സംഹാര താണ്ഡവമാടി സൗദിയില്‍ കനത്ത മഴ; പ്രളയത്തില്‍ മരിച്ചത് 14 പേര്‍; മുന്നൂറിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു; മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സൗദിയില്‍ അതിശക്തതമായ മഴയിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു .299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുകയും മുന്നൂറിലധികം ആളുകളെ മാറ്റി പാര്‍പ്പികയും ചെയ്തു . തുടർന്ന് ശക്തമായി മഴവെള്ളം കുത്തിയൊലിച്ച ഭാഗത്തു നിന്ന് 282 വാഹനങ്ങള്‍ അഗ്നിശമന സേന കണ്ടെടുത്തിരുന്നു. ഈ വാഹനങ്ങളില്‍ നിന്നും 88 പേരെ രക്ഷപെടുത്തിഇവർക്ക് സര്‍ക്കാര്‍ ബദല്‍താമസ സൗകര്യമൊരുക്കി.ശക്തമായമഴയിൽ മക്കയിലെ അല്‍ റാഷിദിയ ജില്ല ഒറ്റപ്പെട്ടു
ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന കഴിഞ്ഞ ഒരുവർഷത്തിനിടെയുണ്ടാ യിൽ വച്ച് അതിശക്തമായമഴയാണ് ലഭിച്ചിരിക്കുന്നത്. തങ്ങളെ രക്ഷപെടുത്തണമെന്ന ആവശ്യപ്പെട്ട് ഒക്ടോബര്‍ 19 മുതല്‍ 423 അപേക്ഷകളാണ് റിയാദിലെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് ലഭിച്ചത്.
സൗദിക്കൊപ്പം യുഎഇയിലും ബഹ്‌റൈനിലും ഖത്തറിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചു.മലമുകളില്‍നിന്നും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാല്‍ വിവിധ പ്രദേശങ്ങളിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ശക്തമായ കാറ്റും മഴയും പലയിടത്തും നാശം വിതച്ചു. മഴ ഇല്ലാത്ത പ്രദേശങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമായിരിക്കുകയാണ്. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha