ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ, പ്രിയദർശൻ അങ്ങനെ ഒരുപാടാളുകൾ വന്നു; അന്ന് ഞാൻ ആദ്യം സന്തോഷിച്ചു; എനിക്കും സിനിമാ മേഖലയിൽ നിന്ന് ഒരാളുണ്ടല്ലോ എന്ന് കരുതി; അദ്ദേഹത്തെ ഏഴെട്ടു പ്രാവശ്യം വിളിച്ചു; ഭയങ്കര തിരക്കാണെന്ന മറുപടി പി എ നൽകി; ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരുതവണ കൂടി വിളിച്ചു; അപ്പോൾ സുരേഷ് ഗോപി പറഞ്ഞത് ഇതാണ്! തുറന്നടിച്ച് ഭീമൻ രഘു
ഇലക്ഷന് നിന്നപ്പോൾ പ്രചാരണ പരിപാടിക്കായി സുരേഷ് ഗോപിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടിയെ കുറിച്ച് വെളിപ്പെടുത്തി നടൻ ഭീമൻ രഘു . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ആദർശപരമായ വിയോജിപ്പ് കാരണമാണ് ബി.ജെ.പി വിട്ടത്. ചിന്തിക്കാൻ കഴിയുന്നവർക്ക് അവിടെ പ്രവർത്തിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. വിജയിക്കാൻ വേണ്ടിയല്ല ഞാൻ സത്യത്തിൽ അതിനകത്ത് വന്നത്. പക്ഷെ നമുക്കുള്ള കഴിവുകളെ കാണിക്കാൻ ഒരവസരം അവർ തരുന്നില്ല. അതാണ് അവിടെനിന്ന് മാറാനുള്ള കാരണം. ഭീമാ രഘു വ്യക്തമാക്കി . 22014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിരവധി കാര്യങ്ങളുണ്ടായി. പലയിടത്തും പാർട്ടി പ്രവർത്തകർ പോലും ഉണ്ടായിരുന്നില്ല. എന്നും കൂട്ടിച്ചേർത്തു.
ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ, പ്രിയദർശൻ...അങ്ങനെ ഒരുപാടാളുകൾ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു. എനിക്കും ഒരാളുണ്ടല്ലോ, സിനിമാ മേഖലയിൽനിന്ന് -സുരേഷ് ഗോപി. അദ്ദേഹത്തെ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എപ്പോഴും അദ്ദേഹത്തിന്റെ പി.എ ആണെടുത്തത്. അദ്ദേഹം ഭയങ്കര തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്. ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരുതവണ കൂടി വിളിച്ചു. അപ്പോൾ സുരേഷ് ഗോപിയെടുത്ത് സംസാരിച്ചു.
‘സുരേഷേ, ഇവിടുത്തെ ബഹളങ്ങളൊക്കെ കേൾക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ’ എന്നു ചോദിച്ചു. എന്നാൽ, പ്രധാനമന്ത്രിക്കൊപ്പം മറ്റു പ്രചാരണ ചുമതലകൾ ഏറ്റതിനാൽ വരാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’, ഭീമൻ രഘു പറഞ്ഞു. അങ്ങനെ പറയുന്ന ഒരാളെ പിന്നെ നിർബന്ധിക്കാൻ പറ്റില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.' കൂട്ടത്തിൽ വരുന്ന താഴെക്കിടയിൽ ഉള്ളവരോട് , ഗ്രാസ്റൂട്ട് ലെവൽ പ്രവര്ത്തിച്ചാലെ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു. അതിനു ഉദാഹരണം എൽ ഡി എഫ് ആണ്. താൻ അന്ന് അവിടെ പതിമൂവായിരം വോട്ട് പിടിച്ചിരുന്നു എന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha