സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സഹായവുമായി വിദേശകാര്യമന്ത്രാലയം
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സഹായവുമായി വിദേശകാര്യമന്ത്രാലയം
സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
സ്‌പോൺസറെ മാറുന്നതടക്കമുള്ള കാര്യങ്ങളിൽ സഹായം നൽകുമെന്ന്
ആലപ്പുഴ എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായി അവര്‍ നിയമസഭയില്‍ അറിയിച്ചു.
സൗദിയിലെ സ്വദേശിവല്‍ക്കരണം കഴിഞ്ഞ സെപ്റ്റംബറില്‍ പന്ത്രണ്ട് മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. നിരവധി പേര്‍ക്കാണ് ഇതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നു. ഒരു ജോലിക്കാരന്‍ മാത്രമുള്ള സ്ഥാപനത്തില്‍ സൗദിക്കാരനെ മാത്രമേ ജോലിക്ക് നിര്‍ത്താന്‍ പറ്റൂ. രണ്ടു പേര്‍ ജോലിക്കുണ്ടെങ്കില്‍ ഒരാള്‍ സൗദിക്കാരനാകണം. നാലു പേരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികള്‍ വേണം. 10 പേരുള്ള സ്ഥാപനത്തില്‍ ഏഴ് സ്വദേശികള്‍ വേണം. 100 പേരുള്ള സ്ഥാപനത്തില്‍ 70 സൗദിക്കാര്‍ വേണം.ഈ നിബന്ധനപ്രകാരം പ്രവാസികളുടെ ചെറുകിട സ്ഥാപങ്ങൾ പൂട്ടേണ്ടിവരും.
ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായം വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടത്
സ്പോണ്‍സറെ മാറുന്ന കാര്യത്തില്‍ സാധ്യമായ സഹായം നല്‍കുക, എക്സിറ്റ് വീസ, ഇന്ത്യയിലേക്കുള്ള സൗജന്യ ടിക്കറ്റ് എന്നിവ അനുവദിക്കുക, ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയില്‍ ഇളവ് എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുനരധിവാസം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്
വിദേശഇന്ത്യക്കാരുടെ ക്ഷേമവും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ജി.സി.സി രാജ്യങ്ങളുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി രേഖാമൂലം മറുപടി നൽകി.
https://www.facebook.com/Malayalivartha