Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...

റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം; മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു

13 MARCH 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുവരെ ചിത്രത്തില്‍ പ്രതിപക്ഷത്തിന് വലിയ റോളില്ല. റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം പകച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മോദിയും അമിത്ഷായും ഇനിയും ആവനാഴിയിലെ ഏതൊക്കെ അസ്ത്രങ്ങളാണ് പുറത്തെടുക്കുക എന്നറിയാതെ കോണ്‍ഗ്രസും രാഹുലും അന്തംവിട്ടിരിക്കുകയാണ്. വടക്കേന്ത്യയില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് വണ്ടികയറിയത് ചുമ്മാതല്ല. ജനുവരി 23ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണം തന്റെ കയ്യിലാണെന്ന് ഊട്ടിയുറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് ചടങ്ങിന് പോയില്ലെങ്കിലും എതിര്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയും മറ്റുചിലര്‍ പിന്നീട് ദര്‍ശനം നടത്തുകയും ചെയ്തു. അങ്ങനെ തൊണ്ടയില്‍ നിന്ന് ഇറക്കാനും വയ്യ ഛര്‍ദ്ദിക്കാനും വയ്യ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ കുരുപൊട്ടുന്ന മറ്റൊരു പ്രഖ്യാപനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയത്. അദ്ദേഹം ഇന്ത്യാ മുന്നണി സഖ്യം അവസാനിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്, ഒറ്റദിവസം കൊണ്ട് പുതിയ സര്‍ക്കാരുണ്ടാക്കി.

നിതീഷിനെ നമ്പിനാല്‍ ഉജ്ജ്വലമായിരിക്കുമെന്ന് രാഹുലും ടീമും അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ മറ്റൊരു കരക്കമ്പി പ്രചരിക്കുന്നുണ്ട്, അതിങ്ങിനെയാണ്, ബിഹാറില്‍ നിതീഷിന് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോദിയും അമിത്ഷായും നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായതും പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് ഇന്ത്യ സഖ്യം രൂപീകരിച്ചതും പിന്നീട് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് നിതീഷ് കാലുവാരിയതും.

അതോടെ ഇന്ത്യാ സഖ്യം ഞാനും ജോജിയും തമ്മില്‍ അടിച്ച്പിരിഞ്ഞ് - എന്ന് പറഞ്ഞ പോലായി. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്കിതുവരെ ആയിട്ടില്ല. രാഹുലിന്റെ ഭാരത് ജോഡോ യാത്ര 2.0 നിക്കണോ, പോണോ എന്ന അവസ്ഥയിലായി. അതിനിടെ അജിത് പവാറിന്റെ എന്‍.സി.പിക്ക് പാര്‍ട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. അതോടെ ഇന്ത്യാ മുന്നണിക്കൊപ്പമുള്ള ശരത് പവാര്‍ ആപ്പിലായി. പവാര്‍ ബി.ജെ.പി സഖ്യത്തിലേക്ക് പോകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ആറ് എം.എല്‍.എമാര്‍ മുന്നണി വിട്ട് ബി.ജെ.പിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതോടെ അടുത്ത പ്രതിസന്ധി ഉടലെടുത്തു. അതിനിടെ കൂറുമാറ്റനിരോധന നിയമപ്രകാരം ആറ് പേരെയും അയോഗ്യരാക്കിയതോടെ കഷ്ടിച്ച് രക്ഷപെട്ടു. എങ്കിലും കാര്യങ്ങള്‍ അത്ര ഭംഗിയല്ല. മധ്യപ്രദേശില്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കമല്‍നാഥും മകനും ബി.ജെ.പിയില്‍ ചേരാനായി വിമാനം കയറി ഡല്‍ഹിയിലെത്തിയതാണ്.

ബി.ജെ.പിക്ക് കമല്‍നാഥിനോട് വലിയ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് ആ മലക്കംമറിച്ചില്‍ നടന്നില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പല നേതാക്കളും അസംതൃപ്തരാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പഴയ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിക്ക് ഈ ഗതികേട് ഉണ്ടാകുന്നത്.

മതേതരത്വവും ഗാന്ധിസവും ഉയര്‍ത്തിപ്പിടിക്കുമ്പോഴും മൃദുഹിന്ദുത്വം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അതുകൊണ്ട് ബി.ജെ.പി തെളിക്കുന്ന വഴിയിലൂടെ കോണ്‍ഗ്രസിന് പോകേണ്ടിവരുന്നു. അല്ലാതെ അവര്‍ക്ക് സ്വന്തമായി യാതൊരു നിലപാടുമില്ല. രാഹുല്‍ ഗാന്ധി ഒരു വഴിക്കൂടെ പാര്‍ട്ടിയെ ശക്തമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ചില നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോയിട്ടുണ്ടാകും. ഹിന്ദിഹൃദയഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായി.

കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രം ഭാരതരത്‌ന പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊരു കാരണം മാത്രമാണ്. അതിന് മുമ്പേ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് മുമ്പ് പറഞ്ഞല്ലോ. ആ തിരിച്ചടിയിലും വലിയ തിരിച്ചടി മോദി നല്‍കിയത് നരസിംഹറാവുവിന് ഭാരതരത്‌നം നല്‍കിയാണ്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് റാവു ആയിരുന്നു പ്രധാനമന്ത്രി.

13 ഭാഷകള്‍ സംസാരിക്കാനും എഴുതാനും അറിയാവുന്ന അദ്ദേഹം അന്നൊരക്ഷരവും മിണ്ടാതിരുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നത്. റാവു മരിച്ച ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും അദ്ദേഹത്തിന് അര്‍ഹമായതൊന്നും നല്‍കിയില്ല. എല്‍.കെ അദ്വാനിക്ക് കൂടി ഭാരതരത്‌നം പ്രഖ്യാപിച്ച് മോദി ഹിന്ദുത്വ ശക്തികളെയാകെ കയ്യിലെടുത്തു. അങ്ങനെ എല്ലാം കൊണ്ടും മോദി അജയ്യനായി യാത്ര തുടരുകയാണ്.

370 എന്ന മാന്ത്രിക സംഖ്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് മറികടക്കാനാണ് സര്‍ക്കാരിന്റെ അവസാന ലാപ്പില്‍ നരേന്ദ്രമോദി പരത്വഭേദഗതി നിയമം കളത്തിലിറക്കിയത്. അതോടെ പ്രതിപക്ഷം വണ്ടറടിച്ചിരിക്കുകയാണ്. കാരണം മോദി പെട്ടെന്ന് പെട്ടെന്നാണ് വിഷയങ്ങള്‍ മാറ്റിമറിക്കുന്നത്. ഇതില്‍ ഏത് ചര്‍ച്ച ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. ഒന്നിനെതിരെ ജനത്തെ സജ്ജമാക്കാന്‍ നോക്കുമ്പോഴേക്കും അടുത്ത മാലപ്പടക്കത്തിന് മോദി തിരികൊളുത്തിയിരിക്കും. അത് കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങിയപോലെ നില്‍ക്കുകയാണ് ഇന്ത്യാ മുന്നണി നേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്തേക്കും.....  (11 minutes ago)

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (9 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (9 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (11 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (11 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (11 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (11 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (12 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (12 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (13 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (13 hours ago)

Malayali Vartha Recommends