ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ... ഒരാള്‍ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ല ; ഉഴവൂര്‍ വിജയനെതീരെ വീണ്ടും അധിക്ഷേപങ്ങളുമായി മാണി.സി.കാപ്പന്‍

ഉഴവൂര്‍ വിജയനെ ജോക്കര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു കാപ്പന്‍. ഒരാള്‍ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നു പറഞ്ഞ കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിജയനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും പറഞ്ഞു. പാര്‍ട്ടി പ്രസിഡന്‍റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ പ്രസ്താവനയെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന ട്രഷററും തോമസ്ചാണ്ടി പക്ഷത്തെ പ്രമുഖനുമായ മാണി.സി.കാപ്പന്‍ ഇതിനെയെല്ലാം ന്യായീകരിച്ച് രംഗത്തെത്തിയത്.
ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്‍പര്യം മാത്രം നോക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചതെന്നും ഉഴവൂര്‍ പ്രസിഡന്‍റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായെന്നും കാപ്പന്‍ പറഞ്ഞു. ഇതിനു മുൻപും വിജയനെതിരെ കാപ്പൻ ആഞ്ഞടിച്ചിട്ടുണ്ട്. ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നെന്നും ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാപ്പന്‍ തന്റെ നിലപാടുകൾ തുറന്നടിച്ചത്.
എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനമെന്ന ആരോപണം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha