Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

ഗോവിന്ദന്‍...നാറി നാണംകെട്ടു. സുധാകരന്‍ കൂമ്പിനിട്ട് പൊട്ടിച്ചു. പോയി.. പണിനോക്കെന്ന് കുഞ്ഞാപ്പയും കൂട്ടരും.

05 JULY 2023 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

ഏകസിവില്‍ കോഡിനെ മുസ്ലീം സമുദായത്തിന്റെ മാ്ത്രം പ്രശ്‌നമായി ചിത്രീകരിച്ച് സമുദായത്തിന്റെ മൊത്തം രക്ഷിതാവായി മാറാന്‍ എം.വി.ഗോവിന്ദനും സിപിഎമ്മും നടത്തിയ ശ്രമങ്ങളെല്ലാം പാഴായി പോയ ദുഖത്തിലാണ് ഇടതു കേന്ദ്രങ്ങള്‍. എം.വി.ഗോവിന്ദന്റെ അവതാരോദ്ദേശം തന്നെ മുസ്ലീംലീഗിനെ ഇടതുപക്ഷത്തേയ്ക്ക് എത്തിക്കുകയെന്നതാണെന്ന് തോന്നി പോകുന്ന തരത്തിലുള്ള വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും വരുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനും ചേരാത്ത തരത്തിലുള്ള മതപ്രീണന നയങ്ങളാണ് എ.വി.ഗോവിന്ദന്‍ തുടരുന്നതെന്ന് വ്യക്തമാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് പിന്നോട്ടു പോയെന്നും സിപിഎം മാത്രമാണ് അതിനെതിരെ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നതെന്നും വരുത്തി തീര്‍ക്കാനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചു കൊണ്ടിരുന്നത്.

അത് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റികൊണ്ട് ഏകസിവില്‍ കോഡ് വിഷയത്തിലെ സെമിനാറുകളില്‍ മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള സംഘടനകളെ ക്ഷണിക്കുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. എന്നാല്‍ മുസ്ലീംലീഗും , സമസ്തയും എടുത്ത നിലപാടുകള്‍ എം.വി.ഗോവിന്ദന് കടുത്ത അടിയായി മാറി . ഏക സിവില്‍ കോഡ് മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന വിഷയമെന്ന സിപിഎം തന്ത്രത്തെ അവര്‍ തള്ളുക മാത്രമല്ല ,സ്വന്തം നിലയ്ക്ക് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്തു. കോണ്‍ഗ്രസും അവരുടെ നയം പ്രഖ്യാപിച്ചതോടെ നാറി നാണം കെട്ട് വിളറിയ അവസ്ഥയിലായി എം.വി.ഗോവിന്ദന്‍. ഏകസിവില്‍ കോഡില്‍ മുസ്ലീംങ്ങളും രക്ഷാകര്‍ത്യത്ത്വം ഏറ്റെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ മന്ത്രി മുഹമ്മദ് റിയാസും ഇപ്പോള്‍ വേറേ വഴി തേടുന്നതായാണ് വിവരം.

ഏക വ്യക്തിനിയമത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്ത് രംഗത്തുവന്നതു ഹൈക്കമാന്‍ഡ് അനുമതിയോടെയായിരുന്നെന്ന് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ സിപിഎം പ്രചരണം അപ്രസക്തമായി. കോണ്‍ഗ്രസ്  ദേശീയ നേതൃത്വം അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നെന്ന രാഷ്ട്രീയ
പ്രചാരണം സിപിഎം ആരംഭിച്ചതോടെ ദേശീയ നേതൃത്വത്തോട് കെപിസിസി  അഭിപ്രായം തേടുകയായിരുന്നു. മണിപ്പുരിലായിരുന്ന രാഹുല്‍ ഗാന്ധിയും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തിരിച്ചെത്തിയ ശേഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശനോടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടും ആശങ്ക വേണ്ടെന്നു വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയും കെപിസിസിയും ഏക വ്യക്തിനിയമത്തെ എതിര്‍ക്കുമെന്നു കെ.സുധാകരന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

കേന്ദ്രനേതൃത്വം നയം വ്യക്തമാക്കിയതോടെ  മുസ്ലിം ലീഗ്, സമസ്ത, എപി സുന്നി വിഭാഗങ്ങളെ ബന്ധപ്പെട്ട കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ എന്നിവരുമായാണ് വേണുഗോപാല്‍ സംസാരിച്ചത്. മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും അവരെ മാത്രം ബാധിക്കുന്ന വിഷയമായിട്ടല്ല കോണ്‍ഗ്രസ് കാണുന്നതെന്നും വിശദീകരിച്ചു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ചകളിലെ മുഖ്യ വിഷയവും ഏക വ്യക്തിനിയമം തന്നെയായിരുന്നു.അതോടെ കാടിളക്കി വന്ന സിപിഎമ്മും ഗോവിന്ദനും ആവിയായിപ്പോയി.

ബിജെപി സര്‍ക്കാര്‍ നിയോഗിച്ച നിയമ കമ്മിഷന്‍ തന്നെ ഏക വ്യക്തിനിയമം പ്രായോഗികമല്ലെന്നു നേരത്തേ വിലയിരുത്തിയതാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഓര്‍മിപ്പിക്കുന്നത്. ഇന്നു ചേരുന്ന കെപിസിസി നേതൃയോഗം കൈക്കൊള്ളുന്ന പ്രക്ഷോഭ - പ്രചാരണ തീരുമാനങ്ങളും ഈ നിഗമനങ്ങളെ  അടിസ്ഥാനപ്പെടുത്തിയാകും.

അതേസമയം, ഏക വ്യക്തിനിയമത്തെ രാഷ്ട്രീയനേട്ടമാക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ മുന്‍ രാഷ്ട്രീയ നിലപാടുകളും  തിരിഞ്ഞുകൊത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലെ മെല്ലെപ്പോക്കിനെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. രണ്ടിനും കൃത്യമായി മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടോയെന്നു നിരീക്ഷിക്കുകയാണു സിപിഎം നേതാക്കള്‍.ഏക വ്യക്തിനിയമം വേണമെന്ന കടുത്ത നിലപാട് ഇഎംഎസും സുശീല ഗോപാലനുമൊക്കെ സ്വീകരിച്ചിരുന്നു. നിയമത്തിനുവേണ്ടി സിപിഎമ്മിന്റെ അന്നത്തെ വാദങ്ങളും ഇപ്പോഴത്തെ എതിര്‍പ്പും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985 ഏപ്രിലില്‍ ഷാബാനു കേസില്‍ വിധി വന്നതോടെയാണ് സിപിഎമ്മിന്റെ നയം ഇഎംഎസ് പ്രഖ്യാപിച്ചത്. ഏക വ്യക്തിനിയമത്തിനുവേണ്ടി പാര്‍ട്ടി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചിന്ത വാരികയിലെ ചോദ്യോത്തരപംക്തിയിലും പാര്‍ട്ടിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഏക വ്യക്തിനിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ഇഎംഎസ് എഴുതി. 1985ല്‍ ഏക വ്യക്തിനിയമത്തെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍, വ്യക്തിനിയമത്തിനുവേണ്ടി ജനങ്ങളെ അണിനിരത്താന്‍ എഴുത്തുകാരും അഭിഭാഷകരും പത്രപ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സതിയും ശൈശവ വിവാഹവും നിരോധിച്ചതു ജനങ്ങളുടെ പിന്തുണയോടെയല്ലെന്നും അദ്ദേഹം അന്ന് ഓര്‍മിപ്പിച്ചു.

'ചിന്ത'യിലെ മറുപടിയില്‍ ഏക വ്യക്തിനിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം നടത്തുന്ന സമരങ്ങള്‍ പ്രോത്സാഹനകരമാണെന്നും ഇഎംഎസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുശീല ഗോപാലന്‍ ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു വളരെ പ്രാധാന്യത്തോടെയാണു ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. 1985ല്‍ ഏക വ്യക്തിനിയമം നടപ്പാക്കാത്തതിനു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സിപിഎം പ്രചാരണം നടത്തിയിരുന്നു. ഇതൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

പൗരത്വ നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്‍കിയെങ്കിലും അതു നടപ്പാക്കാത്തതും ഈ ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സമരം ചെയ്തവര്‍ക്കെതിരെ 835 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 59 കേസുകള്‍ മാത്രമാണു പിന്‍വലിച്ചത്. കേസുകളില്‍ ഏറെയും മുസ്ലീം സമൂഹത്തിനെതിരെയാണെന്നതാണ് മറ്റൊരു കാര്യം. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന സിപിഎം നേതാക്കളുടെ വിശദീകരണവും സിപിഎമ്മിന് തന്നെ വിനയായിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയെ വനിതാ ലോകകപ്പിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...  (1 minute ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്  (20 minutes ago)

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (10 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (10 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (11 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (11 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (11 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (11 hours ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (11 hours ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (11 hours ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (12 hours ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (12 hours ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (12 hours ago)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍വച്ച് വെട്ടേറ്റ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങി  (12 hours ago)

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്  (12 hours ago)

Malayali Vartha Recommends