Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്? വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്?

29 JANUARY 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്.  മധ്യകേരളത്തില്‍ നിന്നുള്ള ഈ മഹാമന്ത്രിക്ക് ഷെറിന്‍  സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവരണമെന്ന് എന്താണ് താല്‍പര്യം. വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്. ഷെറിന് വഴിവിട്ട് പലതവണ ജാമ്യം അനുവദിക്കാന്‍ ചരടുവലിച്ചിരുന്നതും ഇതേ സഖാവ് മന്ത്രിതന്നെയായിരുന്നു. പതിനാല് വര്‍ഷം ജയിലില്‍ കിടന്നു എന്ന ഏക കാരണത്തിലാണ് ഷെറിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിടാന്‍ പിണറായി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഷെറിന്‍ എന്ന സൗന്ദര്യധാമം എക്കാലത്തും ജയിലില്‍ പ്രശ്‌നക്കാരിയായിരുന്നു. അതേസമയം ജയിലിനുള്ളിലും ഷെറിനോട് പ്രത്യേക വാല്‍സല്യവും കരുതലും  ചൊരിഞ്ഞുകൊണ്ടിരുന്ന പുരുഷ വാര്‍ഡന്‍മാരുമുണ്ടായിരുന്നു. നിറത്തിനു മങ്ങലേല്‍ക്കാതിരിക്കാന്‍ ജയിലില്‍ കുട, മൊബൈല്‍ ഫോണ്‍, ഇഷ്ടഭക്ഷണം, അടുക്കളപ്പണി എന്ന പേരില്‍ സ്ഥിരം വിശ്രമം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഷെറിന് കൊടുക്കാന്‍ സിപിഎം നേതാക്കളില്‍ പലരുടെയും  ഇടപെടലുണ്ടായിരുന്നു.  ഷെറിന് മൂന്നു ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നു. ഷെറിന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

ഇത്തരമൊരു പ്രതിയെയാണ് പിണറായി മന്ത്രിസഭയിലെ വിവാദമന്ത്രി മോചിപ്പിക്കാന്‍ പച്ചക്കൊടി കൊടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ സംസ്ഥാനത്ത് പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ ലഭിച്ചു. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍ ഇവര്‍ക്കു മാത്രം ആനുകൂല്യമായി ലഭിച്ചു. കൂടാതെ  ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഇതിനൊക്കെ പിന്നില്‍ പിണറായി മന്ത്രിസഭയിലെ മഹാനായ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു.

കേരളത്തെ നടുക്കിയ കൊലക്കേസുകളില്‍ ഓര്‍ക്കപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ മലയാളിയായിരുന്ന ചെറിയനാട് ഭാസ്‌കരകാരണവരുടെ ക്രൂരമായ കൊലപാതകം.പ്രണയവും പകയും കൊലയും കൂടിക്കലര്‍ന്ന് സിനിമാക്കഥപോലെ സംഭവബഹുലമായിരുന്ന കൊലയായിരുന്നു അത്. കാരണവരുടെ  ഇളയ മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാംപ്രതി. സുഹൃത്തുക്കളായിരുന്ന   കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി, സുഹൃത്തുക്കളായ എറണാകുളം ഏലൂര്‍ സ്വദേശി ഷാനു റഷീദ്, കളമശേരി സ്വദേശി നിഥിന്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
ഷെറിന്‍ പുറത്തിറങ്ങി സുഖമായി ജീവിക്കാന്‍ പോകുന്ന സാഹചര്യത്തിലും കൂട്ടുപ്രതികള്‍ സെന്‍ട്രല്‍  ജയിലില്‍തന്നെ  തുടരുമെന്നതാണ് കൗതുകകരം. അതായത് ഒന്നാം പ്രതി വീട്ടിലും കൂട്ടുപ്രതികള്‍ ജയിലിലും.

പിണറായി സര്‍ക്കാരില്‍ ഇഷ്ടക്കാരുണ്ടെങ്കില്‍ ഏതു കൊടുംപാതകിക്കും ജയില്‍ നിന്ന് ഇറങ്ങി വിഹരിക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ.96 സാക്ഷികളും 12 രേഖകളുമുണ്ടായിരുന്ന കേസില്‍ ഏഴുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി 2010-ല്‍ പ്രത്യേക അതിവേഗകോടതി ശിക്ഷവിധിച്ചു. നാലു ജയിലുകളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചപ്പോള്‍ അവിടെയൊക്കെ ഷെറിന്‍ പ്രശ്‌നക്കാരിയായിരുന്ന. അവസാനം കണ്ണൂര്‍ വനിതാജയിലിലായിരുന്നു ഷെറിന്‍. ജീവപര്യന്തം ശിക്ഷനല്‍കിക്കൊണ്ടുള്ള വിധിയില്‍,  2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ജൂണ്‍ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു.

കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ജീവിതാവസാനംവരെയെന്ന് പ്രത്യേകം പറയാത്തതിനാല്‍ ശിക്ഷയിളവ് അനുവദിക്കാനാകുമെന്നാണ് നിയമവകുപ്പ് അറിയിച്ചത്. മരുമകളായ ഷെറിന്റെ അവിഹിതബന്ധങ്ങളും  പ്രണയവും സാമ്പത്തിക ഇടപാടുകളും കാരണവര്‍ അറിഞ്ഞതോടെയാണ് കാരണവരെ അരും കൊലചെയ്യാന്‍  പ്രതികള്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതും പട്ടികളെ മയക്കാന്‍ മരുന്നുനല്‍കിയതും ഷെറിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടിയ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് കാരണവരെ കൊല്ലുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (15 minutes ago)

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (7 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (7 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (7 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (7 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (7 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (7 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (7 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (7 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (7 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (7 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (7 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (9 hours ago)

Malayali Vartha Recommends