സുപ്രീംകോടതി രജിസട്രാര്‍ പോലും പഴികേള്‍ക്കേണ്ടി വന്ന എസ് എന്‍സി ലാവ്‌ലി്ന്‍ കേസിന്റെ വിചാരണ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ബെഞ്ചും ചര്‍ച്ചയാവുകയാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് നടന്ന അഴിമതിയെ കുറിച്ചുള്ള വാദം സുപ്രീം കോടതി 33 തവണ മാറ്റി വെച്ചതും ഏറെ വിവാദമായിരുന്നു
സുപ്രീംകോടതി രജിസട്രാര്‍ പോലും പഴികേള്‍ക്കേണ്ടി വന്ന എസ് എന്‍സി ലാവ്‌ലി്ന്‍ കേസിന്റെ വിചാരണ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ബെഞ്ചും ചര്‍ച്ചയാവുകയാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് നടന്ന അഴിമതിയെ കുറിച്ചുള്ള വാദം സുപ്രീം കോടതി 33 തവണ മാറ്റി വെച്ചതും ഏറെ വിവാദമായിരുന്നു. ഇടതുപക്ഷം ഏക സിവില്‍ കോഡില്‍ രാജ്യവ്യാപക േ്രപക്‌ഷോഭത്തിന് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ലാവലിന്‍ കേസിന്റെ വിചാരണ തീയ്യതിയും പുറത്തു വന്നത്. എന്തായാലും പിണറായിയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി തന്നെ എസ് ന്‍സി ലാവലിന്‍ തുടരുകയാണ്.
ലാവ്‌ലിന്‍ ലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കുമെന്ന വിവരമാണ് പുറത്തു വരുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായ വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്. ഈ മാസം 18ന് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. 33 തവണ മാറ്റി വച്ചതിന് ശേഷമാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉള്‍പ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.
2017 ഓഗസ്റ്റ് 23നാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അനന്തമായി വൈകുന്നതില്‍ സുപ്രീം കോടതി റജിസ്ട്രാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി ചീഫ് ജസ്റ്റിസിന് നേരത്തെ കത്തു നല്കിയിരുന്നു.കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് 2021 ഏപ്രിലില്‍ കക്ഷികള്‍ തീരുമാനിച്ച ശേഷവും അതുതന്നെ സംഭവിക്കുന്നതായി കത്തില്‍ പറയുന്നു.
മറ്റൊരു കേസ് ബെഞ്ചില്‍ വരാതെ ഒരു വര്‍ഷം താമസിപ്പിച്ച റജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നോട്ടിസും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാവ്ലിന്‍ കേസിലെ കാലതാമസവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനിടെ എസ്എന്‍സി ലാവ്‌ലിന്‍ കേസും സ്വര്‍ണക്കടത്തു കേസിലെ തുടര്‍വിചാരണയും കേരളത്തില്‍ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹര്‍ജിയും സുപ്രീം കോടതിയുടെ മുന്നിലെത്തിയിരുന്നു. 2018 ജനുവരിയില്‍ നോട്ടിസ് അയച്ച ശേഷം ലാവ്‌ലിന്‍ കേസ് ഇതുവരെ 32 തവണ മാറ്റി. സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. .
ലാവ്ലിന്‍ കേസില്‍ ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതെന്ന് ആരോപിച്ചാണ് സിബി ഐ സുപ്രീം കോടതിയെ സമീപിച്ചരിക്കുന്നത്.
കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു. തെളിവുണ്ടെന്നു വിലയിരുത്തിയശേഷ വും ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ലെന്നാണ് സിബി ഐ വാദിക്കുന്നത്.
കേസില്‍ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങള്‍ വിചാരണയില്‍ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയില്‍നിന്ന് ഒഴിവാക്കി. റിവിഷനല്‍ കോടതിയായി പ്രവര്‍ത്തിച്ച ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവര്‍ന്നെടുത്തു. അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. എന്നാല്‍, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുള്‍പ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജന്‍സിയുടേതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍, വസ്തുതാപരമായി തെളിവുകളുണ്ടായിട്ടും ചിലരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ് ഹൈക്കോടതി ചെയ്തത്. കുറ്റാരോപിതര്‍ക്കെതിരെ നടപടി തുടരാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം, തെളിവത്രയും പരിശോധിച്ച് കേസ് തീര്‍പ്പാക്കുകയാണു ഹൈക്കോടതിയും വിചാരണക്കോടതിയും ചെയ്തതെന്നാണ് സി ബി ഐ വാദിക്കുന്നത്.
https://www.facebook.com/Malayalivartha