Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്? വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്?

29 JANUARY 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്.  മധ്യകേരളത്തില്‍ നിന്നുള്ള ഈ മഹാമന്ത്രിക്ക് ഷെറിന്‍  സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവരണമെന്ന് എന്താണ് താല്‍പര്യം. വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്. ഷെറിന് വഴിവിട്ട് പലതവണ ജാമ്യം അനുവദിക്കാന്‍ ചരടുവലിച്ചിരുന്നതും ഇതേ സഖാവ് മന്ത്രിതന്നെയായിരുന്നു. പതിനാല് വര്‍ഷം ജയിലില്‍ കിടന്നു എന്ന ഏക കാരണത്തിലാണ് ഷെറിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിടാന്‍ പിണറായി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഷെറിന്‍ എന്ന സൗന്ദര്യധാമം എക്കാലത്തും ജയിലില്‍ പ്രശ്‌നക്കാരിയായിരുന്നു. അതേസമയം ജയിലിനുള്ളിലും ഷെറിനോട് പ്രത്യേക വാല്‍സല്യവും കരുതലും  ചൊരിഞ്ഞുകൊണ്ടിരുന്ന പുരുഷ വാര്‍ഡന്‍മാരുമുണ്ടായിരുന്നു. നിറത്തിനു മങ്ങലേല്‍ക്കാതിരിക്കാന്‍ ജയിലില്‍ കുട, മൊബൈല്‍ ഫോണ്‍, ഇഷ്ടഭക്ഷണം, അടുക്കളപ്പണി എന്ന പേരില്‍ സ്ഥിരം വിശ്രമം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഷെറിന് കൊടുക്കാന്‍ സിപിഎം നേതാക്കളില്‍ പലരുടെയും  ഇടപെടലുണ്ടായിരുന്നു.  ഷെറിന് മൂന്നു ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നു. ഷെറിന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

ഇത്തരമൊരു പ്രതിയെയാണ് പിണറായി മന്ത്രിസഭയിലെ വിവാദമന്ത്രി മോചിപ്പിക്കാന്‍ പച്ചക്കൊടി കൊടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ സംസ്ഥാനത്ത് പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ ലഭിച്ചു. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍ ഇവര്‍ക്കു മാത്രം ആനുകൂല്യമായി ലഭിച്ചു. കൂടാതെ  ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഇതിനൊക്കെ പിന്നില്‍ പിണറായി മന്ത്രിസഭയിലെ മഹാനായ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു.

കേരളത്തെ നടുക്കിയ കൊലക്കേസുകളില്‍ ഓര്‍ക്കപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ മലയാളിയായിരുന്ന ചെറിയനാട് ഭാസ്‌കരകാരണവരുടെ ക്രൂരമായ കൊലപാതകം.പ്രണയവും പകയും കൊലയും കൂടിക്കലര്‍ന്ന് സിനിമാക്കഥപോലെ സംഭവബഹുലമായിരുന്ന കൊലയായിരുന്നു അത്. കാരണവരുടെ  ഇളയ മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാംപ്രതി. സുഹൃത്തുക്കളായിരുന്ന   കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി, സുഹൃത്തുക്കളായ എറണാകുളം ഏലൂര്‍ സ്വദേശി ഷാനു റഷീദ്, കളമശേരി സ്വദേശി നിഥിന്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
ഷെറിന്‍ പുറത്തിറങ്ങി സുഖമായി ജീവിക്കാന്‍ പോകുന്ന സാഹചര്യത്തിലും കൂട്ടുപ്രതികള്‍ സെന്‍ട്രല്‍  ജയിലില്‍തന്നെ  തുടരുമെന്നതാണ് കൗതുകകരം. അതായത് ഒന്നാം പ്രതി വീട്ടിലും കൂട്ടുപ്രതികള്‍ ജയിലിലും.

പിണറായി സര്‍ക്കാരില്‍ ഇഷ്ടക്കാരുണ്ടെങ്കില്‍ ഏതു കൊടുംപാതകിക്കും ജയില്‍ നിന്ന് ഇറങ്ങി വിഹരിക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ.96 സാക്ഷികളും 12 രേഖകളുമുണ്ടായിരുന്ന കേസില്‍ ഏഴുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി 2010-ല്‍ പ്രത്യേക അതിവേഗകോടതി ശിക്ഷവിധിച്ചു. നാലു ജയിലുകളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചപ്പോള്‍ അവിടെയൊക്കെ ഷെറിന്‍ പ്രശ്‌നക്കാരിയായിരുന്ന. അവസാനം കണ്ണൂര്‍ വനിതാജയിലിലായിരുന്നു ഷെറിന്‍. ജീവപര്യന്തം ശിക്ഷനല്‍കിക്കൊണ്ടുള്ള വിധിയില്‍,  2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ജൂണ്‍ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു.

കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ജീവിതാവസാനംവരെയെന്ന് പ്രത്യേകം പറയാത്തതിനാല്‍ ശിക്ഷയിളവ് അനുവദിക്കാനാകുമെന്നാണ് നിയമവകുപ്പ് അറിയിച്ചത്. മരുമകളായ ഷെറിന്റെ അവിഹിതബന്ധങ്ങളും  പ്രണയവും സാമ്പത്തിക ഇടപാടുകളും കാരണവര്‍ അറിഞ്ഞതോടെയാണ് കാരണവരെ അരും കൊലചെയ്യാന്‍  പ്രതികള്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതും പട്ടികളെ മയക്കാന്‍ മരുന്നുനല്‍കിയതും ഷെറിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടിയ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് കാരണവരെ കൊല്ലുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (3 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends