Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

25 OCTOBER 2019 02:54 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷെരീഫ്. എന്നാല്‍, ഇപ്പോള്‍ പാകിസ്ഥാനി സമൂഹത്തിനിടയില്‍ നവാസ് ഷെരീഫിന്റെ ആരോഗ്യനില സംബന്ധിച്ച്‌ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണാധീതമായുള്ള പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവിനു കാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന് പാകിസ്ഥാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ സംശയിക്കുന്നു

അതേസമയം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതില്‍ ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നത്

റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലിലായിരുന്നു ആസിഫ് അലി സര്‍ദാരി. ഇപ്പോള്‍ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നാണ് വിവരം. സര്ദാരിക്ക് ജയിലില്‍ വൈദ്യപരിശോധന നല്‍കിയില്ലെന്നാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആരോപണം.

നവാസ് ഷെരീഫിന്റെ ലണ്ടനിലുള്ള മകന്‍ ഹുസൈന്‍ ഷെരീഫ് ട്വിറ്ററിൽ ആണ് തന്റെ സംശയം പങ്കുവച്ചത് വിഷം അകത്തുചെന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫില്‍ സംഭവിക്കുന്നതെന്ന് മകന്‍ പറയുന്നു. നവാസ് ഷെരീഫിന് എന്തെങ്കിലും സംഭവിച്ചാല്‍... നിങ്ങള്‍ക്കറിയാമോ ആരാണ് ഉത്തരവാദിയെന്ന്? എന്നാണ് ഹുസൈന്‍ ഷരീഫിന്റെ ട്വീറ്റ്..

സാധാരണ മനുഷ്യരില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് 1,50,000 മുതല്‍ 4,00,000 വരെയാണ്. എന്നാല്‍ ഷെരീഫിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം. മൂന്ന് തവണ രക്തപ്പകര്‍ച്ചയ്ക്കുശേഷം പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം 16,000 ആയി ഉയര്‍ന്നിട്ടുണ്ട്.ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി

ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ വിചാരണ തടവ് നേരിടുന്ന ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ് ആശുപത്രിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും താഴ്ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ട മറിയത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവാസ് ഷെരീഫിനെ സഹോദരനും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവുമായി ഷഹബാസ് ഷെരീഫ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത് . ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഷഹബാസും ആവശ്യപ്പെടുന്നത് .

ലാഹോര്‍ സര്‍വീസ് ഹോസ്പിറ്റല്‍ പ്രിന്‍സപ്പല്‍ അയാസ് മഹ്മൂദ് ഉള്‍പ്പെടെയുള്ള ആറ് വിദഗ്ധരാണ് നവാസ് ഷരീഫിനെ ചികില്‍സിക്കുന്നത്. എന്താണ് ആരോഗ്യനില പെട്ടെന്ന് വഷളാവാനുള്ള കാരണം എന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല . പ്ലേറ്റ്‌ലെറ്റ് കൗണ്ടില്‍ കുറവ് സംഭവിക്കുന്നതിനാൽ പുതിയ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തില്‍ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്

പനാമ പേപ്പര്‍ കുംഭകോണ ക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തങ്ങള്‍ക്കെതിരെ പോരാടിയതിന് ഷെരീഫിനെ കൊല്ലാന്‍ പാകിസ്ഥാന്‍ ഭരണകൂടം ശ്രമിക്കുന്നു എന്ന് ആരോപണമുണ്ട് . അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസിലാണ് നവാസ് ഷരീഫ് ഇപ്പോള്‍ ജയിയില്‍ കഴിയുന്നത്. സൗദിയിൽ സ്റ്റീൽ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാൻ സാധിച്ചില്ലെന്ന് കണ്ടെത്തിയ കോടതി 2018 ഡിസംബറില്‍ ഷരീഫിനെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (25 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (56 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends