മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ പാർട്ടി ഏരിയാ കമ്മറ്റി ഓഫീസ് വരെ ജനങ്ങളെ കബളിപ്പിക്കുന്നു; സിപിഐ -എം നേതാക്കന്മാർ ജങ്ങളെ കൊള്ളയടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ബിജെപി നേതാവ് വി മുരളീധരൻ

കഴിഞ്ഞ 9 വർഷക്കാലം സംസ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഐ -എം നേതാക്കന്മാർ ജങ്ങളെ കൊള്ളയടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ . തിരുവനന്തപുരം ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ പാർട്ടി ഏരിയാ കമ്മറ്റി ഓഫീസ് വരെ ഈ രീതിയിൽ ജനങ്ങളെ കബളിപ്പിച്ച് ജീവിക്കുകയാണ്.കൈക്കൂലിയും അഴിമതിയും കൈമുതലാക്കിയാണ് സിഐപിഎം നേതാക്കന്മാർ പെരുമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്ന വാർത്തകൾ എല്ലാം ഇതിന് ഉദാഹരണമാണെന്നും വി മുരളീധരൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ മറ്റെന്തോ ഉദേശം ഉണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ അതിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന രാഷ്ട്രീയ നടകമാണ് ഇത്.9 വർഷം അയ്യപ്പ ഭക്തരെ കുറിച്ച് ചിന്തിക്കാത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ഇത്തരം നിലപാട് എടുക്കുക്കുന്നത് സംശയാസ്പദമാണ് എന്നും വി മുരളീധരൻ പറഞ്ഞു.
ന്യൂനപക്ഷ സംഗമവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ഒരു പരിപാടി മാത്രം ആണ്. ജനങ്ങളെ മതത്തിൻ്റെ പേരിൽ വേർതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി 9 വർഷമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു .
സംസ്ഥാനത്തെ പോലീസിൻ്റെ അതിക്രമം ജനങ്ങളുടെ ജീവിതത്തിന് ആശങ്ക സൃഷിച്ചിരിക്കുന്നു.18 കസ്റ്റഡി മരണങ്ങൾ ഈ സർക്കാരിൻ്റെ കാലത്ത് ഉണ്ടായി. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. വരുന്ന നിയമസഭ സമ്മേളനത്തിൽ എങ്കിലും ഈ വിഷയത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും വി മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























