ശബരിമലയുവതി പ്രവേശന വിധിക്കെതിരെ പ്രതിഷേധിച്ച് നാമജപ യാത്രയില്‍ പങ്കെടുത്തു; യാഷ്പാല്‍ ശര്‍മ്മയെ തെരെഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കി
ശബരിമലയുവതി പ്രവേശന വിധിക്കെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ വംശജനായ യാഷ്പാല്‍ ശര്‍മ്മയെ തെരെഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കി. ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മണ്‍റ്റണ്‍ സിറ്റിയിലെ സില്‍വര്‍ ബെറി പാര്‍ക്കില്‍ നടന്ന അയ്യപ്പ നാമജപ യാത്രയില്‍ പങ്കെടുത്തതിനാണ് യാഷ് പാലിനെതിരെ സ്വന്തം പാര്‍ട്ടിയായ ‘ആല്‍ബെര്‍ട്ട’ നടപടിയെടുത്തത്. കാനഡയില്‍ ടൊറോന്റോയിലെ എഡ്മണ്‍റ്റണ്‍ എല്ലേഴ്‌സ്‌ലി പ്രവിശ്യയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യാഷ്പാല്‍ ശര്‍മ്മ.
യാഷ്പാല്‍ ശര്‍മ്മ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം അയോഗ്യനാക്കുകയായിരുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടകം, എന്നിവടങ്ങളില്‍ നിന്നുള്ള നൂറോളം ഇന്ത്യന്‍ വംശജര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. ‘യാഷ് പാല്‍ ശര്‍മ്മ തനിക്ക് യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിതിനെ തുടർന്ന് പങ്കെഉപ്പിക്കുകയായിരുന്നു എന്ന് പരിപാടിയുടെ സംഘാടകൻ ശശി കൃഷ്ണ പറഞ്ഞു.
അതേസമയം യാഷ് പാല്‍ ലിംഗസമത്വത്തെ എതിര്‍ക്കുകയും സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പരിപാടിയെക്കുറിച്ചറിഞ്ഞ എതിര്‍പാര്‍ട്ടിക്കാര്‍ യാഷ് പാലിനെതിരേ പ്രതിഷേധം നടത്തി.
https://www.facebook.com/Malayalivartha