സർക്കാർ കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കി; കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള വാർത്തകൾ നാം ഓരോ ദിനവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയത്തിൽ നിർണായകമായ പ്രതികരണം നടത്തി രംഗത്ത് വന്നിരിക്കുകയാണ്. സർക്കാർ കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട് .സർക്കാരിന് , കെഎസ്ആർടിസിയോട് കടുത്ത അവഗണനയാണുള്ളത്.
ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി. മനപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോകുകയാണ് . ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് നിലപാട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. . സിൽവർലൈനിനെ എതിർത്തത് അത് സംസ്ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയായിരുന്നു.
വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയാകുകയാണ് . സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു . കെഎസ്ആർട്ടിസി പൂട്ടിക്കുക എന്നതാണ് സർക്കാർ നിപോട്. അതുകൊണ്ടാണ് മറ്റൊരു സ്ഥാപനം തുടങ്ങിയത്. ലാഭമുള്ള റൂട്ടുകൾ പുതിയ കമ്പനിയിലേക്ക് മാറ്റിയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 'പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണനയെ തുടര്‍ന്ന് സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടലിന്റെ വക്കിലാണ് ഉള്ളത് .
ഷെഡ്യൂളുകളെല്ലാം നിര്‍ത്തലാക്കി. സാധാരണക്കാരും വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനത്തെ തകര്‍ത്ത് തരിപ്പണമാക്കി .സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയോട് പെരുമാറുന്നത്, ഒരു ദയവും ഇല്ലാത്ത രീതിയിലാണ് . ശമ്പളവും പെന്‍ഷനും നല്‍കാനാകാത്ത സാഹചര്യമാണ് ഉള്ളത് . കെ.എസ്.ആര്‍.ടി.സി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വിഫ്റ്റ് ഉണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha