ഭീകരവാദ ബന്ധം: സൗദിയില്‍ 26 ഇന്ത്യക്കാര്‍ പിടിയിലായി
ഭീകരവാദ ബന്ധമുണ്ടെന്ന കുറ്റം ചുമത്തി സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് ഇന്ത്യാക്കാർ കൂടി പിടിയിലായി . ഇതോടെ പിടിയിലായ കുറ്റവാളികളുടെ എണ്ണം 26 ആയി എന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭീകരവാദത്തിന്റെ സംശയത്തില്‍ ഇവരെ സൗദി ദേശീയ സുരക്ഷാ വകുപ്പും വിവിധ വകുപ്പുകളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്
സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലത്ത് നാലു ഇന്ത്യക്കാര്‍ അടക്കം 177 ഭീകരരെയാണ് സുരക്ഷാ വകുപ്പ് ഭീകരവാദം സംശയിച്ച് അറസ്റ്റ് ചെയ്തത്.ഇതിൽ 94 പേര്‍ സഊദി പൗരന്മാരാണ്. ഇവരെ കൂടാതെ, 23 സിറിയക്കാരും 19 യെമനികളും 16 ഈജിപ്തുകാരും ഏഴു ഫിലിപ്പിനോകളും നാലു ബംഗ്ലാദേശുകാരും സുഡാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടു പേര്‍ വീതവും ലെബനോന്‍, റഷ്യ, കസാക്കിസ്ഥാന്‍,മ്യാന്മാർ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും രണ്ടു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായിട്ടുണ്ട്.
പിടിയിലായ ഇന്തയക്കാരുടെ കേസുകൾ അന്വേഷണ ഘട്ടത്തിലാണെന്ന് സൗദി മന്ത്രാലയം അറിയിച്ചു.
ഇതേ കേസില്‍ നേരത്തെ പിടികൂടിയവരില്‍ ചിലരെ ഇന്ത്യന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറുകയും മറ്റു ചിലരെ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. നേരെത്തെ പിടികൂടിയവരില്‍ മൂന്നു പേരുടെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി നിയമ നടപടികള്‍ക്ക് കേസ് ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി അവശേഷിക്കുന്ന കേസുകള്‍ അന്വേഷണ ഘട്ടത്തിലാണ്എന്നാണറിയുന്നത്. ഇതിൽ ഇന്ത്യാക്കാരുടെ കേസുകളും പെടുന്നുണ്ട്.
രാജ്യത്ത് 5,434 ഭീകരരാണ് നിലവില്‍ അറസ്റ്റിലുള്ളത്. ഇവരില്‍ 4,424 പേര്‍ സൗദിക്കാരും ബാക്കിയുള്ളത് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്
https://www.facebook.com/Malayalivartha