കെ.പി.സി.സി. പ്രസിഡന്റ് തനിക്കെതിരായി നല്‍കുമെന്ന് പറഞ്ഞ കേസിനെ നിയമപരമായി നേരിടും; അത് ജനങ്ങള്‍ കൃത്യമായി മനസിലാക്കും; ആവശ്യമായ നിലപാട് സ്വീകരിക്കും; തുറന്നടിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
കെ.പി.സി.സി. പ്രസിഡന്റ് തനിക്കെതിരായി നല്‍കുമെന്ന് പറഞ്ഞ കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വാര്‍ത്തയോടനുബന്ധിച്ച് പറഞ്ഞത് അടിസ്ഥാനമാക്കിയുള്ള കേസാണ്. അത് ജനങ്ങള്‍ കൃത്യമായി മനസിലാക്കും. കേസ് നേരിടും. ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സുധാകരനെതിരായ കേസിനുപിന്നില്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് കെ. സുധാകരന്‍ വ്യക്തമാക്കിയിരിക്കുകയാണ് . പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ സാഹചര്യത്തിൽ നേതൃത്വത്തില്‍ തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞതെന്നും സ്ഥാനത്തുതുടരണമെന്ന് ഹൈക്കമാന്‍ഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
ഞാനൊരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ ബാധിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണ് രാജി സന്നദ്ധത അറിയിച്ചത് . എന്റെ ധാര്‍മികമായ ഉത്തരവാദിത്തമാണത്. പക്ഷേ നേതൃത്വവും ഹൈക്കമാന്‍ഡും ഒറ്റക്കെട്ടായി, തുടരണം ആവശ്യമില്ലാത്തത് ചിന്തിക്കരുത് എന്ന് പറയുന്നു. അവരുടെ തീരുമാനത്തെ ഞാന്‍ സ്വീകരിക്കുന്നുവെന്നും . അതവിടെ അവസാനിച്ചുവെന്നും അതിപ്പോള്‍ അടഞ്ഞ അധ്യായമാണെന്നും , കെ. സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha