന്‍ നാവുള്ള ഒരു മന്ത്രി പോലും ഇല്ലാതെ പോയതില്‍ കേരളം വലിയ വിലകൊടുക്കേണ്ടി വരും.

യുവജന പ്രസ്ഥാനങ്ങളിലൂടെ അഴിമതിയ്‌ക്കെതിരെ നാക്കിട്ടടിച്ച് അധികാരത്തിലെത്തിയ യുവതുര്‍ക്കികളായ മന്ത്രിമാര്‍ പോലും ക്യാബിനറ്റ് യോഗത്തില്‍ വായ തുറക്കാറില്ലെന്നെതാണ് വാസ്തവം. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് പച്ചക്കള്ളം എത്രതവണ ആവര്‍ത്തിക്കുന്നതിലും അവര്‍ക്കൊരു നാണക്കേടുമുണ്ടാകാറില്ല.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോഴും, അഴിമതി പുറത്തു വരുമ്പോഴുമൊക്കെ മാധ്യമങ്ങളുടെ മെക്കിട്ടു കയറുന്ന മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ പൂച്ചക്കുട്ടിയ പോലിരിക്കുന്നതിന് പിന്നില്‍ അധികാര മോഹം തന്നെയാണെന്ന് നമുക്ക് പറയാം. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ മന്ത്രിസഭ യോഗത്തില്‍ വന്നിരുന്നു. കരാര്‍ കെല്‍ട്രോണിന് നല്കുകയാണെന്ന ഒറ്റവാക്കില്‍ പറഞ്ഞ് അതിന്‍മേലുള്ള ചര്‍്ച്ച അവസാനിപ്പിക്കുകയായിരുന്നു.

കരാര്‍ എങ്ങനെയെന്നോ, അതിന്റെ ഗുണദോഷങ്ങള്‍ എങ്ങിനെയൊക്കയാണെന്നോ ഗതാഗത വകുപ്പ് മന്ത്രി പോലും ചോദിച്ചതുമില്ല, ആരും അറിയിച്ചിട്ടുമില്ല. ക്യാമറ സ്ഥാപിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കരാറിലും, ഉപകരാറിലും ഞെട്ടിക്കുന്ന കൊള്ളകളാണ് നടന്നിരിക്കുന്നത്. ധനവകുപ്പ് രണ്ട് പ്രാവശ്യം കരാറിനെ എതിര്‍ത്തെങ്കിലും ഒടുവില്‍ ധനവകുപ്പ്ു പോലും അറിയാതെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതായത്, മുഖ്യമന്ത്രിയുടെ ഓഫീസ് നേരി്ട്ട് കാര്യങ്ങള്‍ നടപ്പിലാക്കുകയായിരുന്നെന്ന് വ്യക്തം.

ആഴ്ചത്തോറും മന്ത്രിസഭ യോഗം ചേരുന്നതു തന്നെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ വന്നിട്ടുള്ള അഴിമതി ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയിലാണെത്തുന്നത്. വകുപ്പ് മന്ത്രിമാര്‍ക്ക് ഭരണത്തില്‍ യാതൊരു റോളുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഗതാഗത വകുപ്പിന്റെ കീഴില്‍ സ്ഥാപിച്ച ക്യാമറകളെ കുറിച്ച് ഗതാഗത മന്ത്രിക്കും ഒന്നും അറിയില്ല. പൊട്ടന്‍ കളിച്ച് സുഖിച്ചു നടക്കുന്ന മന്ത്രിമാരെ കേരളം ഇനിയും സഹിക്കേണ്ടി വരും.

ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കുന്ന പലകാര്യങ്ങളിലും ചര്‍ച്ച ഇല്ലായെന്നത് പിണറായി സര്‍ക്കാരിനെ വീണ്ടും വീണ്ടും കുഴികളില്‍ ചാടിയ്ക്കുകയാണ്. പിണറായി ഭക്തരാണ് മന്ത്രിമാരെന്ന് പേഴ്‌സണല്‍ സ്റ്റാഫുകള്‍ അടക്കം പറഞ്ഞ് ചിരിക്കാന്‍ തുടങ്ങിയിട്ടും ആസനം താങ്ങികളായ മന്ത്രി പുംഗവന്‍മാര്‍ അഭിമാനത്തോടെ അള്ളിപ്പിടിച്ചിരിക്കുകയാണ്.

ക്യാമറ വിവാദം ഉണ്ടായപ്പോഴെങ്കിലും അതിനെ കുറിച്ചൊരും ചര്‍ച്ചയുണ്ടാകുമെന്ന് പല മന്ത്രിമാരും കരുതി. ഘടക കക്ഷിമന്ത്രിമാരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയും തെറ്റിച്ചു. അഴിമതിക്കെതിരെ കൊട്ടിപ്പാടി നടക്കുന്ന സിപി ഐ മന്ത്രിമാരും പിണറായി ഭയത്താല്‍ നാവടക്കി ഭരിക്കുകയാണ്. എന്തായാലും കൊള്ളരുതാത്ത ലവലേശം ഉളുപ്പില്ലാത്ത ഈ മന്ത്രി പുംഗവന്‍മാര്‍ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് വരും ദിവസങ്ങളിലറിയാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends