Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

പിണറായിയെ  നന്നാക്കിയിട്ട് അണികളുടെ മണ്ടയ്ക്ക്..വാ.. സിപിഎം പ്രവര്‍ത്തകര്‍ മാസ്സാണ്. ഗോവിന്ദനെ പഞ്ഞിക്കിടുന്നു.

29 JUNE 2023 09:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും കടന്നു കൂടിയിരിക്കുന്ന വിഭാഗീയതയും അഴിമതിയും കണ്ടെത്തി ഇല്ലാതാക്കുന്നതിനായി ജില്ലകള്‍ തോറും കയറിയിറങ്ങുകയാണ് എം.വി.ഗോവിന്ദനെന്ന സംസ്ഥാന സെക്രട്ടറി. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലേയ്ക്കാണ് പാര്‍ട്ടി സഞ്ചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ അഴിമതിക്കഥകള്‍ പരസ്യമായി പുറത്തു വരുന്നത് പാര്‍ട്ടിയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി നില്ക്കുമ്പോഴാണ് കൈതോല പായയില്‍ രണ്ട ്‌കോടി മുപ്പത്തഞ്ച് ലക്ഷം രൂപ പൊതിഞ്ഞു കൊണ്ടു പോയ സംഭവം സിപിഎം സന്തതസഹചാരിയില്‍ നിന്നും പുറത്തു വന്നത് . താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ നന്നാക്കുന്ന കാര്യമാണ് എം.വി.ഗോവിന്ദന്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ താഴെത്തട്ടിലല്ല ഉന്നത നേതൃനിരയിലാണ് ജീര്‍ണ്ണിച്ച് നാറുന്നതെന്ന കാര്യം ഗോവിന്ദന്‍ അറിഞ്ഞു കൊണ്ട് മറച്ചു വെയ്ക്കുകയാണ്. മുഖ്യമന്ത്രിക്കു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കിടിയിലേയ്ക്കും മന്ത്രിമാരിലേയ്ക്കും പടര്‍ന്നിരിക്കുന്ന ജീര്‍ണ്ണത തുടച്ചു നീക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന വാദമാണുയരുന്നത്.
അതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ചട്ടം പഠിപ്പിക്കാനായി ചെറിയ ചില പ്രവര്‍ത്തനങ്ങളും അച്ചടക്ക നടപടികളുമെടുത്ത് കാലംകഴിക്കാനാണ് എം.വി.ഗോവിന്ദന്റെ തീരുമാനം എന്നറിയുന്നു.വിവിധ ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുടര്‍ച്ചയായ നടപടികളുമായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണ്. പിണറായി വിജയനെതിരെയുളള എതിര്‍ ശബ്ദങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിന് മാധ്യമങ്ങളെ ചീത് പറയാനായി ഒരു വിലയ സൈബര്‍ വിഭാഗത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പെന്‍ഷനും , കിറ്റും നല്കി വനിതകളേയും പാവപ്പെട്ടവരേയും ഒതുക്കി നിര്‍ത്തുകയാണ്. കേരളം മികച്ച സംസ്ഥാനമാണെന്ന വ്യാജ പ്രചരണത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന നിഗമനത്തിലുമാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്.

വിഭാഗീയ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് എല്ലാക്കാലത്തും തലവേദനയായ ആലപ്പുഴയ്ക്കു പുറമേ പാലക്കാട്ടും കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ക്കെതിരെ നടപടികളെടുത്തു.എറണാകുളത്തു നടപടിയുണ്ടായില്ലെങ്കിലും വിഭാഗീയ നീക്കങ്ങള്‍ക്കെതിരെ താക്കീതോളം പോന്ന മുന്നറിയിപ്പു നല്‍കേണ്ടിവന്നു. തിരുവനന്തപുരം ജില്ലയിലും അടുത്ത കാലത്തു വിഭാഗീയത തലപൊക്കുകയും പാര്‍ട്ടി അച്ചടക്കവാള്‍ വീശുകയും ചെയ്തിരുന്നു.സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ വന്നശേഷമുള്ള ശൈലീമാറ്റമെന്നു വിഭാഗീയതയ്‌ക്കെതിരായ കര്‍ശന നടപടികളെ വ്യാഖ്യാനിക്കുന്നവരുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരിക്കെ വിഭാഗീയത ഏതാണ്ട് അവസാനിച്ചെന്ന പ്രതീതിയാണു പാര്‍ട്ടി പുറമേക്കു നല്‍കിയിരുന്നത്. അക്കാലത്തും വിഭാഗീയ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഗോവിന്ദന്‍ ശ്രദ്ധ ചെലുത്തുന്നത് 'ശുദ്ധീകരണ'ത്തിലാണ്. ആ ശുദ്ധീകരണം താഴെത്തട്ടിലല്ല മുകള്‍ തട്ടിലാണ് വേണ്ടതെന്ന അഭിപ്രായമാണ് ബ്രാഞ്ച് തലം മുതല്‍ ഉയരുന്നത്.

എം.വി.ഗോവിന്ദന്റെ  കണിശത പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട മറ്റു വിവാദങ്ങളില്‍ കാണിക്കുന്നില്ലെന്ന് ആക്ഷേപം നിരന്തരം കമ്മിറ്റികളില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് വലിയ തലവേദനയായി മാറിയിരിക്കുന്നു. പാര്‍ട്ടിക്കു പുറത്തെ പല വിഷയങ്ങളിലും നേതാക്കള്‍ പ്രതിസ്ഥാനത്തെത്തുമ്പോള്‍ സംരക്ഷിക്കുന്ന നിലപാടാണു നേതൃത്വം സ്വീകരിച്ചുപോരുന്നത്. ലഹരിക്കടത്ത് ആരോപണം നേരിട്ട ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം എ.ഷാനവാസിനെ പോലും ന്യായീകരിച്ചു വഷളായശേഷമാണു നടപടിക്കു തയാറായത്.ആ വിഷയം പാര്‍ട്ടി ഏറ്റെടുത്ത് കൈകാര്യം ചെയ്ത ശൈലിയില്‍ നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ജില്ലാതലത്തില്‍ നേതാക്കളെ കേന്ദ്രീകരിച്ചു പക്ഷങ്ങളുണ്ടാകുന്നുവെന്ന പ്രതിസന്ധിയാണു പല ജില്ലകളിലും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്നത്. സമ്മേളന സമയത്ത് ഈ പക്ഷം പിടിക്കല്‍ പ്രകടമായിരുന്നു.ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, എം.സത്യപാലന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ.ദേവകുമാര്‍, സി.കെ.സദാശിവന്‍, വി.വി.അശോകന്‍, സി.എസ്.ഉണ്ണിത്താന്‍ എന്നിവര്‍ക്കു താക്കീത് നല്‍കുകയുമാണ് ആലപ്പുഴയിലുണ്ടായ നടപടി. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തു.

 ഇവരെ തരംതാഴ്ത്തി. എറണാകുളത്ത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ വിഭാഗീയത വലിയ പങ്കുവഹിച്ചെന്ന വിലയിരുത്തലിലാണു നേതൃത്വം. ആര്‍ക്കെതിരെയും നടപടിയുണ്ടായില്ലെങ്കിലും സംഘടനാതലത്തിലെ വീഴ്ച അന്വേഷണ കമ്മിഷന്‍ അക്കമിട്ടു നിരത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപന രീതികളും കാരണം തുടക്കം മുതലേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പാളിയെന്ന് കണ്ടെത്തിയിട്ടും ആര്‍ക്കുമെതിരെ നടപടിയുണ്ടായില്ല. തൃക്കാക്കരയില്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം കമ്മിഷന് മുന്നില്‍ പ്രവര്‍ത്തകര്‍ നിരത്തിയെങ്കിലും ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിവരം മറച്ചു വെയ്ക്കുകയാണുണ്ടായത്.

തിരുവന്തപുരത്ത് ജില്ല സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടത് നേതാക്കളുടെ പേരിലുള്ള ഗ്രൂപ്പുകളുടെ തീരുമാനം അംഗീകരിക്കാത്തതിനാലാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എനിക്ക് ശേഷം പ്രളയം എന്നുദ്ദേശിക്കുന്ന നേതാക്കളുടെ എണ്ണം പാര്‍ട്ടിയില്‍ കൂടി വരുന്നതായും കണ്ടെത്തിയിരുന്നു. ശുദ്ധികലശത്തിനെത്തുന്നിടത്ത് എം.വി.ഗോവിന്ദന്‍ തന്റെ കണിശത പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അണികള്‍ അംഗീകരിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന വിവരം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (12 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends