ബോര്ഡിങ്പാസ് എടുത്ത് ശേഷം ഒന്ന് മയങ്ങിപ്പോയി, പ്രവാസി മലയാളിക്ക് കിട്ടിയത് മുട്ടൻ പണി
ഇത് പ്രവാസികളെ നിങ്ങൾക്കായുള്ള ഒരു ഓർമപ്പെടുത്തൽ. ഇനി ഏത് നാട്ടിലേക്ക് നിങ്ങൾ പറക്കാൻ തുനിഞ്ഞാലും മറക്കാതിരിക്കുക ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധപോലും നിങ്ങൾക്ക് വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിലുള്ള ഒരു വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത്. പ്രവാസികൾക്ക് ഇത് ഒരു ഞെട്ടൽ ഉളവാക്കുന്ന വാർത്ത മാത്രമല്ല അല്പം ചിരിയും ഉണ്ടാകും. ബോർഡിങ് പാസ് കൈക്കലാക്കിയ ശേഷം പ്ലാന്റ് തന്നെയും കൊണ്ടല്ലാതെ പാറക്കത്തില്ല എന്ന വിശ്വാസത്തിൽ പാവം മലയാളി യുവാവ് ഒന്നുറങ്ങിയതാണ്. അവസാനം കിട്ടിയത് മുട്ടൻ പണിയും.
ബോർഡിങ് പാസെടുത്ത് ഉറങ്ങിപ്പോയതിനെ തുടർന്ന് കണ്ണൂർ സ്വദേശിയുടെ യാത്ര മുടങ്ങിയ വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് തന്നെ. അമളി പറ്റിയത് വേറെ ആർക്കുമല്ല കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളിക്കാണ്. മത്രയില്‍ ഹോട്ടലില്‍ ജോലി ചെയ്തുവരികയാണ് യുവാവ്. ശനിയാഴ്ച രാത്രിക്കുള്ള മസ്കത്ത്-കണ്ണൂര്‍ ഗോ എയറിന് പോകാനായി കൃത്യസമയത്തിനും മുേമ്പ ഇദ്ദേഹം വിമാനത്താവളത്തിലെത്തുകയുണ്ടായി. ചെക്ക് ഇൻ ചെയ്ത് ബോർഡിങ് പാസ് വാങ്ങിയ ശേഷം ലോഞ്ചിലിരുന്ന് ഒന്നു മയങ്ങിപ്പോയതാണ് പ്രവാസി മലയാളിയായ യുവാവിന് വിനയായി മാറിയത്. ആളെ വിമാനത്താവളത്തിലെത്തിച്ച സുഹൃത്ത് നാട്ടിലെത്തിയ വിവരമോ യുവാവിൽ നിന്ന് കോളുകളോ കിട്ടാത്തതിനെതുടർന്ന് സംശയം തോന്നി നാട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ആള് എത്തിയിട്ടില്ലെന്ന കാര്യം തന്നെ അറിയുന്നത്.
അമ്പരപ്പിലായ സുഹൃത്ത് വിവരം അന്വേഷിക്കാനായി പിന്നെ കക്ഷിയുടെ നമ്പറില്‍ വിളിച്ചപ്പോഴാകെട്ട നമ്പർ സ്വിച്ച് ഓഫും. സുഹൃത്തുക്കളൊക്കെ ആദ്യമൊന്ന് അമ്പരപ്പിലായത് മാത്രമല്ല ഇനി എന്ത് ചെയ്യുമെന്ന ആശങ്കയും ഉണ്ടായിരുന്നു. പിന്നെയാണ് എയർപോർട്ടിൽ അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ ഉറങ്ങിപ്പോയെന്നും എയര്‍പോർട്ടില്‍തന്നെ ഉണ്ടെന്നതും അറിഞ്ഞത്. പിന്നീട് സീബിലെ സുഹൃത്തിെൻറ താമസസ്ഥലത്തേക്ക് പോയ ഇദ്ദേഹം 51 റിയാൽ മുടക്കി പുതിയ ടിക്കറ്റിൽ ഞായറാഴ്ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക് പോയതായും അറിയാൻ കഴിഞ്ഞു. ബോർഡിങ് പാസ് എടുത്താൽ കയറ്റാതെ വിമാനം പോകില്ലെന്ന ധാരണയാണ് ഇതോടെ തിരുത്തേണ്ടി വന്നതെന്ന് ഇേദ്ദഹം പറയുന്നു. ഇത് ഒരു പാഠമാണ് പ്രവാസികൾക്ക് നൽകുന്നത്. ഉറക്കമൊക്കെ ആകാം എന്നാൽ എല്ലാ ഉത്തരവാദിത്തങ്ങൾക്ക് ശേഷമാകുന്നതല്ലേ നല്ലത് .
https://www.facebook.com/Malayalivartha