സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദേശികൾക്ക് ദുബായ് ആരോഗ്യ വകുപ്പ് സൗജന്യ ഹെല്‍ത്ത്ഇന്‍ഷുറന്‍സ് നൽകും
ദുബായ് ഹെല്‍ത്ത് അതോറിറ്റി നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയാണ് സൗജന്യ ഇൻഷുറൻസ് കാർഡ് ആനുകൂല്യം ലഭിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത് .
ഹെൽത്ത് കാർഡ് ലഭിക്കുന്നവർക്ക് ഒന്നരലക്ഷം ദിര്‍ഹം വരെ ചെലവുവരുന്ന ചികിത്സാ ആനുകൂല്യങ്ങള്‍ സൗജന്യമായി ലഭിക്കും. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു മാത്രമാണ് ഈ സൗജന്യസേവനം ലഭിക്കുക. . അത്യാഹിതം, പ്രസവം, ശസ്ത്രക്രിയകള്‍, അര്‍ബുദചികിത്സ തുടങ്ങിയ ചികിത്സകള്‍ ഈ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇന്‍ഷുറന്‍സിന് അര്‍ഹരായ നൂറുപേരെ സാമൂഹിക വികസന അതോറിറ്റിയുടെ സഹായത്തോടെ കണ്ടെത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക വരുമാനം, ചെലവുകള്‍, ആശ്രിതരുടെ എണ്ണം തുടങ്ങിയവ കണക്കിലെടുത്താണ് അര്‍ഹരായവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഓരോ വർഷവും വാർഷിക വരുമാന, കണക്കിലെടുത്താണ് കാർഡ്അ പുതുക്കുന്നത് . കാർഡ്എടുത്തത്തിനു ശേഷം അടുത്ത വര്‍ഷം ഇവരുടെ സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ സൗജന്യ സേവനം പിൻവലിക്കും. അങ്ങെനെയുള്ളവർക്ക് ആ കൊല്ലം കാർഡിന് അര്ഹതയുണ്ടാകില്ല. . പകരം മറ്റ് ഗുണഭോക്താക്കളെ കണ്ടെത്തും എന്നും അധികാരികൾ പറഞ്ഞു .
വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചു കൊണ്ടാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. ഒരുവര്‍ഷം കാലാവധിയുള്ള ഹെൽത്ത്കാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് 12 വിവിധ ഇന്‍ഷുറന്‍സ് കമ്പനികളാണ്
https://www.facebook.com/Malayalivartha