ചിക്കാഗോയിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിയെ പിന്തുടർന്നത് മണിക്കൂറുകൾ; അവസാനം പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊന്നു
അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19 കാരി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ വാർത്തയെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത് തന്നെ. ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി എന്നാണ് ലഭ്യമാകുന്ന വിവരം. ഇല്ലിനോയിയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. ശനിയാഴ്ച കാമ്പസിലെ ഗ്യാരജേില്‍ സ്വന്തം വാഹനത്തിന്റെ പിന്‍സീറ്റിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയത്.
പ്രതിയെന്ന് സംശയിക്കുന്ന ആളെ ഞായറാഴ്ച ചിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഇതിനോടകം തന്നെ പിടികൂടിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രൂമാന്‍ (26) ആണ് പ്രതി. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപാതകം ചെയ്തിരിക്കുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം വെള്ളിയാഴ്ച വൈകിട്ടു മുതല്‍ പെണ്‍കുട്ടിയെ കുറിച്ച് വിവരമില്ലെന്ന് വീട്ടുകാര്‍ യൂണിവേഴ്‌സിറ്റി പോലീസിന് പരാതി നല്‍കിയിരുന്നതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഫോണില്‍ വിളിക്കുമ്പോള്‍ ബെല്‍ മുഴങ്ങുന്നുണ്ടെങ്കിലും കോള്‍ എടുത്തിരുന്നില്ല എന്നതായിരുന്നു സംശയത്തിലേക്ക് എത്തിച്ചത്. യൂണിവേഴ്‌സിറ്റി പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ അറസ്റ്റിലായ ആള്‍ പെണ്‍കുട്ടിക്കു പിന്നാലെ നടക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.35 ഓടെ പെണ്‍കുട്ടി വാഹനം കിടന്നിരുന്ന ഗാരേജിലേക്ക് കടന്നിരുന്നു. ഇതിനോടകം തന്നെ ഇയാളും പിന്നാലെ എത്തിയിരുന്നു. പിന്നീട് 2.10 ഓടെ ഇയാള്‍ ഹാള്‍സ്റ്റഡ് സ്ട്രീറ്റിലൂടെ നടന്നുപോകുന്ന ദൃശ്യവും ലഭിച്ചതായി പോലീസ് പറയുന്നുണ്ട്.
എന്നാൽ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഡൊണാള്‍ഡ് ട്രൂമാന്‍. ഇയാളെ ഞായറാഴ്ചയാണ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറെ ആഗ്രഹിച്ച പെണ്‍കുട്ടിയാണ് മരണപ്പെട്ടിരിക്കുന്നതെന്ന് ചാന്‍സലര്‍ മൈക്കിള്‍ ഡി അമിരിദിസ് പറയുകയുണ്ടായി. പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ഞനിറത്തിലുള്ള റിബണുകള്‍ കാമ്പസില്‍ ചാര്‍ത്തിയാണ് സഹപാഠികള്‍ അവളോടുള്ള ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha