.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു; പി വി അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു; മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎല്‍എ നേതൃത്വം നൽകുന്നു; ആരാണ് പി വി അൻവർ? തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
ആരാണ് പി വി അൻവർ? ഈ ചോദ്യം ചോദിച്ചിരിക്കുന്നത് ഞങ്ങൾ അല്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ്. മാധ്യമങ്ങള്‍ക്കെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ നീക്കങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷനേതാവ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.
മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎല്‍എ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നു. വെല്ലുവിളിക്കാൻ ആരാണ് പി വി അൻവറിന് ധൈര്യം കൊടുക്കുന്നത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
പോലീസ് നടപടിക്കെതിരെ ഹൈക്കോടതി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടപടികൾ പാലിക്കാതെ ഫോണുകൾ പിടിച്ചെടുക്കരുത് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകൻ വിശാഖന്റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
വിശാഖന്റെ ഫോൺ ഉടൻ വിട്ടു നൽകണമെന്ന് ഉത്തരവും കോടതിയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കും എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. പ്രതിയല്ലാത്ത ആളെ കസ്റ്റഡിയിൽ എടുക്കാൻ എങ്ങനെ സാധിക്കുമെന്നും പോലീസിനോട് ഹൈക്കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha