അറ്റ്‌ലാന്റിക്ക ബോട്ടിനെക്കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായി ആരോപണം: നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. 'അറ്റ്ലാന്റിക്' ബോട്ട് അനധികൃതമാണെന്ന്... മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി...
താനൂരിൽ അപകടത്തിന് ഇടവച്ച അറ്റ്‌ലാന്റിക്ക ബോട്ടിനെക്കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായി ആരോപണം. താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്‌ക്കൽ മുഹാജിദാണ് രംഗത്തെത്തിയത്. താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് 'അറ്റ്ലാന്റിക്' ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്. ബോട്ടിന് രജിസ്‌ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോൾ മന്ത്രി അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു..
'അറ്റ്ലാന്റിക്' ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയതായും മുഹാജിദ് പറഞ്ഞതായി മുഹാജിദ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയുന്നു. 'ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്' ചോദിച്ചാണത്രെ മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് ഉദ്ഘാടനം നടന്നത്.
15 കുട്ടികളടക്കം 22 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടപെട്ടത്. ഹൃദയ വേദനയോടെ നാട് വിട നൽകുകയും ചെയ്തു. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി സെയ്തലവിയുടെ കുടുംബത്തിലെ 11 പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹം പൊതുദർശനത്തിന് വച്ച പരപ്പനങ്ങാടി പുത്തൻകടപ്പുറം മിസ്ബാഹുൽ ഉലൂം മദ്രസയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി അന്തിമോപചാരം അർപ്പിച്ചു.
മാതാവും മൂന്നുകുട്ടികളും മരിച്ച ചെട്ടിപ്പടിയിലും ദുഃഖം തളംകെട്ടി നിന്നു.മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായാണ് പോസ്റ്റുമോർട്ടം നടത്തിയത്. അതേ സമയം പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരും. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പിടിയിലായ ബോട്ടുടമ നാസറിനെ താനൂര്‍ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇന്ന് ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ടിലെ സ്രാങ്ക് ഉള്‍പ്പെടെയുള്ളവര്‍ക്കായും അന്വേഷണം തുടരുകയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് അറ്റ്ലാൻഡ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയത് വൻ വീഴ്ചയാണെന്ന് കുസാറ്റ് ഷിപ്പ് ടെക്‌നോളജി വിഭാഗം പ്രൊഫ.ഡോ.ശിവപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഓരോ ജലാശയത്തിലും ഉപയോഗിക്കേണ്ട യാനങ്ങൾക്ക് കൃത്യമായ മാനദണ്ഡമുണ്ടെന്നും അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബോട്ടുകൾ നിർമിക്കുമ്പോൾ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. 2010 മുതൽ പുതിയ ബോട്ടുകൾക്ക് മാത്രമേ അനുമതിയുള്ളൂ. പഴയത് രൂപമാറ്റം വരുത്തരുതെന്ന് കർശന നിർദേശമുണ്ട്. രണ്ട് ഡക്കുള്ള യാനങ്ങൾക്ക് പ്രത്യേക പരിശോധനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താനൂർ ബോട്ടപകടത്തിൽ മാരിടൈം ബോർഡ് തുറമുഖ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന്റെ പ്രധാന കാരണം കൂടുതൽ യാത്രക്കാരെ കയറ്റിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡ്രൈവറുടെ പരിചയക്കുറവും ബോട്ട് മറിയാൻ കാരണമായി. 22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപെട്ട അറ്റ്ലാൻന്റിക് ബോട്ടിന് ഇൻഷുറൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 22 യാത്രക്കാർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. അറ്റ്ലാൻഡ് എന്ന ബോട്ട് നിർമിച്ചത് അനുമതിയില്ലാതെയെന്ന് രേഖകൾ പരിശോധിച്ചതിൽ കണ്ടെത്തി.
https://www.facebook.com/Malayalivartha