Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം; മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു

13 MARCH 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുവരെ ചിത്രത്തില്‍ പ്രതിപക്ഷത്തിന് വലിയ റോളില്ല. റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം പകച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മോദിയും അമിത്ഷായും ഇനിയും ആവനാഴിയിലെ ഏതൊക്കെ അസ്ത്രങ്ങളാണ് പുറത്തെടുക്കുക എന്നറിയാതെ കോണ്‍ഗ്രസും രാഹുലും അന്തംവിട്ടിരിക്കുകയാണ്. വടക്കേന്ത്യയില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് വണ്ടികയറിയത് ചുമ്മാതല്ല. ജനുവരി 23ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണം തന്റെ കയ്യിലാണെന്ന് ഊട്ടിയുറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് ചടങ്ങിന് പോയില്ലെങ്കിലും എതിര്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയും മറ്റുചിലര്‍ പിന്നീട് ദര്‍ശനം നടത്തുകയും ചെയ്തു. അങ്ങനെ തൊണ്ടയില്‍ നിന്ന് ഇറക്കാനും വയ്യ ഛര്‍ദ്ദിക്കാനും വയ്യ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ കുരുപൊട്ടുന്ന മറ്റൊരു പ്രഖ്യാപനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയത്. അദ്ദേഹം ഇന്ത്യാ മുന്നണി സഖ്യം അവസാനിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്, ഒറ്റദിവസം കൊണ്ട് പുതിയ സര്‍ക്കാരുണ്ടാക്കി.

നിതീഷിനെ നമ്പിനാല്‍ ഉജ്ജ്വലമായിരിക്കുമെന്ന് രാഹുലും ടീമും അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ മറ്റൊരു കരക്കമ്പി പ്രചരിക്കുന്നുണ്ട്, അതിങ്ങിനെയാണ്, ബിഹാറില്‍ നിതീഷിന് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോദിയും അമിത്ഷായും നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായതും പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് ഇന്ത്യ സഖ്യം രൂപീകരിച്ചതും പിന്നീട് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് നിതീഷ് കാലുവാരിയതും.

അതോടെ ഇന്ത്യാ സഖ്യം ഞാനും ജോജിയും തമ്മില്‍ അടിച്ച്പിരിഞ്ഞ് - എന്ന് പറഞ്ഞ പോലായി. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്കിതുവരെ ആയിട്ടില്ല. രാഹുലിന്റെ ഭാരത് ജോഡോ യാത്ര 2.0 നിക്കണോ, പോണോ എന്ന അവസ്ഥയിലായി. അതിനിടെ അജിത് പവാറിന്റെ എന്‍.സി.പിക്ക് പാര്‍ട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. അതോടെ ഇന്ത്യാ മുന്നണിക്കൊപ്പമുള്ള ശരത് പവാര്‍ ആപ്പിലായി. പവാര്‍ ബി.ജെ.പി സഖ്യത്തിലേക്ക് പോകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ആറ് എം.എല്‍.എമാര്‍ മുന്നണി വിട്ട് ബി.ജെ.പിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതോടെ അടുത്ത പ്രതിസന്ധി ഉടലെടുത്തു. അതിനിടെ കൂറുമാറ്റനിരോധന നിയമപ്രകാരം ആറ് പേരെയും അയോഗ്യരാക്കിയതോടെ കഷ്ടിച്ച് രക്ഷപെട്ടു. എങ്കിലും കാര്യങ്ങള്‍ അത്ര ഭംഗിയല്ല. മധ്യപ്രദേശില്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കമല്‍നാഥും മകനും ബി.ജെ.പിയില്‍ ചേരാനായി വിമാനം കയറി ഡല്‍ഹിയിലെത്തിയതാണ്.

ബി.ജെ.പിക്ക് കമല്‍നാഥിനോട് വലിയ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് ആ മലക്കംമറിച്ചില്‍ നടന്നില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പല നേതാക്കളും അസംതൃപ്തരാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പഴയ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിക്ക് ഈ ഗതികേട് ഉണ്ടാകുന്നത്.

മതേതരത്വവും ഗാന്ധിസവും ഉയര്‍ത്തിപ്പിടിക്കുമ്പോഴും മൃദുഹിന്ദുത്വം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അതുകൊണ്ട് ബി.ജെ.പി തെളിക്കുന്ന വഴിയിലൂടെ കോണ്‍ഗ്രസിന് പോകേണ്ടിവരുന്നു. അല്ലാതെ അവര്‍ക്ക് സ്വന്തമായി യാതൊരു നിലപാടുമില്ല. രാഹുല്‍ ഗാന്ധി ഒരു വഴിക്കൂടെ പാര്‍ട്ടിയെ ശക്തമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ചില നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോയിട്ടുണ്ടാകും. ഹിന്ദിഹൃദയഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായി.

കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രം ഭാരതരത്‌ന പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊരു കാരണം മാത്രമാണ്. അതിന് മുമ്പേ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് മുമ്പ് പറഞ്ഞല്ലോ. ആ തിരിച്ചടിയിലും വലിയ തിരിച്ചടി മോദി നല്‍കിയത് നരസിംഹറാവുവിന് ഭാരതരത്‌നം നല്‍കിയാണ്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് റാവു ആയിരുന്നു പ്രധാനമന്ത്രി.

13 ഭാഷകള്‍ സംസാരിക്കാനും എഴുതാനും അറിയാവുന്ന അദ്ദേഹം അന്നൊരക്ഷരവും മിണ്ടാതിരുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നത്. റാവു മരിച്ച ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും അദ്ദേഹത്തിന് അര്‍ഹമായതൊന്നും നല്‍കിയില്ല. എല്‍.കെ അദ്വാനിക്ക് കൂടി ഭാരതരത്‌നം പ്രഖ്യാപിച്ച് മോദി ഹിന്ദുത്വ ശക്തികളെയാകെ കയ്യിലെടുത്തു. അങ്ങനെ എല്ലാം കൊണ്ടും മോദി അജയ്യനായി യാത്ര തുടരുകയാണ്.

370 എന്ന മാന്ത്രിക സംഖ്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് മറികടക്കാനാണ് സര്‍ക്കാരിന്റെ അവസാന ലാപ്പില്‍ നരേന്ദ്രമോദി പരത്വഭേദഗതി നിയമം കളത്തിലിറക്കിയത്. അതോടെ പ്രതിപക്ഷം വണ്ടറടിച്ചിരിക്കുകയാണ്. കാരണം മോദി പെട്ടെന്ന് പെട്ടെന്നാണ് വിഷയങ്ങള്‍ മാറ്റിമറിക്കുന്നത്. ഇതില്‍ ഏത് ചര്‍ച്ച ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. ഒന്നിനെതിരെ ജനത്തെ സജ്ജമാക്കാന്‍ നോക്കുമ്പോഴേക്കും അടുത്ത മാലപ്പടക്കത്തിന് മോദി തിരികൊളുത്തിയിരിക്കും. അത് കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങിയപോലെ നില്‍ക്കുകയാണ് ഇന്ത്യാ മുന്നണി നേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (27 minutes ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (48 minutes ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (58 minutes ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (1 hour ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (1 hour ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (1 hour ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (1 hour ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (1 hour ago)

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ 2 മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (1 hour ago)

മിന്നല്‍ പ്രളയത്തില്‍ മരണം  (1 hour ago)

തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ...  (2 hours ago)

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (2 hours ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (3 hours ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (3 hours ago)

പവന് 400 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends