Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വ്യാജ വാഗ്ദാനങ്ങളില്പെട്ട പ്രവാസികൾക്ക് നഷ്ടമായത് കോടികൾ

21 OCTOBER 2019 05:15 PM IST
മലയാളി വാര്‍ത്ത

മികച്ച ജോലിയും അതിനൊപ്പം ശമ്പളവുമാണ് യുവാക്കളെ ജോലിക്കായി വിദേശ രാജ്യങ്ങളെ സമീപിപ്പിക്കാൻ ഇടയാക്കുന്നത്. ഇതിൽ പട്ടിക പെടുന്നവർ ദാരാളമാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽപ്പെട്ടു കോടികൾ വാഷ്ടപ്പെട്ടവരും അനവധിയാണ് അവർക്കുമുന്നൽ ഒരു ഉദാഹരണമാണ് ഈ പ്രവാസികളും.

വ്യാജ വിദേശയാത്ര വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് കോടികൾ കൈക്കലാക്കിയ ടൂർ കമ്പനി ഉടമകൾ മുങ്ങിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടു സ്ഥാപനങ്ങൾ പൂട്ടിയതോടെ നൂറുകണക്കിന് ആളുകൾക്കാണ് പണം നഷ്ടമായത് എന്ന കണക്ക് ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള തജ്ബി ട്രിപ് ഓർഗനൈസർ, മേക്ക് മൈ ടൂർ എന്നീ സ്ഥാപന ഉടമകൾക്കെതിരെ അബുദാബി കോടതിയിലും ഇന്ത്യൻ എംബസിയിലും സാമ്പത്തിക വിഭാഗത്തിലും പണം നഷ്ടപ്പെട്ടവർ പരാതി നൽകിയിരിക്കുകയാണ്. തജ്ബി കമ്പനിയിൽനിന്നു മാത്രം 500ലേറെ പേരിൽനിന്നായി ഏതാണ്ട് 20 കോടിയോളം രൂപ ഈടാക്കിയാണ് ഉടമകൾ മുങ്ങിയത് എന്നതാണ് പ്രാഥമിക കണക്ക്.

അതോടൊപ്പം തന്നെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിലും മറ്റും കമ്പനി പ്രതിനിധികൾ എത്തിയാണ് ഉപയോക്താക്കളെ വലവീശുന്നത്. പേരും വിലാസവും എഴുതിയിട്ടാൽ നറുക്കെടുപ്പിൽ ആകർഷക സമ്മാനം നൽകുമെന്നതാണ് തട്ടിപ്പിന്‍റെ തുടക്കം എന്നത്. ഇങ്ങനെ 'ചൂണ്ട'യിൽ കുരുക്കുന്നവരെയെല്ലാം രണ്ടാഴ്ചയ്ക്കകം വിളിച്ച് സൗജന്യ സമ്മാനം വാങ്ങാൻ നിശ്ചിത സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെടുകായും ചെയ്യും. സമ്മാനം വാങ്ങാനെത്തുന്നവരെ 40 മിനിറ്റ് സെഷനിൽ നിർബന്ധപൂർവം പങ്കെടുപ്പിച്ചാണ് ഓരോരുത്തർക്കും കുറഞ്ഞ ചെലവിൽ വിദേശയാത്ര ഒരുക്കാമെന്ന് വാഗ്ദാനം നല്കുന്നത്. ലോക രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 25 ദിവസം താമസിക്കാമെന്ന ആകർഷണത്തിൽ ഇരകളും വീഴും. വിശ്വാസത്തിൽ എടുക്കാനായി പ്രാദേശിക പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്ലബ്ബുകളിലും വിനോദ സൌകര്യങ്ങൾ 1 വർഷത്തേക്കു ഉപയോഗപ്പെടുത്താൻ ഇവർ അവസരം ഒരുക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ വലയിൽ വീഴ്ത്താൻ മിടുക്കരായ ഉദ്യോഗസ്ഥർ 40 മിനിറ്റ് ചർച്ച കഴിയുമ്പോഴേക്കും വ്യക്തിയുടെ ക്രെഡിറ്റ് കാർഡ് വാങ്ങി പണം പിൻവലിച്ചിരിക്കും. ബാങ്കുമായി ബന്ധപ്പെട്ട് പലിശയില്ലാത്ത തവണ വ്യവസ്ഥയിലേക്ക് മാറ്റാമെന്നും ഇവർ ബോധ്യപ്പെടുത്തിയതോടെ മലപ്പുറം നിലമ്പൂർ സ്വദേശിയും അബുദാബിയിലെ ഫാർമസിസ്റ്റുമായ വേണുഗോപാൽ പദ്ധതിയിൽ അംഗമാകുകായിരുന്നു എന്നതാണ്. 11,000 ദിർഹം ഉടൻ തന്നെ ക്രെഡിറ്റ് കാർഡിൽനിന്ന് വലിക്കുകയും ചെയ്തു വന്നു. ഇതനുസരിച്ച് അബുദാബിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യം 2 തവണ ഉപയോഗപ്പെടുത്തിയ വേണുവിനോട് മൂന്നാം തവണ ചെന്നപ്പോൾ പ്രസ്തുത കമ്പനിയുമായുള്ള കരാർ അവസാനിച്ചതായി ഹോട്ടൽ അധികൃതർ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി പ്രതിനിധിയെ വിളിച്ചുനോക്കുമ്പോൾ ഫോൺ സ്വിച്ഡ് ഓഫായതോടെ ഓഫിസിലെത്തിയപ്പോൾ പൂട്ടിയതായി കാണാൻ ഇടയായി. തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ് സ്ഥാപനം സീൽ ചെയ്തത് തന്നെ. ഇതോടെ കമ്പനി വാഗ്ദാനം ചെയ്ത പ്രദേശിക സൌകര്യങ്ങൾ ഉപയോഗപ്പെടുത്താത്തവർക്ക് വിദേശത്ത് 10 ദിവസം കൂടുതൽ തങ്ങാനും അവസരമുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു. റജിസ്റ്റർ ചെയ്ത് 25 ആഴ്ചകൾക്കകം ഉപയോഗപ്പെടത്തിയാൽ മതിയെന്നായിരുന്നു ഇതിലെ മറ്റൊരു ആകർഷണം.

അതേസമയം ഇന്ത്യക്കാരാണ് വഞ്ചിക്കപ്പെട്ടവരിൽ കൂടുതലും. 4000 മുതൽ 33,000 ദിർഹം വരെ നഷ്ടപ്പെട്ടവർ പരാതി നൽകിയതിനെ തുടർന്ന് 2 സ്ഥാപനങ്ങളും അബുദാബി സാമ്പത്തിക വിഭാഗം അടച്ചു സീൽവച്ചതായി പാലക്കാട് സ്വദേശിയും കെമിക്കൽ എൻജിനീയറുമായ ഷിബു പറഞ്ഞു. 25 ദിവസത്തെ യുകെ ട്രിപ്പും അൽവഹ്ദ ക്ലബിൽ 1 മെമ്പർഷിപ്പുമായിരുന്നു ഷിബുവിന് വാഗ്ദാനം നൽകിയത്. 12,600 ദിർഹമാണ് ഷിബുവിൽനിന്ന് ഈടാക്കിയത്. സാധാരണ ടൂർ പാക്കേജിനെക്കാൾ കുറഞ്ഞ നിരക്കും കൂടുതൽ ആനുകൂല്യങ്ങളുമായിരുന്നു ഇവരെ പണം കൊടുക്കാൻ പ്രേരിപ്പിച്ചത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (3 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (5 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (6 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends