പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിൽ ഇനി മുതല്‍ കര്‍ശന നിരീക്ഷണം ...
പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ് ഒമാൻ . ഒമാനിൽ താമസിക്കുന്ന വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേൽ മാനവ വിഭവശേഷി മന്ത്രാലയം ആണ് നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുളളത് .
രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ സഹകരണത്തോടെയാണ് മന്ത്രാലയം പണമിടപാടുകൾ ശ്രദ്ധിക്കുന്നത് . ഇതിനായി പ്രത്യേക സമതി പ്രവർത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അനധികൃത പണമിടപാടുകൾ തടയുന്നതിന് വേണ്ടിയാണ് നിയമം കര്ഷണമാക്കുന്നത്. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വേണ്ടത്ര രേഖകളില്ലാതെ ഒമാനിൽ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകൾ തടയാന്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയമ നിയമത്തിൽ ഭേദഗതി വരുത്തുന്നത് . വിസയും മറ്റ് രേഖകളുമില്ലാതെ തൊഴിൽ നിയമം ലംഘിച്ചു് ഒമാനിൽ തങ്ങുന്ന വിദേശികൾ, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധുവായ രേഖകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. ഇത്തരം പണമിടപാടുകൾ നിയമ വിരുദ്ധമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .
പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിനായി ഒമാൻ സെൻട്രൽ ബാങ്കുമായി സഹകരിച്ച് പ്രത്യേക സമതി രൂപീകരിച്ചതായും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമം ലംഘിക്കുന്നവരെയും അനധികൃത പണമിടപാടുകൾ നടത്തുന്നവരെയും പിടികൂടാൻ രാജ്യത്ത് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. 2019 ൽ 282 വിദേശികളാണ് തൊഴിൽ നിയമം ലംഘിച്ചതിന് ഒമാനിൽ പിടിയിലായത്.ഒമാനിലെ മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് തൊഴില്‍ നിയമം ലംഘിച്ചതിന് വിദേശികള്‍ അറസ്റ്റിലായത്. തൊഴില്‍ കമ്പോളത്തില്‍ വേണ്ടത്ര നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടുള്ള പരിശോധനക്കിടയില്‍ ആണ് ഇവര്‍ പിടിയിലായത് .
അറസ്റ്റിലായവരില്‍ നൂറ്റി ആറു പേര്‍ തങ്ങളുടെ തൊഴിലുടമയുടെ പക്കല്‍ നിന്ന് ഒളിച്ചോടിയവരും , ബാക്കി 176 പേര്‍ തങ്ങളുടെ റസിഡന്റ് കാര്‍ഡില്‍ രേഖപെടുത്തിയിട്ടുള്ള തൊഴിലില്‍ നിന്നും വ്യത്യസ്തമായി ജോലി ചെയ്തിരുന്നവരും ആയിരുന്നു
https://www.facebook.com/Malayalivartha