Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..


ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..

റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം; മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു

13 MARCH 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുവരെ ചിത്രത്തില്‍ പ്രതിപക്ഷത്തിന് വലിയ റോളില്ല. റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം പകച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മോദിയും അമിത്ഷായും ഇനിയും ആവനാഴിയിലെ ഏതൊക്കെ അസ്ത്രങ്ങളാണ് പുറത്തെടുക്കുക എന്നറിയാതെ കോണ്‍ഗ്രസും രാഹുലും അന്തംവിട്ടിരിക്കുകയാണ്. വടക്കേന്ത്യയില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് വണ്ടികയറിയത് ചുമ്മാതല്ല. ജനുവരി 23ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണം തന്റെ കയ്യിലാണെന്ന് ഊട്ടിയുറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് ചടങ്ങിന് പോയില്ലെങ്കിലും എതിര്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയും മറ്റുചിലര്‍ പിന്നീട് ദര്‍ശനം നടത്തുകയും ചെയ്തു. അങ്ങനെ തൊണ്ടയില്‍ നിന്ന് ഇറക്കാനും വയ്യ ഛര്‍ദ്ദിക്കാനും വയ്യ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ കുരുപൊട്ടുന്ന മറ്റൊരു പ്രഖ്യാപനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയത്. അദ്ദേഹം ഇന്ത്യാ മുന്നണി സഖ്യം അവസാനിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്, ഒറ്റദിവസം കൊണ്ട് പുതിയ സര്‍ക്കാരുണ്ടാക്കി.

നിതീഷിനെ നമ്പിനാല്‍ ഉജ്ജ്വലമായിരിക്കുമെന്ന് രാഹുലും ടീമും അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ മറ്റൊരു കരക്കമ്പി പ്രചരിക്കുന്നുണ്ട്, അതിങ്ങിനെയാണ്, ബിഹാറില്‍ നിതീഷിന് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോദിയും അമിത്ഷായും നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായതും പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് ഇന്ത്യ സഖ്യം രൂപീകരിച്ചതും പിന്നീട് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് നിതീഷ് കാലുവാരിയതും.

അതോടെ ഇന്ത്യാ സഖ്യം ഞാനും ജോജിയും തമ്മില്‍ അടിച്ച്പിരിഞ്ഞ് - എന്ന് പറഞ്ഞ പോലായി. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്കിതുവരെ ആയിട്ടില്ല. രാഹുലിന്റെ ഭാരത് ജോഡോ യാത്ര 2.0 നിക്കണോ, പോണോ എന്ന അവസ്ഥയിലായി. അതിനിടെ അജിത് പവാറിന്റെ എന്‍.സി.പിക്ക് പാര്‍ട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. അതോടെ ഇന്ത്യാ മുന്നണിക്കൊപ്പമുള്ള ശരത് പവാര്‍ ആപ്പിലായി. പവാര്‍ ബി.ജെ.പി സഖ്യത്തിലേക്ക് പോകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ആറ് എം.എല്‍.എമാര്‍ മുന്നണി വിട്ട് ബി.ജെ.പിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതോടെ അടുത്ത പ്രതിസന്ധി ഉടലെടുത്തു. അതിനിടെ കൂറുമാറ്റനിരോധന നിയമപ്രകാരം ആറ് പേരെയും അയോഗ്യരാക്കിയതോടെ കഷ്ടിച്ച് രക്ഷപെട്ടു. എങ്കിലും കാര്യങ്ങള്‍ അത്ര ഭംഗിയല്ല. മധ്യപ്രദേശില്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കമല്‍നാഥും മകനും ബി.ജെ.പിയില്‍ ചേരാനായി വിമാനം കയറി ഡല്‍ഹിയിലെത്തിയതാണ്.

ബി.ജെ.പിക്ക് കമല്‍നാഥിനോട് വലിയ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് ആ മലക്കംമറിച്ചില്‍ നടന്നില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പല നേതാക്കളും അസംതൃപ്തരാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പഴയ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിക്ക് ഈ ഗതികേട് ഉണ്ടാകുന്നത്.

മതേതരത്വവും ഗാന്ധിസവും ഉയര്‍ത്തിപ്പിടിക്കുമ്പോഴും മൃദുഹിന്ദുത്വം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അതുകൊണ്ട് ബി.ജെ.പി തെളിക്കുന്ന വഴിയിലൂടെ കോണ്‍ഗ്രസിന് പോകേണ്ടിവരുന്നു. അല്ലാതെ അവര്‍ക്ക് സ്വന്തമായി യാതൊരു നിലപാടുമില്ല. രാഹുല്‍ ഗാന്ധി ഒരു വഴിക്കൂടെ പാര്‍ട്ടിയെ ശക്തമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ചില നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോയിട്ടുണ്ടാകും. ഹിന്ദിഹൃദയഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായി.

കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രം ഭാരതരത്‌ന പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊരു കാരണം മാത്രമാണ്. അതിന് മുമ്പേ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് മുമ്പ് പറഞ്ഞല്ലോ. ആ തിരിച്ചടിയിലും വലിയ തിരിച്ചടി മോദി നല്‍കിയത് നരസിംഹറാവുവിന് ഭാരതരത്‌നം നല്‍കിയാണ്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് റാവു ആയിരുന്നു പ്രധാനമന്ത്രി.

13 ഭാഷകള്‍ സംസാരിക്കാനും എഴുതാനും അറിയാവുന്ന അദ്ദേഹം അന്നൊരക്ഷരവും മിണ്ടാതിരുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നത്. റാവു മരിച്ച ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും അദ്ദേഹത്തിന് അര്‍ഹമായതൊന്നും നല്‍കിയില്ല. എല്‍.കെ അദ്വാനിക്ക് കൂടി ഭാരതരത്‌നം പ്രഖ്യാപിച്ച് മോദി ഹിന്ദുത്വ ശക്തികളെയാകെ കയ്യിലെടുത്തു. അങ്ങനെ എല്ലാം കൊണ്ടും മോദി അജയ്യനായി യാത്ര തുടരുകയാണ്.

370 എന്ന മാന്ത്രിക സംഖ്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് മറികടക്കാനാണ് സര്‍ക്കാരിന്റെ അവസാന ലാപ്പില്‍ നരേന്ദ്രമോദി പരത്വഭേദഗതി നിയമം കളത്തിലിറക്കിയത്. അതോടെ പ്രതിപക്ഷം വണ്ടറടിച്ചിരിക്കുകയാണ്. കാരണം മോദി പെട്ടെന്ന് പെട്ടെന്നാണ് വിഷയങ്ങള്‍ മാറ്റിമറിക്കുന്നത്. ഇതില്‍ ഏത് ചര്‍ച്ച ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. ഒന്നിനെതിരെ ജനത്തെ സജ്ജമാക്കാന്‍ നോക്കുമ്പോഴേക്കും അടുത്ത മാലപ്പടക്കത്തിന് മോദി തിരികൊളുത്തിയിരിക്കും. അത് കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങിയപോലെ നില്‍ക്കുകയാണ് ഇന്ത്യാ മുന്നണി നേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (7 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (7 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (7 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (8 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (9 hours ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 hours ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (11 hours ago)

1945 മെയ് 8 - VE ദിനം  (11 hours ago)

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍  (12 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്  (12 hours ago)

നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...  (12 hours ago)

ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ...  (13 hours ago)

നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍  (13 hours ago)

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത പാകിസ്ഥാനെ പ്രതിരോധിച്ച് ഇന്ത്യന്‍ സേന  (13 hours ago)

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു: മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (13 hours ago)

Malayali Vartha Recommends