കുടുംബവഴക്കിനിടെ ഭർത്താവിനെയും രണ്ട് കുരുന്നുകളെയും വെടിവച്ച്കൊന്നു....ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത
ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത. പ്രസവിച്ചു പാലൂട്ടി വളർത്തിയ കുരുന്നുകളെ നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും ഒപ്പം സ്വന്തം ഭർത്താവിനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം നടത്തിയ അമ്മയെ പോലീസ് പിടികൂടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും അതുപോലെ തന്നെ ഒന്ന് വിട്ടുകൊടുത്തിരുന്നേൽ തീരാവുന്ന പ്രശ്നത്തിൽ പൊളിഞ്ഞത് ജീവിക്കാനായി പിറന്നു വീണ കുരുന്നുകൾ ആയിരുന്നു.
കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് യുവതിയുടെ ആത്മഹത്യാ ശ്രമം നടത്തി. സംഭവം നടന്നത് ഫിലാഡൽഫിയയിൽ ആയിരുന്നു .സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി ഭാര്യ ഡമെയ്‌റ ജോണ്‍സിനെ (28) പോലീസ് കൃത്യസമയത്ത് അറസ്റ്റ് ചെയ്യുകയുണ്ടായി. പത്തുമാസം പ്രായമുള്ള ദമയ, നാലു വയസ് പ്രായമുള്ള മാക്‌സില്ല എന്നീ കുട്ടികളെയാണ് അമ്മ ഡമെയ്‌റ വെടിവൈച്ചുകൊന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് തിങ്കളാഴ്ച രാത്രി ടക്കോണ്ടിയിലുള്ള സ്വവസതിയിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്. വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവരാണ് 911ല്‍ വിളിച്ചു പോലീസിനെ വിവരം അറിയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് കാണാനിടയായത് നാലു പേരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ്. കുട്ടികളുടെ പിതാവ് മാക്‌സ് അലിസണ്ടര്‍ (38) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നതയാണ് വിവരം. രണ്ടു കുട്ടികളേയും ഡമെയ്‌റ ജോണ്‍സിനേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇപ്പോൾ അരിയ ജെഫേര്‍സണ്‍ ടൊറസ്‌ഡെയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണു ഡമെയ്‌റ.
അതേസമയം ചൈല്‍ഡ് സപ്പോര്‍ട്ടിനെ സംബന്ധിച്ചു ദമ്ബതികള്‍ തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഓരോ ഹാന്‍ഡ് ഗണ്‍ വാങ്ങിയിരുന്നതയാണ് സൂചന. കൊല്ലപ്പെട്ട രണ്ടു കുട്ടികളും ഭര്‍ത്താവിനുമൊപ്പം 2015 മുതലാണ് സ്‌കൂള്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഡെമെയ്റ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത് തന്നെ. എന്നാല്‍ 2018 ല്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് മാറിയെങ്കിലും ഭര്‍ത്താവ് മാക്സ് ഇവിടെ താമസിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha