Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

വ്യാജ വാഗ്ദാനങ്ങളില്പെട്ട പ്രവാസികൾക്ക് നഷ്ടമായത് കോടികൾ

21 OCTOBER 2019 05:15 PM IST
മലയാളി വാര്‍ത്ത

മികച്ച ജോലിയും അതിനൊപ്പം ശമ്പളവുമാണ് യുവാക്കളെ ജോലിക്കായി വിദേശ രാജ്യങ്ങളെ സമീപിപ്പിക്കാൻ ഇടയാക്കുന്നത്. ഇതിൽ പട്ടിക പെടുന്നവർ ദാരാളമാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽപ്പെട്ടു കോടികൾ വാഷ്ടപ്പെട്ടവരും അനവധിയാണ് അവർക്കുമുന്നൽ ഒരു ഉദാഹരണമാണ് ഈ പ്രവാസികളും.

വ്യാജ വിദേശയാത്ര വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് കോടികൾ കൈക്കലാക്കിയ ടൂർ കമ്പനി ഉടമകൾ മുങ്ങിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടു സ്ഥാപനങ്ങൾ പൂട്ടിയതോടെ നൂറുകണക്കിന് ആളുകൾക്കാണ് പണം നഷ്ടമായത് എന്ന കണക്ക് ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള തജ്ബി ട്രിപ് ഓർഗനൈസർ, മേക്ക് മൈ ടൂർ എന്നീ സ്ഥാപന ഉടമകൾക്കെതിരെ അബുദാബി കോടതിയിലും ഇന്ത്യൻ എംബസിയിലും സാമ്പത്തിക വിഭാഗത്തിലും പണം നഷ്ടപ്പെട്ടവർ പരാതി നൽകിയിരിക്കുകയാണ്. തജ്ബി കമ്പനിയിൽനിന്നു മാത്രം 500ലേറെ പേരിൽനിന്നായി ഏതാണ്ട് 20 കോടിയോളം രൂപ ഈടാക്കിയാണ് ഉടമകൾ മുങ്ങിയത് എന്നതാണ് പ്രാഥമിക കണക്ക്.

അതോടൊപ്പം തന്നെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിലും മറ്റും കമ്പനി പ്രതിനിധികൾ എത്തിയാണ് ഉപയോക്താക്കളെ വലവീശുന്നത്. പേരും വിലാസവും എഴുതിയിട്ടാൽ നറുക്കെടുപ്പിൽ ആകർഷക സമ്മാനം നൽകുമെന്നതാണ് തട്ടിപ്പിന്‍റെ തുടക്കം എന്നത്. ഇങ്ങനെ 'ചൂണ്ട'യിൽ കുരുക്കുന്നവരെയെല്ലാം രണ്ടാഴ്ചയ്ക്കകം വിളിച്ച് സൗജന്യ സമ്മാനം വാങ്ങാൻ നിശ്ചിത സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെടുകായും ചെയ്യും. സമ്മാനം വാങ്ങാനെത്തുന്നവരെ 40 മിനിറ്റ് സെഷനിൽ നിർബന്ധപൂർവം പങ്കെടുപ്പിച്ചാണ് ഓരോരുത്തർക്കും കുറഞ്ഞ ചെലവിൽ വിദേശയാത്ര ഒരുക്കാമെന്ന് വാഗ്ദാനം നല്കുന്നത്. ലോക രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 25 ദിവസം താമസിക്കാമെന്ന ആകർഷണത്തിൽ ഇരകളും വീഴും. വിശ്വാസത്തിൽ എടുക്കാനായി പ്രാദേശിക പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്ലബ്ബുകളിലും വിനോദ സൌകര്യങ്ങൾ 1 വർഷത്തേക്കു ഉപയോഗപ്പെടുത്താൻ ഇവർ അവസരം ഒരുക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ വലയിൽ വീഴ്ത്താൻ മിടുക്കരായ ഉദ്യോഗസ്ഥർ 40 മിനിറ്റ് ചർച്ച കഴിയുമ്പോഴേക്കും വ്യക്തിയുടെ ക്രെഡിറ്റ് കാർഡ് വാങ്ങി പണം പിൻവലിച്ചിരിക്കും. ബാങ്കുമായി ബന്ധപ്പെട്ട് പലിശയില്ലാത്ത തവണ വ്യവസ്ഥയിലേക്ക് മാറ്റാമെന്നും ഇവർ ബോധ്യപ്പെടുത്തിയതോടെ മലപ്പുറം നിലമ്പൂർ സ്വദേശിയും അബുദാബിയിലെ ഫാർമസിസ്റ്റുമായ വേണുഗോപാൽ പദ്ധതിയിൽ അംഗമാകുകായിരുന്നു എന്നതാണ്. 11,000 ദിർഹം ഉടൻ തന്നെ ക്രെഡിറ്റ് കാർഡിൽനിന്ന് വലിക്കുകയും ചെയ്തു വന്നു. ഇതനുസരിച്ച് അബുദാബിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യം 2 തവണ ഉപയോഗപ്പെടുത്തിയ വേണുവിനോട് മൂന്നാം തവണ ചെന്നപ്പോൾ പ്രസ്തുത കമ്പനിയുമായുള്ള കരാർ അവസാനിച്ചതായി ഹോട്ടൽ അധികൃതർ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി പ്രതിനിധിയെ വിളിച്ചുനോക്കുമ്പോൾ ഫോൺ സ്വിച്ഡ് ഓഫായതോടെ ഓഫിസിലെത്തിയപ്പോൾ പൂട്ടിയതായി കാണാൻ ഇടയായി. തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ് സ്ഥാപനം സീൽ ചെയ്തത് തന്നെ. ഇതോടെ കമ്പനി വാഗ്ദാനം ചെയ്ത പ്രദേശിക സൌകര്യങ്ങൾ ഉപയോഗപ്പെടുത്താത്തവർക്ക് വിദേശത്ത് 10 ദിവസം കൂടുതൽ തങ്ങാനും അവസരമുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു. റജിസ്റ്റർ ചെയ്ത് 25 ആഴ്ചകൾക്കകം ഉപയോഗപ്പെടത്തിയാൽ മതിയെന്നായിരുന്നു ഇതിലെ മറ്റൊരു ആകർഷണം.

അതേസമയം ഇന്ത്യക്കാരാണ് വഞ്ചിക്കപ്പെട്ടവരിൽ കൂടുതലും. 4000 മുതൽ 33,000 ദിർഹം വരെ നഷ്ടപ്പെട്ടവർ പരാതി നൽകിയതിനെ തുടർന്ന് 2 സ്ഥാപനങ്ങളും അബുദാബി സാമ്പത്തിക വിഭാഗം അടച്ചു സീൽവച്ചതായി പാലക്കാട് സ്വദേശിയും കെമിക്കൽ എൻജിനീയറുമായ ഷിബു പറഞ്ഞു. 25 ദിവസത്തെ യുകെ ട്രിപ്പും അൽവഹ്ദ ക്ലബിൽ 1 മെമ്പർഷിപ്പുമായിരുന്നു ഷിബുവിന് വാഗ്ദാനം നൽകിയത്. 12,600 ദിർഹമാണ് ഷിബുവിൽനിന്ന് ഈടാക്കിയത്. സാധാരണ ടൂർ പാക്കേജിനെക്കാൾ കുറഞ്ഞ നിരക്കും കൂടുതൽ ആനുകൂല്യങ്ങളുമായിരുന്നു ഇവരെ പണം കൊടുക്കാൻ പ്രേരിപ്പിച്ചത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന്  (2 minutes ago)

ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ  (31 minutes ago)

. മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്നിയിൽ  (50 minutes ago)

30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും...  (1 hour ago)

തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും...  (1 hour ago)

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത....  (1 hour ago)

മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...  (2 hours ago)

ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ  (2 hours ago)

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി  (8 hours ago)

പൊലീസുകാരന്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്  (9 hours ago)

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (9 hours ago)

പിഎം ശ്രീ പദ്ധതിയില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചു പേരെയും കണ്ടെത്തി  (11 hours ago)

മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ്ഗപങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി  (12 hours ago)

Malayali Vartha Recommends