ചുവന്ന കാറിൽ മൃതദേഹം....കുടുംബത്തിലെ 4 പേരെ കൊന്ന ശേഷം പ്രവാസി എത്തിയത് സ്റ്റേഷനിലേക്ക്
സ്വന്തം കുടുംബത്തിലെ രണ്ട് കൊച്ചുകുട്ടികൾ ഉൾപ്പടെ നാലുപേരെ കണി ശേഷം പ്രവാസി ഒരാളുടെ മൃതദേഹവുമായി എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. കേട്ടാൽ ഞാട്ടിക്കുന്ന കൊലപാതക പരമ്പരയാണ് അരങ്ങേറിയിരിക്കുന്നത്. ഇത് പ്രവാസികളിൽ പോലും ഭീതി പരത്തുകയാണ് എന്നതാണ് ഏറ്റവും ശ്രേദ്ധേയം. കുടുംബത്തിലെ നാല് പേരെ കൊന്നതിനു ശേഷം ഇന്ത്യൻ വംശജൻ സൗമ്യേനായി എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. വടക്കന്‍ കാലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്ത പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് വന്ന യുവാവ് പോലീസിനോട് പറഞ്ഞത് തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നുമാണ്.
എന്നാൽ ഇത് ആദ്യം പൊലീസ് വിശ്വസിക്കാൻ തയ്യാറായില്ല എങ്കിലും അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. റോസ്‌വില്ലെയില്‍ താമസിക്കുന്ന അമ്ബത്തിമൂന്നുകാരനായ ശങ്കര്‍ നാഗപ്പ ഹാങ്കുഡാണ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അതോടൊപ്പം തന്നെ ഒരു ചുവന്ന നിറത്തിലുള്ള കാറിലാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയത്. എന്നാൽ പിന്നീട് അരങ്ങേറിയത് നാടകീയമായ രംഗങ്ങളായിരുന്നു. തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈൽ കാറോടിച്ച് ശങ്കർ റോസ്‌വില്ല പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് റോസ്‌വില്ലെയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന്‍ ബൗലേവാര്‍ഡിലെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.മറ്റൊരു മൃതദേഹം ഡിക്കിയിലായിരുന്നു.
എന്നാൽ എന്തിനാണ് കൊലപാതകം ചെയ്തത് എന്ന കാര്യം ഇതുവരെ ശങ്കർ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയുണ്ടായി. അതോടൊപ്പം തന്നെ നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം എന്നത്. എന്നാല്‍ ഇയാള്‍ക്കു പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന വിവരം പരിശോധിക്കുന്നതായി റോസ്വില്ലെ പൊലീസ് അറിയിക്കുകയുണ്ടായി. കലിഫോര്‍ണിയയിലെ പ്രമുഖ കമ്ബനികളില്‍ ജോലി നോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്പെഷലിസ്റ്റാണ്. അതോടൊപ്പം തന്നെ ഒരേ ദിവസമല്ല വ്യത്യസ്തമായ ദിവസങ്ങളിലാണ് ശങ്കര്‍ ഓരോ കൊലപാതകങ്ങളും നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha