Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

25 OCTOBER 2019 02:54 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷെരീഫ്. എന്നാല്‍, ഇപ്പോള്‍ പാകിസ്ഥാനി സമൂഹത്തിനിടയില്‍ നവാസ് ഷെരീഫിന്റെ ആരോഗ്യനില സംബന്ധിച്ച്‌ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണാധീതമായുള്ള പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവിനു കാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന് പാകിസ്ഥാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ സംശയിക്കുന്നു

അതേസമയം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതില്‍ ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നത്

റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലിലായിരുന്നു ആസിഫ് അലി സര്‍ദാരി. ഇപ്പോള്‍ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നാണ് വിവരം. സര്ദാരിക്ക് ജയിലില്‍ വൈദ്യപരിശോധന നല്‍കിയില്ലെന്നാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആരോപണം.

നവാസ് ഷെരീഫിന്റെ ലണ്ടനിലുള്ള മകന്‍ ഹുസൈന്‍ ഷെരീഫ് ട്വിറ്ററിൽ ആണ് തന്റെ സംശയം പങ്കുവച്ചത് വിഷം അകത്തുചെന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫില്‍ സംഭവിക്കുന്നതെന്ന് മകന്‍ പറയുന്നു. നവാസ് ഷെരീഫിന് എന്തെങ്കിലും സംഭവിച്ചാല്‍... നിങ്ങള്‍ക്കറിയാമോ ആരാണ് ഉത്തരവാദിയെന്ന്? എന്നാണ് ഹുസൈന്‍ ഷരീഫിന്റെ ട്വീറ്റ്..

സാധാരണ മനുഷ്യരില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് 1,50,000 മുതല്‍ 4,00,000 വരെയാണ്. എന്നാല്‍ ഷെരീഫിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം. മൂന്ന് തവണ രക്തപ്പകര്‍ച്ചയ്ക്കുശേഷം പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം 16,000 ആയി ഉയര്‍ന്നിട്ടുണ്ട്.ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി

ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ വിചാരണ തടവ് നേരിടുന്ന ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ് ആശുപത്രിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും താഴ്ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ട മറിയത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവാസ് ഷെരീഫിനെ സഹോദരനും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവുമായി ഷഹബാസ് ഷെരീഫ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത് . ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഷഹബാസും ആവശ്യപ്പെടുന്നത് .

ലാഹോര്‍ സര്‍വീസ് ഹോസ്പിറ്റല്‍ പ്രിന്‍സപ്പല്‍ അയാസ് മഹ്മൂദ് ഉള്‍പ്പെടെയുള്ള ആറ് വിദഗ്ധരാണ് നവാസ് ഷരീഫിനെ ചികില്‍സിക്കുന്നത്. എന്താണ് ആരോഗ്യനില പെട്ടെന്ന് വഷളാവാനുള്ള കാരണം എന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല . പ്ലേറ്റ്‌ലെറ്റ് കൗണ്ടില്‍ കുറവ് സംഭവിക്കുന്നതിനാൽ പുതിയ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തില്‍ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്

പനാമ പേപ്പര്‍ കുംഭകോണ ക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തങ്ങള്‍ക്കെതിരെ പോരാടിയതിന് ഷെരീഫിനെ കൊല്ലാന്‍ പാകിസ്ഥാന്‍ ഭരണകൂടം ശ്രമിക്കുന്നു എന്ന് ആരോപണമുണ്ട് . അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസിലാണ് നവാസ് ഷരീഫ് ഇപ്പോള്‍ ജയിയില്‍ കഴിയുന്നത്. സൗദിയിൽ സ്റ്റീൽ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാൻ സാധിച്ചില്ലെന്ന് കണ്ടെത്തിയ കോടതി 2018 ഡിസംബറില്‍ ഷരീഫിനെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (3 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (3 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (6 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (6 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (7 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (7 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (8 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (8 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (8 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (8 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (9 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (9 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (9 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (9 hours ago)

Malayali Vartha Recommends