ലൈഫ് മിഷന്‍ കേസില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളി; ഇഡിയുടെ അതീവഗുരുതരമായ ഈ വീഴ്ചയ്‌ക്കെതിരേ വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരും; നിയമം നിയത്തിന്റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
ലൈഫ് മിഷന്‍ കേസില്‍ നിർണായക പ്രതികരണവും നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലൈഫ് മിഷന്‍ കേസില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളിയെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അറിവോടെയുമാണെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിരുന്നു . ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കുന്നത്.
എന്നാൽ മുഖ്യമന്ത്രിയെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇഡിയുടെ അതീവഗുരുതരമായ ഈ വീഴ്ചയ്‌ക്കെതിരേ വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരുമെന്നും വാർത്താ കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ലൈഫ് മിഷന്‍ സിഇഒയുമായി ധാരാണാപത്രത്തില്‍ ഒപ്പുവച്ച് കഴിഞ്ഞതോടെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, ശിവശങ്കര്‍, യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, സ്വപ്‌ന സുരേഷ് എന്നിവര്‍ മാത്രം ചേര്‍ന്ന് ധാരണാപത്രത്തിനു വിരുദ്ധമായി നിര്‍മാണക്കരാര്‍ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറലിനെ ചുമതലപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ടെണ്ടര്‍ നടപടികളിലൂടെ പോയാല്‍ പദ്ധതി തുകയില്‍നിന്ന് കൈക്കൂലി തുക മാറ്റാന്‍ ബുദ്ധിമുട്ടാകും എന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . ഇതാണ് ലൈഫ് മിഷന്‍ ഇടപാടിലെ നിര്‍ണായക സംഭവമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. . കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു .
https://www.facebook.com/Malayalivartha