Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്? വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്?

29 JANUARY 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്.  മധ്യകേരളത്തില്‍ നിന്നുള്ള ഈ മഹാമന്ത്രിക്ക് ഷെറിന്‍  സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവരണമെന്ന് എന്താണ് താല്‍പര്യം. വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്. ഷെറിന് വഴിവിട്ട് പലതവണ ജാമ്യം അനുവദിക്കാന്‍ ചരടുവലിച്ചിരുന്നതും ഇതേ സഖാവ് മന്ത്രിതന്നെയായിരുന്നു. പതിനാല് വര്‍ഷം ജയിലില്‍ കിടന്നു എന്ന ഏക കാരണത്തിലാണ് ഷെറിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിടാന്‍ പിണറായി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഷെറിന്‍ എന്ന സൗന്ദര്യധാമം എക്കാലത്തും ജയിലില്‍ പ്രശ്‌നക്കാരിയായിരുന്നു. അതേസമയം ജയിലിനുള്ളിലും ഷെറിനോട് പ്രത്യേക വാല്‍സല്യവും കരുതലും  ചൊരിഞ്ഞുകൊണ്ടിരുന്ന പുരുഷ വാര്‍ഡന്‍മാരുമുണ്ടായിരുന്നു. നിറത്തിനു മങ്ങലേല്‍ക്കാതിരിക്കാന്‍ ജയിലില്‍ കുട, മൊബൈല്‍ ഫോണ്‍, ഇഷ്ടഭക്ഷണം, അടുക്കളപ്പണി എന്ന പേരില്‍ സ്ഥിരം വിശ്രമം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഷെറിന് കൊടുക്കാന്‍ സിപിഎം നേതാക്കളില്‍ പലരുടെയും  ഇടപെടലുണ്ടായിരുന്നു.  ഷെറിന് മൂന്നു ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നു. ഷെറിന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

ഇത്തരമൊരു പ്രതിയെയാണ് പിണറായി മന്ത്രിസഭയിലെ വിവാദമന്ത്രി മോചിപ്പിക്കാന്‍ പച്ചക്കൊടി കൊടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ സംസ്ഥാനത്ത് പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ ലഭിച്ചു. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍ ഇവര്‍ക്കു മാത്രം ആനുകൂല്യമായി ലഭിച്ചു. കൂടാതെ  ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഇതിനൊക്കെ പിന്നില്‍ പിണറായി മന്ത്രിസഭയിലെ മഹാനായ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു.

കേരളത്തെ നടുക്കിയ കൊലക്കേസുകളില്‍ ഓര്‍ക്കപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ മലയാളിയായിരുന്ന ചെറിയനാട് ഭാസ്‌കരകാരണവരുടെ ക്രൂരമായ കൊലപാതകം.പ്രണയവും പകയും കൊലയും കൂടിക്കലര്‍ന്ന് സിനിമാക്കഥപോലെ സംഭവബഹുലമായിരുന്ന കൊലയായിരുന്നു അത്. കാരണവരുടെ  ഇളയ മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാംപ്രതി. സുഹൃത്തുക്കളായിരുന്ന   കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി, സുഹൃത്തുക്കളായ എറണാകുളം ഏലൂര്‍ സ്വദേശി ഷാനു റഷീദ്, കളമശേരി സ്വദേശി നിഥിന്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
ഷെറിന്‍ പുറത്തിറങ്ങി സുഖമായി ജീവിക്കാന്‍ പോകുന്ന സാഹചര്യത്തിലും കൂട്ടുപ്രതികള്‍ സെന്‍ട്രല്‍  ജയിലില്‍തന്നെ  തുടരുമെന്നതാണ് കൗതുകകരം. അതായത് ഒന്നാം പ്രതി വീട്ടിലും കൂട്ടുപ്രതികള്‍ ജയിലിലും.

പിണറായി സര്‍ക്കാരില്‍ ഇഷ്ടക്കാരുണ്ടെങ്കില്‍ ഏതു കൊടുംപാതകിക്കും ജയില്‍ നിന്ന് ഇറങ്ങി വിഹരിക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ.96 സാക്ഷികളും 12 രേഖകളുമുണ്ടായിരുന്ന കേസില്‍ ഏഴുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി 2010-ല്‍ പ്രത്യേക അതിവേഗകോടതി ശിക്ഷവിധിച്ചു. നാലു ജയിലുകളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചപ്പോള്‍ അവിടെയൊക്കെ ഷെറിന്‍ പ്രശ്‌നക്കാരിയായിരുന്ന. അവസാനം കണ്ണൂര്‍ വനിതാജയിലിലായിരുന്നു ഷെറിന്‍. ജീവപര്യന്തം ശിക്ഷനല്‍കിക്കൊണ്ടുള്ള വിധിയില്‍,  2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ജൂണ്‍ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു.

കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ജീവിതാവസാനംവരെയെന്ന് പ്രത്യേകം പറയാത്തതിനാല്‍ ശിക്ഷയിളവ് അനുവദിക്കാനാകുമെന്നാണ് നിയമവകുപ്പ് അറിയിച്ചത്. മരുമകളായ ഷെറിന്റെ അവിഹിതബന്ധങ്ങളും  പ്രണയവും സാമ്പത്തിക ഇടപാടുകളും കാരണവര്‍ അറിഞ്ഞതോടെയാണ് കാരണവരെ അരും കൊലചെയ്യാന്‍  പ്രതികള്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതും പട്ടികളെ മയക്കാന്‍ മരുന്നുനല്‍കിയതും ഷെറിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടിയ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് കാരണവരെ കൊല്ലുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (1 hour ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (2 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (3 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (3 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (3 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (3 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (4 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (4 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (4 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (4 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (4 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (4 hours ago)

Malayali Vartha Recommends