സൗദിയില്‍ ലെവി ഇളവിനു അർഹതയുള്ള സ്ഥാപനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം
സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക്സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. തൊഴില്‍ മന്ത്രാലയത്തിന്റെ തഹ്ഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കഴിഞ്ഞ ദിവസം മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.
സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയില്‍ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ കുടിശ്ശിക തുക ഇളവ് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു
നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് ഇപ്പോൾ തിരികെ നല്‍കുന്നത്. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച് പ്ലാറ്റിനം, പച്ച കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രമേ ലേവി ഇളവിന് അർഹതയുള്ളൂ . മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം നിബന്ധനകൾ പാലിച്ചു കഴിഞ്ഞാൽ പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറാം. അങ്ങിനെ മാറിയ സ്ഥാപനങ്ങൾക്ക് ലൈവിക്ക് അപേക്ഷിക്കാം. സ്ഥാപനത്തിനു കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം . അപേക്ഷയോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരംഇപ്പോൾ തന്നെ പ്ലാറ്റിനം, പച്ച കാറ്റഗറികളിലുള്ള 3,16,000 സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ലെവി ഇളവ് ലഭിക്കും. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ 48,000 സ്ഥാപനങ്ങളുണ്ട്. ഇവയും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയാല്‍ മൂന്നര ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവിന്റെ ആനുകൂല്യം ലഭിക്കും.
https://www.facebook.com/Malayalivartha