Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്? വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്?

29 JANUARY 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്.  മധ്യകേരളത്തില്‍ നിന്നുള്ള ഈ മഹാമന്ത്രിക്ക് ഷെറിന്‍  സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവരണമെന്ന് എന്താണ് താല്‍പര്യം. വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്. ഷെറിന് വഴിവിട്ട് പലതവണ ജാമ്യം അനുവദിക്കാന്‍ ചരടുവലിച്ചിരുന്നതും ഇതേ സഖാവ് മന്ത്രിതന്നെയായിരുന്നു. പതിനാല് വര്‍ഷം ജയിലില്‍ കിടന്നു എന്ന ഏക കാരണത്തിലാണ് ഷെറിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിടാന്‍ പിണറായി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഷെറിന്‍ എന്ന സൗന്ദര്യധാമം എക്കാലത്തും ജയിലില്‍ പ്രശ്‌നക്കാരിയായിരുന്നു. അതേസമയം ജയിലിനുള്ളിലും ഷെറിനോട് പ്രത്യേക വാല്‍സല്യവും കരുതലും  ചൊരിഞ്ഞുകൊണ്ടിരുന്ന പുരുഷ വാര്‍ഡന്‍മാരുമുണ്ടായിരുന്നു. നിറത്തിനു മങ്ങലേല്‍ക്കാതിരിക്കാന്‍ ജയിലില്‍ കുട, മൊബൈല്‍ ഫോണ്‍, ഇഷ്ടഭക്ഷണം, അടുക്കളപ്പണി എന്ന പേരില്‍ സ്ഥിരം വിശ്രമം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഷെറിന് കൊടുക്കാന്‍ സിപിഎം നേതാക്കളില്‍ പലരുടെയും  ഇടപെടലുണ്ടായിരുന്നു.  ഷെറിന് മൂന്നു ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നു. ഷെറിന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

ഇത്തരമൊരു പ്രതിയെയാണ് പിണറായി മന്ത്രിസഭയിലെ വിവാദമന്ത്രി മോചിപ്പിക്കാന്‍ പച്ചക്കൊടി കൊടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ സംസ്ഥാനത്ത് പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ ലഭിച്ചു. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍ ഇവര്‍ക്കു മാത്രം ആനുകൂല്യമായി ലഭിച്ചു. കൂടാതെ  ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഇതിനൊക്കെ പിന്നില്‍ പിണറായി മന്ത്രിസഭയിലെ മഹാനായ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു.

കേരളത്തെ നടുക്കിയ കൊലക്കേസുകളില്‍ ഓര്‍ക്കപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ മലയാളിയായിരുന്ന ചെറിയനാട് ഭാസ്‌കരകാരണവരുടെ ക്രൂരമായ കൊലപാതകം.പ്രണയവും പകയും കൊലയും കൂടിക്കലര്‍ന്ന് സിനിമാക്കഥപോലെ സംഭവബഹുലമായിരുന്ന കൊലയായിരുന്നു അത്. കാരണവരുടെ  ഇളയ മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാംപ്രതി. സുഹൃത്തുക്കളായിരുന്ന   കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി, സുഹൃത്തുക്കളായ എറണാകുളം ഏലൂര്‍ സ്വദേശി ഷാനു റഷീദ്, കളമശേരി സ്വദേശി നിഥിന്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
ഷെറിന്‍ പുറത്തിറങ്ങി സുഖമായി ജീവിക്കാന്‍ പോകുന്ന സാഹചര്യത്തിലും കൂട്ടുപ്രതികള്‍ സെന്‍ട്രല്‍  ജയിലില്‍തന്നെ  തുടരുമെന്നതാണ് കൗതുകകരം. അതായത് ഒന്നാം പ്രതി വീട്ടിലും കൂട്ടുപ്രതികള്‍ ജയിലിലും.

പിണറായി സര്‍ക്കാരില്‍ ഇഷ്ടക്കാരുണ്ടെങ്കില്‍ ഏതു കൊടുംപാതകിക്കും ജയില്‍ നിന്ന് ഇറങ്ങി വിഹരിക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ.96 സാക്ഷികളും 12 രേഖകളുമുണ്ടായിരുന്ന കേസില്‍ ഏഴുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി 2010-ല്‍ പ്രത്യേക അതിവേഗകോടതി ശിക്ഷവിധിച്ചു. നാലു ജയിലുകളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചപ്പോള്‍ അവിടെയൊക്കെ ഷെറിന്‍ പ്രശ്‌നക്കാരിയായിരുന്ന. അവസാനം കണ്ണൂര്‍ വനിതാജയിലിലായിരുന്നു ഷെറിന്‍. ജീവപര്യന്തം ശിക്ഷനല്‍കിക്കൊണ്ടുള്ള വിധിയില്‍,  2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ജൂണ്‍ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു.

കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ജീവിതാവസാനംവരെയെന്ന് പ്രത്യേകം പറയാത്തതിനാല്‍ ശിക്ഷയിളവ് അനുവദിക്കാനാകുമെന്നാണ് നിയമവകുപ്പ് അറിയിച്ചത്. മരുമകളായ ഷെറിന്റെ അവിഹിതബന്ധങ്ങളും  പ്രണയവും സാമ്പത്തിക ഇടപാടുകളും കാരണവര്‍ അറിഞ്ഞതോടെയാണ് കാരണവരെ അരും കൊലചെയ്യാന്‍  പ്രതികള്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതും പട്ടികളെ മയക്കാന്‍ മരുന്നുനല്‍കിയതും ഷെറിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടിയ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് കാരണവരെ കൊല്ലുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (33 minutes ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (38 minutes ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (45 minutes ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (52 minutes ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (1 hour ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (1 hour ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (1 hour ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (1 hour ago)

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ഒഴുകിപ്പോയി  (1 hour ago)

വിസ്മയാ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി!  (2 hours ago)

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു  (2 hours ago)

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (2 hours ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (3 hours ago)

Malayali Vartha Recommends