Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്

27 SEPTEMBER 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 ലക്ഷം എനിക്ക് തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്

കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീന്‍, എം.കെ.കണ്ണന്‍ തുടങ്ങിയ സിപിഎമ്മിന്റെ വലിയ നേതാക്കളും ഇ.ഡി വലയില്‍ കുരുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സിഎംപിയില്‍ ആയിരുന്ന എം.കെ.കണ്ണനെ പാര്‍ട്ടി ലയനത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണം സഹകാരി എന്ന നിലയിലെ കരുത്താണ്. നിലവില്‍ കേരള ബാങ്ക് വൈസ് പ്രസിഡണ്ടാണ് കണ്ണന്‍.

ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷന്‍ പെട്ടെന്ന് അവര്‍ക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാര്‍ട്ടി അനുമതിയോടെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. സാധാരണ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി. അറസ്റ്റു രേഖപ്പെടുത്താറുള്ളത്. എന്നാല്‍, അരവിന്ദാക്ഷനെ ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി വിളിച്ചു വരുത്തയാണ് അറസ്റ്റുചെയ്തത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍നിന്നും അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങളും ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.

തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ എം.കെ.കണ്ണനോടു മറ്റന്നാള്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊയ്തീനെ വീണ്ടും വിളിപ്പിക്കും. പല വായ്പകളും അനുവദിച്ചത് മൊയ്തീന്‍, കണ്ണന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ ശുപാര്‍ശപ്രകാരമാണെന്നു കരുവന്നൂരിലെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തെയും സിപിഎം അവതരിപ്പിക്കുക. നിരോധനത്തെ എതിര്‍ത്തവരാണ് സിപിഎം. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലില്‍ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ചര്‍ച്ചയാണ് ഇഡി നടപടികള്‍ ഉയര്‍ത്തുന്നത്.

അരവിന്ദാക്ഷനും ജില്‍സിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ ബോധപൂര്‍വം കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതാണ് ഈ വകുപ്പുകള്‍. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇഡി അന്വേഷണത്തില്‍ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവടങ്ങളില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഇത് അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ അക്കൗണ്ടിലൂടെ 2015, 2016, 2017 വര്‍ഷങ്ങളില്‍ വലിയ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ട 50 ലക്ഷം രൂപയിലേറെ അരവിന്ദാക്ഷന്‍ അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയായിരുന്നെന്നാണ് ഇ.ഡി. ആരോപണം. അന്വേഷണവുമായി അരവിന്ദാക്ഷന്‍ സഹകരിച്ചില്ലെന്നും ആവശ്യപ്പെട്ടിട്ടും ആദായനികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ അക്കൗണ്ടന്റ് ജില്‍സ് കരുവന്നൂര്‍ ബാങ്കിലെ മൂന്ന് സി ക്ലാസ് അംഗത്വം ഒരേസമയം എടുത്തിരുന്നു. ഇതുവഴി ഒന്നരക്കോടി രൂപ വായ്പയായി എടുത്തു. ഇതിനുപുറമേ ജില്‍സിന്റെ അച്ഛന്‍, ഭാര്യ, മറ്റു നാലുപേര്‍ എന്നിവരുടെ പേരില്‍ 2.75 കോടിരൂപയും വായ്പയെടുത്തു. പലിശയടക്കം ഇത്തരത്തില്‍ 5.06 കോടി രൂപ ജില്‍സ് ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുണ്ട്. ഇതെല്ലാം ബിനാമി പണമാണെന്നാണ് ഇ.ഡി. ആരോപണം. അതേസമയം, കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്നവരെ കേരളത്തിന് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന് പരാതിക്കാനായ കെ.വി.സുരേഷ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും സര്‍ക്കാര്‍ പ്രതികള്‍ക്ക് സുഖവാസം ഉറപ്പാക്കാനും സാധ്യയുണ്ടെന്നാണ് പരാതിക്കാരന്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (14 minutes ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (23 minutes ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (2 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (2 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (2 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (2 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (2 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (5 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

Malayali Vartha Recommends