Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം; മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു

13 MARCH 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുവരെ ചിത്രത്തില്‍ പ്രതിപക്ഷത്തിന് വലിയ റോളില്ല. റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം പകച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മോദിയും അമിത്ഷായും ഇനിയും ആവനാഴിയിലെ ഏതൊക്കെ അസ്ത്രങ്ങളാണ് പുറത്തെടുക്കുക എന്നറിയാതെ കോണ്‍ഗ്രസും രാഹുലും അന്തംവിട്ടിരിക്കുകയാണ്. വടക്കേന്ത്യയില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് വണ്ടികയറിയത് ചുമ്മാതല്ല. ജനുവരി 23ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണം തന്റെ കയ്യിലാണെന്ന് ഊട്ടിയുറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് ചടങ്ങിന് പോയില്ലെങ്കിലും എതിര്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയും മറ്റുചിലര്‍ പിന്നീട് ദര്‍ശനം നടത്തുകയും ചെയ്തു. അങ്ങനെ തൊണ്ടയില്‍ നിന്ന് ഇറക്കാനും വയ്യ ഛര്‍ദ്ദിക്കാനും വയ്യ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ കുരുപൊട്ടുന്ന മറ്റൊരു പ്രഖ്യാപനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയത്. അദ്ദേഹം ഇന്ത്യാ മുന്നണി സഖ്യം അവസാനിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്, ഒറ്റദിവസം കൊണ്ട് പുതിയ സര്‍ക്കാരുണ്ടാക്കി.

നിതീഷിനെ നമ്പിനാല്‍ ഉജ്ജ്വലമായിരിക്കുമെന്ന് രാഹുലും ടീമും അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ മറ്റൊരു കരക്കമ്പി പ്രചരിക്കുന്നുണ്ട്, അതിങ്ങിനെയാണ്, ബിഹാറില്‍ നിതീഷിന് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോദിയും അമിത്ഷായും നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായതും പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് ഇന്ത്യ സഖ്യം രൂപീകരിച്ചതും പിന്നീട് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് നിതീഷ് കാലുവാരിയതും.

അതോടെ ഇന്ത്യാ സഖ്യം ഞാനും ജോജിയും തമ്മില്‍ അടിച്ച്പിരിഞ്ഞ് - എന്ന് പറഞ്ഞ പോലായി. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്കിതുവരെ ആയിട്ടില്ല. രാഹുലിന്റെ ഭാരത് ജോഡോ യാത്ര 2.0 നിക്കണോ, പോണോ എന്ന അവസ്ഥയിലായി. അതിനിടെ അജിത് പവാറിന്റെ എന്‍.സി.പിക്ക് പാര്‍ട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. അതോടെ ഇന്ത്യാ മുന്നണിക്കൊപ്പമുള്ള ശരത് പവാര്‍ ആപ്പിലായി. പവാര്‍ ബി.ജെ.പി സഖ്യത്തിലേക്ക് പോകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ആറ് എം.എല്‍.എമാര്‍ മുന്നണി വിട്ട് ബി.ജെ.പിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതോടെ അടുത്ത പ്രതിസന്ധി ഉടലെടുത്തു. അതിനിടെ കൂറുമാറ്റനിരോധന നിയമപ്രകാരം ആറ് പേരെയും അയോഗ്യരാക്കിയതോടെ കഷ്ടിച്ച് രക്ഷപെട്ടു. എങ്കിലും കാര്യങ്ങള്‍ അത്ര ഭംഗിയല്ല. മധ്യപ്രദേശില്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കമല്‍നാഥും മകനും ബി.ജെ.പിയില്‍ ചേരാനായി വിമാനം കയറി ഡല്‍ഹിയിലെത്തിയതാണ്.

ബി.ജെ.പിക്ക് കമല്‍നാഥിനോട് വലിയ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് ആ മലക്കംമറിച്ചില്‍ നടന്നില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പല നേതാക്കളും അസംതൃപ്തരാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പഴയ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിക്ക് ഈ ഗതികേട് ഉണ്ടാകുന്നത്.

മതേതരത്വവും ഗാന്ധിസവും ഉയര്‍ത്തിപ്പിടിക്കുമ്പോഴും മൃദുഹിന്ദുത്വം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അതുകൊണ്ട് ബി.ജെ.പി തെളിക്കുന്ന വഴിയിലൂടെ കോണ്‍ഗ്രസിന് പോകേണ്ടിവരുന്നു. അല്ലാതെ അവര്‍ക്ക് സ്വന്തമായി യാതൊരു നിലപാടുമില്ല. രാഹുല്‍ ഗാന്ധി ഒരു വഴിക്കൂടെ പാര്‍ട്ടിയെ ശക്തമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ചില നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോയിട്ടുണ്ടാകും. ഹിന്ദിഹൃദയഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായി.

കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രം ഭാരതരത്‌ന പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊരു കാരണം മാത്രമാണ്. അതിന് മുമ്പേ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് മുമ്പ് പറഞ്ഞല്ലോ. ആ തിരിച്ചടിയിലും വലിയ തിരിച്ചടി മോദി നല്‍കിയത് നരസിംഹറാവുവിന് ഭാരതരത്‌നം നല്‍കിയാണ്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് റാവു ആയിരുന്നു പ്രധാനമന്ത്രി.

13 ഭാഷകള്‍ സംസാരിക്കാനും എഴുതാനും അറിയാവുന്ന അദ്ദേഹം അന്നൊരക്ഷരവും മിണ്ടാതിരുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നത്. റാവു മരിച്ച ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും അദ്ദേഹത്തിന് അര്‍ഹമായതൊന്നും നല്‍കിയില്ല. എല്‍.കെ അദ്വാനിക്ക് കൂടി ഭാരതരത്‌നം പ്രഖ്യാപിച്ച് മോദി ഹിന്ദുത്വ ശക്തികളെയാകെ കയ്യിലെടുത്തു. അങ്ങനെ എല്ലാം കൊണ്ടും മോദി അജയ്യനായി യാത്ര തുടരുകയാണ്.

370 എന്ന മാന്ത്രിക സംഖ്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് മറികടക്കാനാണ് സര്‍ക്കാരിന്റെ അവസാന ലാപ്പില്‍ നരേന്ദ്രമോദി പരത്വഭേദഗതി നിയമം കളത്തിലിറക്കിയത്. അതോടെ പ്രതിപക്ഷം വണ്ടറടിച്ചിരിക്കുകയാണ്. കാരണം മോദി പെട്ടെന്ന് പെട്ടെന്നാണ് വിഷയങ്ങള്‍ മാറ്റിമറിക്കുന്നത്. ഇതില്‍ ഏത് ചര്‍ച്ച ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. ഒന്നിനെതിരെ ജനത്തെ സജ്ജമാക്കാന്‍ നോക്കുമ്പോഴേക്കും അടുത്ത മാലപ്പടക്കത്തിന് മോദി തിരികൊളുത്തിയിരിക്കും. അത് കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങിയപോലെ നില്‍ക്കുകയാണ് ഇന്ത്യാ മുന്നണി നേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (1 hour ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (1 hour ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (1 hour ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (3 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (3 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (3 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (3 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (4 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (4 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (4 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (5 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (5 hours ago)

Malayali Vartha Recommends