സി.പി.എം യജമാനന്മാർക്ക് ദാസ്യപ്പണി ചെയ്യുന്ന സി.പി.ഐക്കാർ; രാഷ്ട്രീയ സ്വത്വം നഷ്ടപ്പെട്ടു ; സി.പി.ഐക്കാർ സി.പി.എം പറമ്പിലെ കുടികിടപ്പുകാരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

സി.പി.ഐക്കാർ സി.പി.എം പറമ്പിലെ കുടികിടപ്പുകാരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
സി.പി.എം യജമാനന്മാർക്ക് ദാസ്യപ്പണി ചെയ്യുന്ന സി.പി.ഐക്കാർ ഇപ്പോഴും സി.പി.എം പറമ്പിലെ കുടികിടപ്പുകാരായതിനാൽ അവരുടെ രാഷ്ട്രീയ സ്വത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.
ആലപ്പുഴയിലെ സി.പി.ഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തിനും തെറ്റായ പോലീസ് നയത്തിനുമെതിരെ അണികളുടെ രോഷാഗ്നിയാണ് ആളികത്തിയത്.
മികച്ച മുഖ്യമന്ത്രിയായിരുന്ന സി.അച്ചുതമേനോൻ്റെയും സി.പി.ഐയുടെയും പേരുപോലും ഉച്ചരിക്കാൻ തയ്യാറില്ലാത്ത മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുയർന്നു.
അച്ചുതമേനോൻ്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനാണ് 'കനൽ, എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ സമ്മേളന വേദിയിൽ വെച്ച് ഉദ്ഘാടനം ചെയ്തത്. 1969 മുതൽ 79 വരെ ഉണ്ടായിരുന്ന കോൺഗ്രസ് മുന്നണിയിലെ സുവർണ്ണകാലം അയവിറക്കാനേ സി.പി ഐ നേതാക്കൾക്ക് കഴിയൂ. സി. അച്ചുതമേനോൻ, പി.കെ. വാസുദേവൻ നായർ എന്നിവരെ മുഖ്യമന്ത്രിമാരാക്കിയത് കോൺഗ്രസാണ്.
അക്കാലത്ത് വൈദ്യുത മന്ത്രിയായി എം.എൻ. ഗോവിന്ദൻ നായർക്കും, വ്യവസായമന്ത്രിയായി ടി.വി.തോമസിനും ഏറെ ശോഭിക്കാൻ കഴിഞ്ഞു. സി.പി.എം മുന്നണിയിൽ ചേർന്നതിനു ശേഷം ധനകാര്യം, വ്യവസായം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളൊന്നും സി.പി.ഐയ്ക്ക് ലഭിച്ചിട്ടില്ല.
1964 ലെ പിളർപ്പു മുതൽ സി.പി, ഐക്കാർ സി.പി.എം -ൻ്റെ കണ്ണിലെ കരടാണെങ്കിലും, ഗതികേടുകൊണ്ട് സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന സമീപനമാണ് സി.പി.ഐ നേതൃത്വം സ്വീകരിച്ചു വരുന്നത്. ആത്മാഭിമാനമുള്ള ചില സി.പി.ഐ നേതാക്കൾ സി.പി.എം അടിമത്വത്തിനെതിനെ ആലപ്പുഴയിൽ ശബ്മുയർത്തി.
https://www.facebook.com/Malayalivartha


























