ഹൃദയം തകർന്ന് മരണത്തിലേക്ക് മലയാളി യുവാവ്; പ്രവാസികളുടെ വില്ലനായി ഹൃദയാഘാതം
ഹൃദയാഘാതം കാരണമായി മരിക്കുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. പ്രായഭേദമന്യേ പ്രവാസികളില്‍ ഹൃദ്രോഗവും അതുകൊണ്ടുള്ള മരണവും വലിയ അളവില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുമുണ്ട്. അത്തരത്തിൽ ഒരു മരണം കൂടി പ്രവാസി മലയാളികളുടെ ഹൃദയം തകർത്തുകൊണ്ടുള്ള വാർത്തയായി പുറത്തേക്ക് വന്നിരിക്കുകയാണ്. തൃശൂര്‍ സ്വദേശിയായ യുവാവ് ദുബായില്‍ മരിക്കുകയുണ്ടായി. തൃശൂര്‍ കരിക്കാട് സ്വദേശിയായ സന്ദിജ് (24) ആണ് മരിച്ചത് എന്നുള്ള വാർത്തയാണ് ലഭ്യമാകുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം നേരിട്ടത്. പരേതനായ അത്രപ്പുള്ളി സന്തോഷ്കുമാറിന്‍റെ മകനാണ് സന്ദിജ്. അതോടൊപ്പം തന്നെ അല്‍ ഖയാം ബേക്കറിയിലെ ജീവനക്കാരനായിരുന്നു സന്ദിജ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. അതോടൊപ്പം തന്നെ ചൊവ്വാഴ്ച രാത്രിയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും. രമാദേവിയാണ് മാതാവ്. സഹോദരന്‍ സ്രവന്ദ്.
ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ അബുദാബിയില്‍ മാത്രം മരണത്തിന് കീഴടങ്ങിയ 182 ഇന്ത്യക്കാരില്‍ 131 പേര്‍ക്കും ഹൃദയാഘാതമുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ കണക്ക് കൂടി പരിശോധിക്കുമ്പോള്‍ ആകെ മരിച്ചവരില്‍ പകുതിയിലേറെ പേരും ഹൃദയാഘാതം കൊണ്ടുതന്നെ മരണത്തിന് കീഴടങ്ങുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രായഭേദമില്ലാതെ പ്രവാസികളിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉയരുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അബുദാബിയിൽ ഈ വർഷം ആദ്യ പകുതിയിൽ മരിച്ച ഇന്ത്യക്കാരിൽ 70 ശതമാനം പേർക്ക് ഹൃദ്രോഗമുണ്ടായിരുന്നുവെന്നാണു ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 182 ഇന്ത്യക്കാരാണ് ഇതിനോടകം തന്നെ മരിച്ചത്. ഇതിൽ 131 കേസുകളിലും ഹൃദയാഘാതമായിരുന്നു വില്ലനായത്. ദുബായിലും വടക്കൻ എമിറേറ്റുകളിലും ഇതേകാലയളവിൽ മരിച്ച 698 പേരിൽ 397 പേർക്കും ഹൃദയാഘാതമായിരുന്നു കാരണം. കഴിഞ്ഞവർഷം യുഎഇയിൽ 1,426 ഇന്ത്യക്കാർ മരിച്ചതായാണ് കണക്ക് വ്യക്തമാക്കുന്നത്. ഇതിൽ ഹൃദ്രോഗമരണങ്ങൾ 838 ആണ്. രോഗങ്ങളെ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതും മരണസംഖ്യ കൂട്ടുന്ന ഘടകങ്ങളാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളുടെ ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഈ ദുരന്തത്തിന് കാരണമാകുന്നതെന്ന് കരുതുന്നത്. നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ കൊണ്ട് നടക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കും അധികമായുണ്ട് എന്നതാണ്. ഓരോ പ്രവാസിയേയും ഒരുപാട് കുടുംബങ്ങളുടെ അത്താണി തന്നെയാണ്. ഈ വിഷയത്തില്‍ ആവശ്യമായ ബോധവത്ക്കരണത്തിന് ഇനിയും വൈകിക്കൂട എന്നതാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha