Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്? വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്?

29 JANUARY 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളത്തെ നടുക്കിയ കാരണവര്‍ കൊലപാതകത്തിലെ പ്രതിയും മരുമകളുമായ ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിച്ച മഹാനായ മന്ത്രി ആരാണ്.  മധ്യകേരളത്തില്‍ നിന്നുള്ള ഈ മഹാമന്ത്രിക്ക് ഷെറിന്‍  സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവരണമെന്ന് എന്താണ് താല്‍പര്യം. വഴിവിട്ട് കാലങ്ങളോളം പരോള്‍ അനുവദിച്ചതിനു പിന്നിലെ രഹസ്യം എന്തൊക്കെയാണ്. ഷെറിന് വഴിവിട്ട് പലതവണ ജാമ്യം അനുവദിക്കാന്‍ ചരടുവലിച്ചിരുന്നതും ഇതേ സഖാവ് മന്ത്രിതന്നെയായിരുന്നു. പതിനാല് വര്‍ഷം ജയിലില്‍ കിടന്നു എന്ന ഏക കാരണത്തിലാണ് ഷെറിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിടാന്‍ പിണറായി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഷെറിന്‍ എന്ന സൗന്ദര്യധാമം എക്കാലത്തും ജയിലില്‍ പ്രശ്‌നക്കാരിയായിരുന്നു. അതേസമയം ജയിലിനുള്ളിലും ഷെറിനോട് പ്രത്യേക വാല്‍സല്യവും കരുതലും  ചൊരിഞ്ഞുകൊണ്ടിരുന്ന പുരുഷ വാര്‍ഡന്‍മാരുമുണ്ടായിരുന്നു. നിറത്തിനു മങ്ങലേല്‍ക്കാതിരിക്കാന്‍ ജയിലില്‍ കുട, മൊബൈല്‍ ഫോണ്‍, ഇഷ്ടഭക്ഷണം, അടുക്കളപ്പണി എന്ന പേരില്‍ സ്ഥിരം വിശ്രമം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഷെറിന് കൊടുക്കാന്‍ സിപിഎം നേതാക്കളില്‍ പലരുടെയും  ഇടപെടലുണ്ടായിരുന്നു.  ഷെറിന് മൂന്നു ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നു. ഷെറിന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

ഇത്തരമൊരു പ്രതിയെയാണ് പിണറായി മന്ത്രിസഭയിലെ വിവാദമന്ത്രി മോചിപ്പിക്കാന്‍ പച്ചക്കൊടി കൊടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ സംസ്ഥാനത്ത് പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ ലഭിച്ചു. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍ ഇവര്‍ക്കു മാത്രം ആനുകൂല്യമായി ലഭിച്ചു. കൂടാതെ  ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഇതിനൊക്കെ പിന്നില്‍ പിണറായി മന്ത്രിസഭയിലെ മഹാനായ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു.

കേരളത്തെ നടുക്കിയ കൊലക്കേസുകളില്‍ ഓര്‍ക്കപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ മലയാളിയായിരുന്ന ചെറിയനാട് ഭാസ്‌കരകാരണവരുടെ ക്രൂരമായ കൊലപാതകം.പ്രണയവും പകയും കൊലയും കൂടിക്കലര്‍ന്ന് സിനിമാക്കഥപോലെ സംഭവബഹുലമായിരുന്ന കൊലയായിരുന്നു അത്. കാരണവരുടെ  ഇളയ മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാംപ്രതി. സുഹൃത്തുക്കളായിരുന്ന   കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി, സുഹൃത്തുക്കളായ എറണാകുളം ഏലൂര്‍ സ്വദേശി ഷാനു റഷീദ്, കളമശേരി സ്വദേശി നിഥിന്‍ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
ഷെറിന്‍ പുറത്തിറങ്ങി സുഖമായി ജീവിക്കാന്‍ പോകുന്ന സാഹചര്യത്തിലും കൂട്ടുപ്രതികള്‍ സെന്‍ട്രല്‍  ജയിലില്‍തന്നെ  തുടരുമെന്നതാണ് കൗതുകകരം. അതായത് ഒന്നാം പ്രതി വീട്ടിലും കൂട്ടുപ്രതികള്‍ ജയിലിലും.

പിണറായി സര്‍ക്കാരില്‍ ഇഷ്ടക്കാരുണ്ടെങ്കില്‍ ഏതു കൊടുംപാതകിക്കും ജയില്‍ നിന്ന് ഇറങ്ങി വിഹരിക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ.96 സാക്ഷികളും 12 രേഖകളുമുണ്ടായിരുന്ന കേസില്‍ ഏഴുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി 2010-ല്‍ പ്രത്യേക അതിവേഗകോടതി ശിക്ഷവിധിച്ചു. നാലു ജയിലുകളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചപ്പോള്‍ അവിടെയൊക്കെ ഷെറിന്‍ പ്രശ്‌നക്കാരിയായിരുന്ന. അവസാനം കണ്ണൂര്‍ വനിതാജയിലിലായിരുന്നു ഷെറിന്‍. ജീവപര്യന്തം ശിക്ഷനല്‍കിക്കൊണ്ടുള്ള വിധിയില്‍,  2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ജൂണ്‍ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു.

കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ജീവിതാവസാനംവരെയെന്ന് പ്രത്യേകം പറയാത്തതിനാല്‍ ശിക്ഷയിളവ് അനുവദിക്കാനാകുമെന്നാണ് നിയമവകുപ്പ് അറിയിച്ചത്. മരുമകളായ ഷെറിന്റെ അവിഹിതബന്ധങ്ങളും  പ്രണയവും സാമ്പത്തിക ഇടപാടുകളും കാരണവര്‍ അറിഞ്ഞതോടെയാണ് കാരണവരെ അരും കൊലചെയ്യാന്‍  പ്രതികള്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതും പട്ടികളെ മയക്കാന്‍ മരുന്നുനല്‍കിയതും ഷെറിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടിയ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് കാരണവരെ കൊല്ലുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (19 minutes ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (1 hour ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (2 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (2 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (3 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (3 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (4 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (4 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (5 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (5 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (6 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (6 hours ago)

Malayali Vartha Recommends